Saturday, June 6

Crime

വീടിന്റെ ഭിത്തി തുരന്ന് മോഷണശ്രമം; വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു
Crime

വീടിന്റെ ഭിത്തി തുരന്ന് മോഷണശ്രമം; വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു

അരീക്കോട്: അമരമ്പലം പഞ്ചായത്തിൽ വീടിന്റെ ഭിത്തി തുരന്ന് കവർച്ചാശ്രമം. രാത്രിയിലാണ് സംഭവം നടന്നത്. വീട്ടിനുള്ളിലേക്ക് കടക്കുന്നതിനായി മോഷ്ടാക്കൾ ഭിത്തിയിൽ വലിയ ദ്വാരം ഉണ്ടാക്കിയെങ്കിലും, ഇതിനിടെ വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തി. മോഷണശ്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സമീപകാലത്തുണ്ടായ സമാന സംഭവങ്ങളും പോലീസ് അന്വേഷണ പരിധിയിൽ പരിശോധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു....
Crime

മക്കളുടെ മുമ്പിൽ ഭാര്യയെ കഴുത്തറത്തു കൊന്ന സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷിനെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കാർ ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം ഇന്ന് രാവിലെ ചിദംബരത്ത് കണ്ടെത്തിയത്. സുരേഷ് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ നിഗമനം. നാലാഞ്ചിറയില്‍ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തെയും ...
Crime

18 ദിവസമായിട്ടും കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരമില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

16-കാരിയെ കാണാതായിട്ട് 18 ദിവസം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്* കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം.കുന്ദമംഗലത്തിന് സമീപം കോണോട്ട് പറ ചാലക്കൽ വീട്ടിൽ അയ മെഹ്റ എന്ന വിദ്യാർത്ഥിനിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ് രക്ഷിതാക്കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ...
Crime

തെയ്യാലയിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

നന്നമ്പ്ര: ഒന്നര കിലോ കഞ്ചാവുമായി തയ്യാലയിൽ രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ ബുർദ്വാൻ സ്വദേശികളായ ഷിക്കാർട്ടർ മാനിർ എസ് കെ (36), സുജൻ ഖാൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തെയ്യാല ടൗണിലെ കണിയേരി ടവറിൽ മൂന്നാം നിലയിലെ 107 നമ്പർ മുറിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.5775 കിലോ കഞ്ചാവും പിടികൂടി . തിരൂരങ്ങാടി എസ് ഐ മുഹമ്മദ് സിയാസും സംഘവും ആണ് പ്രതികളെ പിടികൂടിയത്....
Crime

എംഡിഎംഎ യുമായി താനൂരിൽ മൂന്നുപേർ പിടിയിൽ

താനൂർ : എം ഡി എം എ യുമായി മൂന്ന് പേർ പിടിയിൽ. വെട്ടിച്ചിറ പുന്നത്തല അരീക്കാടൻ ഷറഫുദ്ദീൻ (29), നിറമരുതൂർ ഉണ്ണിയാൽ വേരൂർ റമീസ് ബാബു (25), കൽപകഞ്ചേരി കല്ലുങ്ങൽ പൂക്കയിൽ മുഹമ്മദ് ഫാസിൽ എന്നിവരെയാണ് താനൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.75 ഗ്രാം എംഡിഎംഎ പിടികൂടി. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു. ഉണ്ണിയാൽ അഴീക്കൽ ബീച്ച് റോഡിൽ അഴീക്കൽ വെച്ചാണ് പിടിയിലായത്. കടപ്പുറം ഭാഗത്തേക്ക് വിൽപനക്ക് കൊണ്ടുപോകുമ്പോൾ ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. താനൂർ പോലീസ് ഇൻസ്പെക്ടർ c പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി വേട്ട കർശനമാക്കുമെന്ന് പോലീസ് പറഞ്ഞു....
Crime

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വിപണിയിൽ ഏകദേശം മുപ്പത്തി അഞ്ച് ലക്ഷം രൂപയോളം വില വരുന്നഒരു കിലോ തൂക്കം വരുന്ന എംഡി എം എ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽപന്തീരാങ്കാവ് ക്യാപ്പ് കോൺ സിറ്റി അപ്പാർട്ട്മെന്റിൽ സമീപത്ത് വെച്ച് ഹരിയാന രജിസ്ട്രേഷൻ കാർ തടഞ്ഞുവെച്ച്നടത്തിയ പരിശോധനയിലാണ്വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു എംഡി എം എ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന മലപ്പുറം പള്ളിക്കൽ ബസാർചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ,മലപ്പുറം ചേലേമ്പ്ര മേലെ തൊടി ആദിൽഷ,മലപ്പുറം ഐക്കരപ്പടി അമ്പായത്തിങ്കൽ കുറിയേടം മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിൽ നിന്നുംലഹരി ശേഖരിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. രഹസ്യ വിവരത്തിന്റെ ...
Crime

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വിൽപന: വള്ളിക്കുന്ന് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടും യുവാവിനെ പിടികൂടാത്ത പോലീസ് അവസാനം ഇന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസ് നെതിരെയാണ് പെൺകുട്ടികൾ പരപ്പനങ്ങാടി താനൂർ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിരുന്നത്. ലണ്ടനിൽ താമസിക്കുന്ന രാമനാട്ടുകര സ്വദേശിനിയായ യുവതി പരാതിയുമായി എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച...
Crime

യുവതിയെ പൊന്നാനി ഹാർബർ പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭർത്താവ് പിടിയിൽ

പൊന്നാനി ഹാർബർ പുളിമൂട്ടിൽ പരിസരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭർത്താവിനെ പോലീസ് പിടികൂടി. പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫാത്തിമയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി. മൃതദേഹം കണ്ടെത്തിയതോടെ മുങ്ങിയിരുന്ന ഇയാളെ പരപ്പനങ്ങാടി യിൽ വെച്ചാണ് പിടികൂടിയത്. റെയിൽവേ ട്രാക്ക് പരിസരത്ത് നിന്നാണ് പിടികൂടിയത്. യുവതിയും ഭർത്താവും ഒരുമിച്ചാണ് ബീച്ചിലേക്ക് പോയിരുന്നത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് നൽകിയ മൊഴി. സംശയമാണ് കൊലക്ക് കാരണം എന്നാണ് പോലീസ് നിഗമനം. ഇടൽ ലഹരിക്ക് അടിമയാണ്. പുനർഗേഹം ഭവന സമുച്ചയത്തിൽ ആണ് ഇവർ താമസിക്കുന്നത്. ഒന്നര വർഷം മുമ്പായിരു...
Crime

അമ്മയെ കഴുത്തറത്തു കൊന്ന ശേഷം മകൻ പൊലീസിൽ കീഴടങ്ങി

കണ്ണൂർ: ബിജെപി മഹിളാ മോർച്ചാ നേതാവായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി (25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്ബില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി പത്തരയോടെ കൊലകത്തിയുമായെത്തി അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷമാണ് മകൻ ക്രിസ്‌റ്റി കേളകം പൊലീസ് സ്‌റ്റേഷനില്‍ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിലെത്തി കീഴടങ്ങിയത്. കേളകം കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയാണ് ഗീതമ്മ. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാ യിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക...
Crime

ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കം; യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കത്തെ തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗ ഫല്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്‌ വീഴ്ത്തിയെന്നാണ് കേസ്. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇടിയില്‍ യുവാക്കളുടെ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.സി.സി.ടി....
Crime

പറഞ്ഞ ജോലി ലഭിച്ചില്ല, വിസ നൽകിയ ആളുടെ മകനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

വണ്ടൂർ : വിസ നൽകുമ്പോൾ പറഞ്ഞ ജോലി ലഭിക്കാത്തതിന് വിസ നൽകിയ ആളുടെ മകനെ വെട്ടിപ്പരുക്കേല്‍പിച്ച പ്രതി അറസ്റ്റില്‍. വണ്ടൂര്‍ വെന്തോടന്‍പടി സ്വദേശി മിഷാബിനെയാണ് വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.പറഞ്ഞ ജോലിക്കുള്ള വിസയല്ല ലഭിച്ചതെന്ന് ആരോപിച്ച്‌ വെട്ടേറ്റ ഫഹദിന്റെ പിതാവുമായി മിഷാബിന് ദീർഘനാളായി തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. വണ്ടൂര്‍ വാണിയമ്പലത്ത് വച്ച്‌ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. വണ്ടൂര്‍ പാലാമഠം സ്വദേശി 19 വയസുള്ള ഫഹദിനാണ് വെട്ടേറ്റത്. ഫഹദിന്റെ പിതാവ് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി നല്‍കിയ വെന്തോടന്‍പടി സ്വദേശി പുഴുത്തുണ്ണി മിഷാബാണ് ഫഹദിനെ ആക്രമിച്ചത്. അക്രമത്തില്‍ ഫഹദിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതി മിഷാബിനെ വധശ്രമത്തിന് കേസെടുത്ത് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമ...
Crime

എ ആർ നഗറിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

എ ആർ നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ ബാങ്കിന് എതിർവശത്തെ കെട്ടിടത്തിന് മുകളിലാണ് യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറീസ സ്വദേശി യാണ്.തലയ്ക്കടിയേറ്റ് ആണ് മരണം എന്നാണ് പ്രാഥമിക നിഗമനം . ഒപ്പം താമസിച്ചിരുന്ന ആളെ കാണാതായിട്ടുണ്ട്. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു....
Crime

രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി പരപ്പനങ്ങാടി സ്വദേശിയായ യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ

കോഴിക്കോട് : രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ. കോഴിക്കോട് നീലേശ്വരം മുക്കം പൂളപ്പോയില്‍ മുണ്ടുപാറ പുല്ലം പാടി പറമ്പിൽമുഹമ്മദ് ഹനീഫ (36), പരപ്പനങ്ങാടി പുത്തൻ കമ്മുവിൻ്റെ വീട്ടിൽ റെയ്ഹാനത്ത് (44) എന്നിവരെയാണ് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്. മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 517 ഗ്രാം എംഡിഎംഎയുമായി ഹനീഫ യാണ് ആദ്യം പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്പി ടി.ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച്‌ കേരളത്തിലേക്ക് വൻതോതില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പൊലീസ് വലവിരിച്ചത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍നിന്നും ഇയാള്‍ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനാ...
Crime

പെരുന്നാൾ ഡ്രസ്സെടുത്ത് വരുമ്പോൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടി

അരീക്കോട് : പുതിയ വിവാഹം കഴിക്കാനായി ഭാര്യയെയും മക്കളെയും പെരുന്നാളിന് പുതു വസ്ത്രങ്ങൾ വാങ്ങിവരുമ്പോൾ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതിയെ ആണ് 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായത് .വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ കർണ്ണാടകയിലെ പരപ്പ അഗ്രഹാരത്തില്‍ വെച്ച്‌ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2013 ജൂലൈയിലായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒളവട്ടൂർ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം വസ്ത്രങ്ങൾ വാങ്ങി വരുമ്പോൾ സ്കൂട്ടർ വെള്ളക്കെ...
Crime

സാദിഖലി തങ്ങളെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന്‍ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷന്‍. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശിയാണ് പ്രതി. വ്യാജ ദൃശ്യങ്ങള്‍ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം പോസ്റ്റിട്ടത്. ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ ...
Crime

തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി : സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്ത് അംഗം ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കരിപ്പറമ്പിലെ സി എം അലിയെയാണ് ചാത്തമ്പാടൻ അൻവർ എന്നയാൾ ആക്രമിച്ചത്. കരിപറമ്പ് ടൗണിലെ കടകൾ കരിപ്പറബ് കോട്ടുവാലക്കാട് സ്വദേശി ചാത്തബാടൻ അൻവർ നിർബന്ധപൂർവ്വം അടപ്പിചോരുന്നത്രേ. കരിപറമ്പിലെ പന്തൽ വർക്‌സ് കടയുടെ ഗ്ലാസ്‌ ചില്ലുകൾ അടിച്ചു തകർക്കുകയും മറ്റു കടകളുടെ നിർബന്ധപൂർ അടപ്പിക്കുകയും ചെയ്തിരുന്ന തായ് പറയുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് കയ്യേറ്റം ചെയ്തത്. കാൽ കൊണ്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ സി.എം അലി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അൻവറിനെ പോലീസ് പിടികൂടി. സംഭവത്തിൽ പോലീസ് കേസെടുത്തു. അൻവർ മുൻ പഞ്ചായത്ത് സ്വതന്ത്ര അംഗമാണ്....
Crime

അറബി പണം നൽകി സഹായിക്കുമെന്ന ഉറപ്പിൽ ലോഡ്ജിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കി; യുവതിയുടെ കയ്യിലുണ്ടായിരുന്ന പണവും ഫോണും അടിച്ചുമാറ്റിയ ‘അറബി അസൈനാർ’പിടിയിൽ

കോഴിക്കോട്: അറബിയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന വ്യാജ വാഗ്ദാനം നൽകി സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും കവർന്നെടുക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് വടക്കുമുറി സ്വദേശിയായ നടുവത്ത് ചാലിൽ അസൈനാർ (66) ആണ് പിടിയിലായത്. ‘അറബി അസൈനാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്നാണ് പിടികൂടിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ വർഷം നവംബർ 25-നാണ് കേസിന് ആധാരമായ സംഭവം നടന്നത്. പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്താമെന്നും അവിടെ നിന്ന് സ്വർണ്ണവും പണവും ലഭ്യമാക്കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ലോഡ്ജിലേക്ക് കൊണ്ടുപോയത്. തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ മൊബൈൽ ഫോണും 14,50...
Crime

സ്വന്തം വീട്ടിൽ മോഷണം നടത്തിയ ശേഷം പൊലീസിൽ പരാതി നൽകിയ യുവാവ് അറസ്റ്റിൽ

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ സംഭവം, മോഷണ നാടകം നടത്തിയത് ഭാര്യ അറിയാതെ മകളുടെ കൊലുസ് പണയംവച്ചത് മറയ്‌ക്കാൻ ഭാര്യ അറിയാതെ മകളുടെ സ്വർണക്കൊലുസ് പണയംവച്ചത് കണ്ടെത്താതിരിക്കാൻ മനോജ് നടത്തിയ നാടകമാണ് കഴിഞ്ഞ ദിവസം പൊലീസ് പൊളിച്ചത്.സ്വന്തം വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ വെങ്ങാനൂർ നീലകേശി റോഡില്‍ ആദിത്യൻ ഹൗസില്‍ മനോജാണ് (38) അറസ്റ്റിലായത്. ആളില്ലാത്ത സമയം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴുപവൻ സ്വർണവും 15,000 രൂപയും മോഷണം പോയെന്നാണ് മനോജ് പൊലീസിനെ വിളിച്ചറിയിച്ചത്. സംഭവമറിഞ്ഞ് വീട്ടിലെത്തി പരിശോധന നടത്തിയ വിഴിഞ്ഞം പൊലീസിന് കള്ളൻ വീട്ടില്‍ തന്നെയുണ്ടെന്ന് മനസിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പരാതിക്കാരൻ തന്നെ മോഷണം നടത്തിയതായി സമ്മതിച്ചു. സംഭവത്തെക്കുറിച്ച്‌ പൊലീസ്പറയുന്നത് പരാതി ലഭിച്ചയുടൻ വീട്ടിലെത്തി പരിശോധന നടത്തി. ഹാളിലെ ജനല്‍ക്കമ്പികള്‍ മുറിച്ചാണ് മോഷ്...
Crime

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പരപ്പനങ്ങാടി : പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു....
Crime

ചായ കിട്ടിയില്ല, മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു

പൂക്കോട്ടുംപാടം : കൂറ്റമ്പാറയില്‍ ചായ ചോദിച്ചിട്ട് കിട്ടാത്ത ദേഷ്യത്തില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി അമരമ്പലം കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ കുമാറിന്റെ ഭാര്യ കൂറ്റമ്പാറ സ്വദേശി രജിലയാണ് മരിച്ചത്.30 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍‌തൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. വെട്ടുകത്തികൊണ്ടാണ് ശാന്ത രജിലയെ ആക്രമിച്ചത്. രജിലയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. മക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർച്ചയായി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് രജിലയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. വീട്ടില്‍വെച്ച്‌ തന്നെ മരണം സംഭവിച്ചു. വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്. സംഭവസമയത്ത് ...
Crime

ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

കൊല്ലപ്പെട്ടത്‌ ജിം സന്തോഷ് വധക്കേസ് പ്രതി കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് മുഖ്യ പ്രതി അലുവ അതുലിനെയാണ് ഒരു സംഘം വെട്ടിയത്. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ആക്രമിച്ചത്. ആക്രമണത്തിനുപിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുൽ....
Crime

സോഷ്യല്‍ മീഡിയയിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോഴിക്കോട് : സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കോട്ടക്കൽ സ്വദേശി പിടിയിലായി.കോട്ടക്കല്‍ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീലിനെ (34) ആണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം സ്വദേശിനിയായ യുവതിയെയാണ് പ്രതി ചതിയില്‍പ്പെടുത്തിയത്. 2025 ഏപ്രിലില്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പക്കലുണ്ടായിരുന്ന ആറു പവന്‍ സ്വര്‍ണ്ണവുമായി ഇയാള്‍ കടന്നുകളഞ്ഞു. പ്രതിക്കെതിരെ സമാനമായ പരാതി കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ...
Crime

വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തില്‍ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. ജീവനൊടുക്കുന്നതിന് മുമ്പ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ജസീല ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായതില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറഞ്ഞു. താന്‍ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോ...
Crime

പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപന, പടിക്കലിൽ യുവാവ് പിടിയിൽ

മുന്നിയൂർ: പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ പടിക്കൽ ജംഗ്ഷനിൽ ജാർഖണ്ഡ് സ്വദേശിയായ യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. ജാർഖണ്ഡ് കുസുന്ത പോലീസ് സ്റ്റേഷൻ പരിധിയിൽ എം. ഡി രാഹുൽ (26) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും വൈകുന്നേരം ആറര മണിക്ക് പടിക്കൽ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ഇയാളിൽ നിന്ന് 1.500 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി. എ. സുനീഷ്, എം. രാകേഷ്, കൃഷ്ണൻ മരുതാടൻ, സിവിൽ എക്സ്സൈസ്സ് ഓഫീസർ എം. ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ഡ്രൈവർ അഖിൽ ബാബു എന്നിവരും പങ്കെടുത്തു....
Crime

5 ദിവസം പോലീസ് ഉറങ്ങാതെ കാത്തിരുന്നത് വെറുതെയായി; യുവതി തൊണ്ടിമുതൽ ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞു

നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ യുവതിയുടെ വയറ്റിൽ നിന്നും സ്വർണം പുറത്തെടുക്കാനുള്ള പൊലീസിന്റെ അഞ്ച് ദിവസം നീണ്ട കാത്തിരിപ്പ് നാടകീയമായി അവസാനിച്ചു. എന്നാൽ, പൊലീസിനെ വെട്ടിച്ചുകൊണ്ട് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതി അത് നശിപ്പിച്ചു. കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സമീന (35), മാല പുറത്തുവന്നപ്പോൾ പൊലീസുകാർ കാണാതെ ക്ലോസറ്റിലൊഴുക്കി കളഞ്ഞു. ഇതോടെ തൊണ്ടിമുതൽ കണ്ടെടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി സ്വർണം നശിപ്പിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധൻ്റെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോ...
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് പിടിയിൽ

നിലമ്പൂർ: 16 കാരിയായ പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. നിലമ്പൂര്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16 യുടെ പരാതിയിൽ ആണ് കേസ്. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കാസർകോട് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടി പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോട്ടിവേഷൻ പരിപാടിയുടെ ഭാഗമായി കാസർകോട് എത്തിയപ്പോൾ അണ് പീഡനം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിനായി പൊലീസിൽ നിന്നും എസ് ഐ പദവിയിൽ...
Crime

കുട്ടിയുടെ മാല കവർന്നു, പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങി; തൊണ്ടി മുതൽ പുറത്ത് വരുന്നതും കാത്ത് പൊലീസ്

.നിലമ്പൂർ: സ്വകാര്യ ക്ലിനിക്കില്‍ എത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് മോഷ്ടിച്ച മാല വിഴുങ്ങി യുവതി. തൊണ്ടിമുതല്‍ പുറത്തുവരാനായി കാത്തിരിക്കുകയാണ് പോലീസ്. നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻ കുന്നൻ സമീന (35) ആണ് കുഞ്ഞിൻ്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു വിഴുങ്ങിയത്.നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി 10ന് ആയിരുന്നു സംഭവം. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാലയാണ് യുവതി കവർന്നത്. 3.5 ഗ്രാം വരുന്ന സ്വർണമലയായിരുന്നു ഇത്. വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ക്ലിനിക്കിലുണ്ടായിരുന്ന ആളുകള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തില്‍ യുവതി മാല വിഴുങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് യുവതിയെതട...
Crime

ചെറുമുക്കിൽ ലഹരിക്കേസ് പ്രതിയുടെ നേതൃത്വത്തിൽ എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം

തിരൂരങ്ങാടി : പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമരുന്ന് കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം, ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എക്സൈസ്സ്പെഷൽ സ്ക്വാഡ് പ്രിവൻ്റവ് ഓഫിസർ പി.പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫിസർ വിപിൻ (35) എന്നിവർക്കാണ് പരുക്ക്. സംഭവത്തിൽ മുൻപ് മെത്താഫിറ്റമിനുമായി പിടിയിലായിരുന്ന ചെറുമുക്ക് സ്വദേശി പി.സഹൽ ഇബ്നു അബ്ദു‌ല്ല ഉൾപ്പെടെ കണ്ടാലറിയാവുന്ന 3 പേർക്കുമെതിരെ താനൂർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ആണ് സംഭവം. എക്സൈസ് ഉദ്യോഗസ്‌ഥർ മഫലടിയിൽ സ്‌കൂട്ടറിൽ പരിശോധനയ്ക്കായി വന്നതായിരുന്നു. ഇവരെ കണ്ട സഹൽ, മറ്റു രണ്ടു പേർ ഇരുന്നിരുന്ന കാറിലേക്ക് കയറി, അവർ എക്സൈസ് ഉദ്യോഗസ്‌ഥരാണെന്നും കാർ പിറകോട്ട് എടുക്ക് എന്നും പറഞ്ഞതിനെ തുടർന്ന് രണ്ടാമത്തെയാൾ കാർ ചിറകിലേക്ക് എടുത്ത് എക്സൈസ് ഉദ്യോഗസ്‌ഥരുടെ സ്‌കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ...
Crime

കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിച്ച മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചെറിയ കുട്ടികളുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ കളിയാട്ടമുക്ക് എം എച്ച് നഗർ സ്വദേശി തെങ്ങിലകത്ത് പെരുവിൽ ഉമ്മർ കോയ (48) ആണ് അറസ്റ്റിൽ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു...
Crime

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ നിർബന്ധിച്ചു വാങ്ങി, ചെമ്മാട്ടെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ അറസ്റ്റിൽ

തിരൂരങ്ങാടി : യുവതിയോട് മോശമായി പെരുമാറുകയും നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയും ചെയ്തു എന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിഞ്ഞി എസ് എം നഗർ സ്വദേശി ചാലിൽ മുഹമ്മദ് ഷംലിക് (34) ആണ് അറസ്റ്റിൽ ആയത്. ചെമ്മാട് സ്വകാര്യ മൊബൈൽഫോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഷാംലിക്, സ്ഥാപനത്തിൽ ട്രെയിനി ആയിരുന്ന 19 കാരിയോടാണ് മോശമായി പെരുമാറിയത്. യുവതിയുടെ സുഹൃത്തിൻറെ ദൃശ്യങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. യുവാവിനെ തിരൂരങ്ങാടി എസ് എച്ച് ഒ. ബി. പ്രദീപ്കുമാർ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
error: Content is protected !!