Tuesday, September 16

National

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു
National

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ടുനേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767...
National

സിനിമാ സ്വപ്നങ്ങളുമായി എത്തുന്ന യുവതികളെ വശീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍ ; സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ട രണ്ട് നടിമാരെ പൊലീസ് രക്ഷപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിലെത്തുന്ന യുവതികളെ വശീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമകളിലും സജീവമായ രണ്ട് യുവ നടികളെയാണ് പൊലീസ് ഇവരുടെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തേത്തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസുകാര്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. മുംബൈ അഹമ്മദാബാദ് ദേശീയപാതയിലെ കശ്മീര മാളില്‍ ഇടപാടുകാരെ കാണാനായി ബുധനാഴ്ചയെത്തിയപ്പോഴാണ് യുവ നടി കുടുങ്ങിയത്. യുവതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് യുവനടികളെ രക്ഷിക്കാന്‍ സാധിച്ചതെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് മദന്‍ ബല്ലാല്‍ വിശദമാക്കുന്നത്. മനുഷ്യക്കടത്...
National

21 കോടി രൂപയുടെ മെത്താഫിറ്റാമിനുമായി മലയാളികള്‍ ഉള്‍പ്പെട്ട രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേര്‍ പിടിയില്‍

ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫിറ്റാമിനാണ് പിടികൂടിയത്. മലയാളികളായ എ.എം.സുഹൈല്‍ (31), കെ.എസ്.സുജിന്‍ (32), നൈജീരിയന്‍ പൗരന്‍മാര്‍, ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. ദില്ലിയില്‍ നിന്ന് ബെംഗളൂരു, കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പൊലീസ് വിശദമാക്കുന്നത്. മലയാളികളായ സുഹൈലും സുജിനും ചേര്‍ന്നാണ് ലഹരിസംഘം ബെംഗളൂരുവില്‍ നടത്തിയിരുന്നതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ക്കും സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എം.ഡി. സഹീദ് എന്ന ഫ...
National

ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ് ; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്കെതിരെ കേസെടുത്തു, സംരക്ഷണം പിന്‍വലിച്ചു, അറസ്റ്റ് : മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാവ് അങ്ങനെയൊരു മകളില്ലെന്ന് വെളിപ്പെടുത്തല്‍ ; കേസില്‍ നാടകീയ രംഗങ്ങള്‍

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്...
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായി ; ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ ഇന്ത്യ സഖ്യം

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും വാര്‍ത്താസമ്മേളനം നടത്തി. ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന...
Kerala, National

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ ; ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, സെന്‍ട്രല്‍ സ്‌കൂളില്‍ മുഖ്യമന്ത്രിയും

മലപ്പുറം : രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസമാണ് ഇന്ന്. രാജ്യത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. ാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിചേര്‍ന്നു. വ...
National

‘ മരിച്ചവര്‍ക്കൊപ്പം ‘ ചായ കുടിച്ച് രാഹുല്‍ ഗാന്ധി ; അതുല്യ അനുഭവം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയും

ന്യൂഡല്‍ഹി : ' മരിച്ചവര്‍ക്കൊപ്പം ' ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ബിഹാറില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 'മരിച്ചവരെന്നു' വിധിയെഴുതി കരടു വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയ 7 വോട്ടര്‍മാരുമായി ചായ കുടിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്. ജീവിതത്തില്‍ രസകരമായ പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുമായി ചായ കുടിക്കുന്നതിനുള്ള അതുല്യ അനുഭവം നല്‍കിയ തിരഞ്ഞെടുപ്പു കമ്മിഷനോടു നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചു രാഹുലിന്റെ പരിഹാസം....
National

പള്ളിക്കുള്ളില്‍ വച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു ; മതപ്രഭാഷകന്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ അഞ്ച് വയസ്സുകാരിയെ ഒരു മുസ്ലീം പള്ളിക്കുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ മതപ്രഭാഷകനെ പോലീസ് അറസ്റ്റു ചെയ്തു. മഹാലിംഗപൂരില്‍ നിന്നുള്ള തുഫൈല്‍ അഹമ്മദ് ദാദാഫീറിനെയാണ് അറസ്റ്റ് ചെയ്തത്. ബെലഗാവി ജില്ലയില്‍ 2023 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും കുറ്റകൃത്യം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. സംഭവം നടന്നിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും ഒരു ആക്ടിവിസ്റ്റ് സമൂഹ മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കേസ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരയെയും പ്രതിയെയും കുറ്റകൃത്യം നടന്ന സ്ഥലവും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും ഭയവും കാ...
Kerala, National

ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ പുറത്തേക്ക്; എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസ...
Kerala, National

കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ : ഇറങ്ങി തിരിച്ചത് സ്വന്തം ഇഷ്ട പ്രകാരം, അകാരണമായി ആക്രമിച്ചു, കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു, മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു ; നിര്‍ണായകമായി പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

ദില്ലി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍. അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകള്‍ നിരപരാധികള്‍ ആണെന്ന് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ചു. ആരും നിര്‍ബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചു. 5 വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര...
National

മലേഗാവ് സ്‌ഫോടന കേസ് ; ബിജെപി നേതാവ് പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും വെറുതെ വിട്ടു : അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി

മുംബൈ : മലേഗാവ് സ്‌ഫോടന കേസില്‍ ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞ കോടതി ന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. 2008 സെപ്തംബര്‍ 29 ന് നടന്ന സ്‌ഫോടന കേസിലാണ് വിധി. ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടന...
Kerala, National

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ബജ്‌റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷന്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്‌റംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അനുകൂലിച്ചു. കേസ് സെഷന്‍സ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസും വാദിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറാകാതെ ബിലാസ്പുര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും മത പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നും നാട്ടില്‍ കലാപം ഉണ്ടാകുമെന്നും ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച...
National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ ; അധ്യാപിക പിടിയില്‍ : സംഭവം പുറത്തറിഞ്ഞത് കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെ

മുംബൈ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ അധ്യാപിക പിടിയില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് 35 കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറച്ചു കാലമായി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപിക വിദ്യാര്‍ത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകള്‍ വീഡിയോ കോളുകളായി മാറുകയായിരുന്നു. വീഡിയോ കോള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ കണ്ടതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേറെ വിദ്യാര്‍ത്ഥികളോട് അധ്യാപിക സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ ഫോണ്‍ പിടിച്ചെടുത്തു. ടീച്ചറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു....
National

മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ 24 കാരി സ്വയം വെടിയുതിര്‍ത്തു മരിച്ചു ; സംഭവം യുവതിയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ

ഭോപാല്‍ : മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 24 കാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്തിരുന്ന സുമന്‍ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. യുവതിയും അമ്മയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഒക്ടോബറില്‍ സുമന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചതുര്‍വേദിയുടെ ഭാര്യയുടെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് സുമന്‍ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമ...
National

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്...
National

വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചു ; യതീം ഖാന മാനേജര്‍ക്ക് 27 കോടിയുടെ റിക്കവറി നോട്ടീസ്

മധ്യപ്രദേശ് : വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോര്‍ഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജര്‍ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. വഖഫിന്റെ കീഴില്‍വരുന്ന 200 കടകള്‍ വാടകയ്ക്ക് നല്‍കി ഷാഹിദ് അലി ഖാന്‍ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു....
Kerala, National

ചെന്നൈ ബിസിനസ് ഗ്രൂപ്പ് ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാപാരി സംഘം തലൈവരുമായി ചര്‍ച്ച നടത്തി

ചെന്നൈയിലെ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ചെന്നൈ ബിസിനസ് ഗ്രൂപ്പ്, വ്യാപാരി സംഘം തലൈവര്‍ വിക്രം രാജയുമായി ചര്‍ച്ച നടത്തി. ചെന്നൈയില്‍ ചെറുകിട വ്യാപാരം നടത്തുന്നവരെ സിഗരറ്റ്, ഹാന്‍സ്, ജി.എസ്.ടി, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പല വിധത്തിലുമുള്ള ഉപദ്രവങ്ങള്‍ക്കിരയാക്കുന്നുണ്ടെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഗ്രൂപ്പ് അഡ്മിന്‍ ക്ലാസിക്ക് അലി, പാടി ഗഫൂര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് നേതാക്കളായ ഷംസു ഭായ്, യൂനുസ് കൊടിഞ്ഞി, മുബാറക് ചെമ്മാട്, മുജീബ് പാലത്തിങ്ങല്‍, ഉസ്മാന്‍ തെന്നല എന്നിവര്‍ പങ്കെടുത്തു. സാധാരണമായി കച്ചവടം നടത്തുന്നവരെ അധികൃതര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗ്രൂപ്പ് വാദിച്ചു. വ്യാപാരി സംഘം തല...
National

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു ; മൗനം തുടര്‍ന്ന് സര്‍ക്കാര്‍, പകരം ആര് ?

ദില്ലി : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (എ) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത...
National

ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചു ; ദമ്പതികളെ നുകത്തില്‍ കെട്ടി നിലം ഉഴുകിപ്പിച്ച് നാട്ടുകാര്‍, പിന്നാലെ ചാട്ടവാറിനടിച്ച് നാടുകടത്തി

ഭുവനേശ്വര്‍: ഒഡീഷയിലെ റായഗഡ ജില്ലയില്‍ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയും ചെയ്തു. ഇവരുടെ കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി. യുവാവിനെയും യുവതിയെയും വയലില്‍ നുകത്തില്‍ കെട്ടി നിലം ഉഴുകിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഞ്ചമഞ്ചിര ഗ്രാമത്തില്‍ നിന്നുളള യുവാവും യുവതിയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ യുവാവ് യുവതിയുടെ പിതൃസഹോദരിയുടെ മകനായതിനാല്‍ ചില ഗ്രാമവാസികള്‍ വിവാഹത്തിന് എതിരായിരുന്നു. ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇവര്‍ വിവാഹം കഴിച്ചത്. വലിയൊരു ജനക്കൂട്ടം അവരെ നുകത്തില്‍ കെട്ടി വയലി...
National

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണം ; നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ദില്ലി : അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പി.എസ് നരസിംഹ, ആര്‍ മാധവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വന്തം തെറ്റു കാരണം വരുത്തി വെച്ച അപകടത്തിന് നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപകടത്തില്‍ മരിച്ച ആളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി നിരസിച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2014 ജൂണ്‍18നാണ് എന്‍.രവിഷ കാറപകടത്തില്‍ മരിച്ചത്. അപകട സമയത്ത് പിതാവും സഹോദരിയും കുട്ടികളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. രവിഷ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വളരെ അശ്രദ്...
Crime, National

വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റു മരിച്ചു ; യുവതി അറസ്റ്റില്‍, അമ്മാവനായ കാമുകന് വേണ്ടി അന്വേഷണം

പട്‌ന : വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കേസില്‍ യുവതിയുടെ അമ്മാനവനായ കാമുകനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബര്‍വാന്‍ സ്വദേശിയായ 25 കാരന്‍ പ്രിയാന്‍ഷുവാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ഗുഞ്ച ദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ യുവതിയും അമ്മാവനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവന്‍ സിങും (55) ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുല്‍ പറഞ്ഞു. ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ...
National

അധ്യാപകന്‍ വഴക്ക് പറഞ്ഞു ; ആത്മഹത്യാകുറിപ്പെഴുതി വച്ച് 10 -ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; അധ്യാപകനെതിരെ കേസെടുത്തു

അധ്യാപകന്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പെഴുതി വച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് സംഭവം. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. 'ഞാന്‍ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു' എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളു...
Local news, National

എട്ട് ദിവസം അഞ്ച് രാജ്യങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍

ദില്ലി : എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ആദ്യം ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പഹ...
Kerala, National

ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണോ.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ… ; ഇന്ന് മുതല്‍ റെയില്‍വേയില്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാക്കുന്നു

ദില്ലി : നിങ്ങള്‍ ട്രയിന്‍ യാത്രക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ. റെയില്‍വേയില്‍ ഇന്നു മുതല്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാകുകയാണ്. ടിക്കറ്റ് നിരക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കല്‍, തത്കാല്‍ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങള്‍. ടിക്കറ്റ് നിരക്കില്‍ വര്‍ധന ടിക്കറ്റ് നിരക്കിലെ വര്‍ധന ഇന്നു പ്രാബല്യത്തില്‍ വരും. എക്‌സ്പ്രസ് ട്രെയിനുകളില്‍ എസി കോച്ചിന് കിലോമീറ്ററിന് 2 പൈസയും സെക്കന്‍ഡ് ക്ലാസില്‍ ഒരു പൈസയുമാണു വര്‍ധിക്കുക. ഓര്‍ഡിനറി ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കു നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിനു മുകളിലെങ്കില്‍ കിലോമീറ്ററീന് അര പൈസ വര്‍ധനയുണ്ടാകും സീസണ്‍ ടിക്കറ്റിന് നിരക്കു വര്‍ധന ഇല്ല. നേരത്തെ റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് വര്‍ധന ബാധകമല്ല. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 ...
National

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ; പിന്തുണയുമായി കേന്ദ്രമാര്‍

ദില്ലി : ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകി കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ലെ. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അട...
National

അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി വായിലിട്ടു ; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം ; ഭര്‍ത്താവിനെതിരെ പരാതി നല്‍കി കുഞ്ഞിന്റെ അമ്മ

മെംഗളൂരു: കര്‍ണാടകയിലെ മെംഗളൂരുവില്‍ അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി വായിലിട്ടതിനെ തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുഞ്ഞിന്റെ അമ്മ പരാതി നല്‍കി. അതിഥി തൊഴിലാളികളായ ദമ്പതികള്‍ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് കുഞ്ഞിന്റെ പിതാവ്. ജൂണ്‍ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചത്. പിന്നാലെ ദമ്പതികള്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്. കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധ...
National

കർണാടകയിൽ ഇനി ബൈക് ടാക്സി ഇല്ല; ജൂൺ 15നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു : കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്‌സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഊബറും ഓലയും അപ്പീൽ നൽകിയിരുന്നു. എന്നാൽ ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സർക്കാർ ചട്ടം രൂപീകരിക്കുന്നത് വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവെച്ചത്. വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളു എന്നുമായിരുന്നു സി...
National

അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി ; ദൃശ്യങ്ങൾ പരിശോധിക്കും

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അന്വേഷണ സംഘം ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുത്തിരുന്നു. വിമാനത്തിലെ ഒരു ബ്ലാക് ബോക്സ് കണ്ടെത്തിയ എയർക്രാഫ്റ്റ് ആക്‌സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ അതിലെ വിവരങ്ങൾ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക് ബോക്സിനയുള്ള തെരച്ചിൽ തുടരുന്നു....
National

എവിടെയാണ് ഞാനവരെ അന്വേഷിക്കേണ്ടത് ? : നോവായി അഹമ്മദാബാദ് വിമാനാപകടം; സ്വന്തം അമ്മയുടെയും രണ്ട് വയസ്സുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് യുവാവ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 783 ഡ്രീംലൈനർ വിമാനാപകടത്തിൽ ഞെട്ടലിലാണ് ലോകം. ഇതേ സമയം വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്റെ സ്വന്തം അമ്മയുടെയും രണ്ട് വയസുള്ള മകളുടെയും മൃതശരീരം തിരഞ്ഞ് നടക്കുകയാണ് രവി എന്ന യുവാവ്. കോളേജ് ഹോസ്റ്റലിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന വയോധികയെയും കൊച്ചു കുഞ്ഞിനേയുമാണ് ഇനിയും തിരിച്ചറിയാതെ തുടരുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും ഉച്ചഭക്ഷണം പാകം ചെയ്യുന്നയാളാണ് മരിച്ച ഷാർലബെൻ താക്കൂർ. ഇവരുടെ രണ്ട് വയസ്സുള്ള കൊച്ചുമകൾ ആധ്യയും ഇക്കൂട്ടത്തിലുണ്ട്. ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണം കോളജിലെത്തിച്ച് വിതരണം ചെയ്യുന്നത് മകനായ രവി ആണ്. അപകടം നടക്കുന്ന സമയത്ത് കോളേജ് ഹോസ്റ്റലിൽ അമ്മയും കുഞ്ഞും ഭക്ഷണം പാകം ചെയ്യുകയായിരുന്നു. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷവും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സ...
National

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു, മരിച്ചവരില്‍ മലയാളിയും മുന്‍ മുഖ്യമന്ത്രിയും

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 242 പേരും മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും വിമാനത്തിലുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍േ്രേടാളിലേക്ക് ...
error: Content is protected !!