കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി

96.8 കോടി രൂപയുടെ അംഗീകാരം

തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു.
കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവിടെ നിന്നും ജലം പമ്പ് ചെയ്ത് ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന ടാങ്ക് വഴി ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് വീടുകളിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി. പുഴയില്‍ നിന്നും വെള്ളം എത്തിക്കുന്നതിനും, ടാങ്കില്‍ നിന്നും വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുമായി 105 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശൃംഖല നിര്‍മ്മിക്കും. അതിനായി റോഡ് കീറിയാല്‍ അവ പുനര്‍ നിര്‍മ്മിക്കുന്നതിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത്, ഗുണഭോക്ത വിഹിതം എന്നിവയടങ്ങുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കിയിട്ടുള്ളത്.

ദേശീയപാത നവീകരണം നടക്കുന്നതിനാൽ അതിന് മുമ്പ് പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തി യാക്കേണ്ടി വരും. ബാക്കിക്കയത്ത് നിന്ന് ദേശീയപാത ക്രോസ് ചെയതാണ് പൈപ്പ് കൊണ്ടുവരാനുള്ളത്. ദേശീയപാത

പണി പൂർത്തിയായി കഴിഞ്ഞാൽ പിന്നെ പൈപ്പിടനായി റോഡ് പൊളിക്കാൻ അനുമതി ലപിക്കില്ല. അതിനാൽ ഉടനെ പൈപ്പ് ലൈൻ ചെയ്യേണ്ടി വരും.

error: Content is protected !!