Friday, September 4

Crime

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചില്ല; കമ്പിപ്പാരകൊണ്ട് വീട് തകര്‍ത്ത് ഭാര്യ
Crime

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടി തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചില്ല; കമ്പിപ്പാരകൊണ്ട് വീട് തകര്‍ത്ത് ഭാര്യ

രുവനന്തപുരം: ശ്രീകാര്യത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയി തിരിച്ചെത്തിയപ്പോള്‍ വീണ്ടും സ്വീകരിക്കാത്തതിന് ഭാര്യ വീട്ടില്‍ ആക്രമണം അഴിച്ചുവിട്ടതായി പരാതി.ഭർത്താവ് വീണ്ടും സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി വീട്ടില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്. പൗണ്ട്കടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.ഇവർ കമ്പിപ്പാര ഉപയോഗിച്ച്‌ വീടിന്റെ വാതിലും ജനലുകളും തല്ലിത്തകർക്കുകയും അതിക്രമം കാണിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റ് 14ന് ആണ് സംഭവം. രാവിലെ 11 മണിയോടെയാണ് യുവതി വീട്ടില്‍ അതിക്രമം അഴിച്ചുവിട്ടത്. ഭർത്താവായ മധുവിനെയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതായിരുന്നു ഭാര്യ. പിന്നീട് മധുവിന്റെ വീട്ടില്‍ താമസിക്കാനായി അനുവാദവും ചോദിച്ചിരുന്...
ഉച്ച ഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Crime

ഉച്ച ഭക്ഷണത്തെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

വണ്ടൂർ: പാറശ്ശേരിയിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്കമുണ്ടായി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽഫസീല (38) ആണ് മരിച്ചത്. ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പറയുന്നു. നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി. റഷീദ് സ്ഥിരമായി മദ്യപിച്ചു വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു. മദ്യപിച്ചെത്തിയാണു കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്....
8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
Crime

8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: 8 മാസം പ്രായമായ കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. പിതാവിൻ്റെ ശരീരത്തിൽ നിന്നും സ്വർണം പിടികൂടി. കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി. കുഞ്ഞിനെ ധരിപ്പിച്ച ഡയപ്പറിൽ ഒളിപ്പിച്ചു പിതാവിൻ്റെ ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. ഇന്നലെ റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വർണം കണ്ടെടുത്തത്.മിശ്രിതരൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. കുഞ്ഞിനെ ഡയപ്പർ ധരിപ്പിച്ചിരുന്നു. ഈ ഡയപ്പറിനുള്ളിൽ ആയിരുന്നു സ്വർണ മിശ്രിതപ്പൊതി. പിതാവിന്റെ ശരീരത്തിൽനിന്നും സ്വർണ മിശ്രിതം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി ആർ ഐ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഇയാളും മൂന്ന് മക്കളും ആണ് എത്തിയിരുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.ഇയാളുടെ ഭാര്യ നേരത്തെ കൊച്ചിയിൽ സ്വർണക്കടത്തിന് പിടിയിലായിരുന...
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട 16 കാരിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.കെ.അനന്തു (22) വിനെയാണ് പിടികൂടിയത്. വിദ്യാർഥിനിയായ 16 കാരിയുടെ പരാതിയിലാണ് അറസ്‌റ്റ്. സ്‌നാപ് ചാറ്റ് വഴിയാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ഉദ്യേശത്തോടെ സമീപിക്കുകയും സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ പാസ്‌വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വിഡിയോകളം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. ഇയാൾ വിദേശത്ത് പോകാനിരുന്ന ദിവസം സിഐ ബി.പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐ...
മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ
Crime

മലപ്പുറത്ത് വൻ ലഹരി വേട്ട; 12 കിലോ എംഡിഎംഎ യുമായി 3 പേർ പിടിയിൽ

മഞ്ചേരി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരിവേട്ട നടത്തി മലപ്പുറം ജില്ലാ പോലീസ്. വിപണിയില്‍ പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘത്തെ പോലീസ് സംഘം പിടികൂടി.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് കോയമ്പത്തൂരില്‍ വെച്ച്‌ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആഴ്ചകള്‍ക്ക് മുൻപ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാർട്ട്മെൻ്റില്‍ രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം MDMA യുമായി ആറുപേരടങ്ങുന്ന ലഹരിവില്‍പന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത...
യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ
Crime

യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ

നിലമ്പൂർ : യുവതിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. പോത്തുകൽ മുണ്ടേരി അപ്പൻ കാപ്പ് നഗറിലെ കേത്തൻ - ലീല ദമ്പതികളുടെ മകൾ നിഷ (37) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നഗറിലെ സുരേഷ് (43) നെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയമാണ് കൊലപാതകത്തിന് കാരണം എന്നാണ് അറിയുന്നത്. സുരേഷ് നേരത്തെ കൊലപാതക കേസിലെ പ്രതിയാണ്. രണ്ടാം ഭാര്യ മലച്ചി നഗറിലെ രമണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിഷയുടെ മൃതദേഹം നഗറിൽ നിന്ന് 1 കിലോമീറ്ററോളം അകലെ നൂൽപ്പുഴയുടെ ചെമ്പാലിയിലാണ് കണ്ടെത്തിയത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന നാട്ടുകാർ ഈ ഭാഗത്ത് പരിശോധന നടത്തിയപ്പോൾ ആണ് കണ്ടെത്തിയത്. നിഷ കുറച്ചു നാളായി സുരേഷിന്റെ കൂടെ മുണ്ടേരി ഏട്ടപ്പാറ നഗറിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോത്തുകൾ പൊലീസ് സുരേഷിനെ ചോദ്യം ചെയ്തു വരികയാണ്....
സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു
Crime

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍; യുവാവിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി. മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വോയ്‌സുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിനും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതി നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള...
67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ
Crime

67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ

ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്.. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളായ കുട്ടിക...
റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി
Crime

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി

തിരൂരങ്ങാടി: റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. തിരൂരങ്ങാടി പി എസ് എം ഒ കോളജിന് സമീപത്ത് വെച്ചാണ് ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കക്കാട് സ്വദേശി പി കെ ഷമീം, പരപ്പനങ്ങാടി പി ഡബ്ല്യു ഡി ഓഫീസ് ഓവർസിയർ ഒഴൂർ പെരിഞ്ചേരി നാടയമ്പാടി പരപ്പാറ സഫീർ (35) എന്നിവർ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കീറിയ റോഡ് ബി എം ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തർക്കം. ഷമീമിൻ്റെ ഉടമസ്ഥതയിൽ ഉള്ള തിരൂരങ്ങാടി മാക്ട് കോളജിൻ്റെ മുന്നിലെ റോഡിൻ്റെ ഭാഗത്ത് കൂടി ടാർ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തത് സംബന്ധിച്ചാണ് തർക്കം എന്നാണ് അറിയുന്നത്. കോൺട്രാക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഓവർസിയർ ഇത് എതിർത്തു. ഇക്കാര്യം മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റിനെ ഷമീം ഫോണിൽ വിളിച...
തിരൂരിൽ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു
Crime

തിരൂരിൽ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു

തിരൂർ: വാക്കുതർക്കത്തിനിടെ മകൻ്റെ മർദനമേറ്റ് പിതാവ് മരിച്ചു. തിരൂർ തെക്കൻ അന്നാരയിലെ കുഴിപ്പയിൽ ഉണ്ണ്യാലൻ്റെ മകൻ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു താമസം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാധയാണ് വേലായുധന്റെ ഭാര്യ. ജിതേഷ്, ജീന എന്നിവരാണ് മറ്റ് മക്കൾ....
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ
Crime

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട് : പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽയുവാവിനെ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാഴി സ്വദേശിയായ ലിഗേഷ് (25) നെയാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പതിനഞ്ച് കാരിയെ പ്രേമം നടിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിഗർഭിണിയാവുകയുംകോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ്ആദ്യം കുന്ദമംഗലം പോലീസ് കേസെടുത്തു.പിന്നീട്സംഭവം നടന്നപരിധിയിലുള്ള മാവൂർ പോലീസിന്കേസ് കൈമാറുകയായിരുന്നു.തുടർന്ന് മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ്പന്തീരാങ്കാവിന് സമീപം കൈമ്പാലത്ത് വെച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.പ്രതിയെ പിടികൂടുന്നതിന് മാ...
വെല്ലുവിളി അവസാനിച്ചു, അർജുൻ ആയങ്കി പിടിയിലായി, വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്
Crime

വെല്ലുവിളി അവസാനിച്ചു, അർജുൻ ആയങ്കി പിടിയിലായി, വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്

കണ്ണൂർ: വെല്ലുവിളിക്കും മുങ്ങിക്കളിക്കും ഒടുവിൽ പൊലീസിന്റെ വെല്ലുവിളി അവസാനിച്ച്‌ ഒളിവ് യുദ്ധം; അര്‍ജുൻ ആയങ്കി കണ്ണൂരില്‍ അറസ്റ്റില്‍ ണ്ട തിരച്ചിലിനൊടുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയില്‍. കണ്ണൂരില്‍ വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ എത്തിയതായിരുന്നു എന്നും ഒളിപ്പിച്ചത് അല്ലെന്നും അഡ്വ. ഡെലീറ്റ ടൈറ്റസ് പറഞ്ഞു. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വ...
വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പലം  സ്വദേശി കീഴടങ്ങി
Crime

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പലം സ്വദേശി കീഴടങ്ങി

തൃശൂർ : വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തിയ തേഞ്ഞിപ്പാലം സ്വദേശി പിടിയിൽ. ചേറൂർ വില്ലേജ് ഓഫിസിന് താഴെ തീണ്ടേക്കാട് തേനക്കാട്ടിൽ )തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിൽ വെച്ചാണ് സംഭവം.​സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തേഞ്ഞിപ്പലം ചെനക്കലങ്ങാടി മതിലൻചേരി വിഗീഷ് നിവാസിൽ വിഗീഷ് (39) പോലീസിൽ കീഴടങ്ങി.​ഇന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ നേരിട്ട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി അടുപ്പത്തിലുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് ഹന്ന റെസിഡൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ വെച്ച് വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇര...
പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍;  നയിച്ചത് ആഡംബര ജീവിതം
Crime

പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; നയിച്ചത് ആഡംബര ജീവിതം

പേരാമ്പ്ര ലഹരി കേസിൽ പിടിയിലായമൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ പോലീസ്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.അതിനെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.പേരാമ്പ്ര സ്വദേശിനിയായ വി.പി. നീഷ്‌മ (30) ,പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമായ കൊല്ലനാരി കെ. കാവ്യ (29). പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യ...
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മുങ്ങി
Crime

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മുങ്ങി

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.തീവ്രമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാതിരുന്നതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിലെ പുറത്തുള്ള ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും നവജാതശിശുവിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നുകളയുകയുമായിരുന്നു.ചൊവ്വാഴ്ച രാവിലെ ശുചീകരണത്തൊഴിലാളികൾ എത്തിയപ്പോഴാണ് ബക്കറ്റിൽ കുട്ടിയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്...
36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ
Crime

36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ

പരപ്പനങ്ങാടി: മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി ബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ ഓപ്പറേഷൻ ടെൻഡറിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. അബ്ദുൽ ഖാസിമിന്റെ മകൻ എസ് കെ ഐസക് ന്യൂട്ടൻ (30) ആണ് പിടിയിലായത്. ട്രെയിനിൽ നിന്നും ഇറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെക്കുറിച്ച് നിർണായക അറിവ് ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ...
കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു
Crime

കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു

പുത്തനത്താണി : ആതവനാട് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂർ കൂടശേരി പാറ സ്വദേശി മുസ്തഫയാണ് മരിച്ചത്. സഹോദരിയുടെ മകനാണ് കുത്തിയത്. തടയാൻ ശ്രമിച്ച മുസ്തഫയുടെ സഹോദരൻ അബ്ദുള്ളക്കും പരിക്കേറ്റു. സഹോദരിയുടെ മക്കൾ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം
Crime

ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു....
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു
Crime

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫറോക്ക് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയിൽപടി അബൂബക്കറിനെ (66) യാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കർ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കോടമ്പുഴ കടവിൽ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥി തന്നെയാണ് പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തിൽ ഇയാളെ കോടമ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്...
21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ
Crime

21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ

കോട്ടയ്ക്കൽ: വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര എറവട്ടൂർ സ്വദേശി വേലക്കോല ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ഡി.ദീപേഷ്. 21 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്
Crime

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു...
ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ
Crime

ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ. അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടു...
ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം
Crime

ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളിയതിനെ തുടർന്ന് മലിനജലം സമീപത്തെ പാടത്തേക്ക് ഒഴുകി നെൽകൃഷിക്ക് നാശം സംഭവിച്ചു. ദേശീയപാതയുടെ വശത്തെ ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് കൃഷിയിടത്തിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം സി അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക...
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി;  പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി
Crime

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടത്തി . പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ത്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ രൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട് എന്നാൽ ഏതാനും വർഷങ്ങളായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാള...
അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു
Crime

അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു

കല്‍പകഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.വടകര സ്വദേശി ബല്‍രാജ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കില്‍ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡില്‍ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടില്‍ എത്തിച്ചു. രക്ഷിതാക്കള്‍ ആണ് കുട്ടിയെ ...
ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി
Crime

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി

കോഴിക്കോട് : ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവത്തില്‍ നാടകീയമായ വഴിത്തിരിവ്. സ്റ്റേഷനില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഭർത്താവുമായി വീട്ടിലെത്തിയ പൊലീസും നാട്ടുകാരും കണ്ടത് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിക്ക് ജീവനുണ്ടെന്ന ആശ്വാസവാർത്തയാണ്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച്‌ പൊലീസ് ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് ഭർത്താവിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നഗരത്തെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ചില്‍ തൈക്കൂട്ടം പറമ്പില്‍ മത്സ്യത്തൊഴിലാളിയായ സക്കീർ (49) ആണ് ഭാര്യ നസീലയെ (48) വധിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റില്‍ ആയത് മരിച്ചെന്ന് കരുതി സ്റ്റേഷനിലേക്ക്; ഒടുവില്‍ പൊട്ടിക്കരഞ്ഞ് പ്രതി ചൊവ്വാ...
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, പെരിന്തൽമണ്ണ സ്വദേശി പിടിയിൽ
Crime

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, പെരിന്തൽമണ്ണ സ്വദേശി പിടിയിൽ

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു.ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സാവരിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) എന്ന വിദ്യാർത്ഥിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച്‌ സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തലയ്ക്കേറ്റ കനത്ത അടിയെത്തുടർന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വിദേശത്തുള്ള സാവരിയയുടെ ...
ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു
Crime

ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു

കൊണ്ടോട്ടി : ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ സാജിദിനെ കൊണ്ടോട്ടി പൊലീസ് അറസറ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മർദനമേറ്റ് അവശ നിലയിലാണ് റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു മരണം. റഫീഖിൻ്റെ ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു. സ്വത്ത് വിഷയത്തിൽ, ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽകൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സാജിദും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു....
സ്ത്രീവേഷം കെട്ടി വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ
Crime

സ്ത്രീവേഷം കെട്ടി വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ

ന്യൂമാഹി : നിർമ്മാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽ വയർ ഉൾപ്പടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ.ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്. രാത്രിയിൽ സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽ പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ കവരുകയാണ് ഇയാളുടെ രീതി. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുൾപ്പടെ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അലമ്പത്ത് മീത്തൽ ജസ്ലീമിൻ്റെ ഉടമസ്ഥതയിൽ പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലുംവി കെ നവാസ്. ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടുകളിലുമാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് മൂന്ന...
സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ
Crime

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സഹോദരൻ്റെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സംഭവത്തിൽ സഹോദരൻ സാജിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. റഫീഖ് കൊണ്ടോട്ടി ഭാഗത്താണ് താമസം. രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്തോ ആയുധം ഉപയോഗിച്ച് റഫീഖിനെ അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ റഫീഖിനെ സഹോദരൻ സാജിദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖിൻ്റെ മരണത്തിൽ പോലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. മയ്യിത്ത് ...