കുടിവെള്ളത്തിനും ഭവന നിർമാണത്തിനും മുൻഗണന നൽകി തിരൂരങ്ങാടി നഗരസഭയുടെ ബജറ്റ്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമഗ്രവികസനത്തിനു ഊന്നല്‍ നല്‍കുന്ന ബജറ്റ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. 61,37,46,000 വരവും 61, 19,61,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. കുടിവെള്ളത്തിനു മുഖ്യ പരഗണ നല്‍കി. 18 കോടി രൂപ ഇതിനായി വകയിരുത്തി. 70 വയസ്സ് തികഞ്ഞ വയോജനങ്ങള്‍ക്ക് ഓട്‌സ് നല്‍കും. പകല്‍വീട്. ബഡ്‌സ് സ്‌കൂള്‍, ഓപ്പണ്‍ ജീം. കൃഷി തുടങ്ങിയവക്കും ബജറ്റ് ഊന്നല്‍ നല്‍കി. പ്രദേശിക ചരിത്ര നിര്‍മാണം നടത്തും. പ്രവാസി ക്ഷേമപദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തി. നഗരസഭ നേരത്തെ പ്രവാസി സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. മത്സര പരീക്ഷകള്‍ക്ക് സൗജന്യമായി കോച്ചിംഗ് നല്‍കും. പുതിയ അങ്കണ്‍വാടികള്‍ നിര്‍മിക്കും. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കും. എസ്.സി വികസനത്തിനു കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കും. പുതിയ റോഡുകള്‍ നിര്‍മിക്കും.
കൃഷി – 7500000 ഭവന നിര്‍മ്മാണം – 1,75,00000 അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതി – 1,25,00000ആരോഗ്യമേഖല – 3,6100000 ആരോഗ്യരക്ഷ പദ്ധതി (വയോജനങ്ങള്‍ക്ക്ഓട്‌സ്‌വിതരണം) – 20,00,000യുവജന ക്ഷേമം – 26,50,000ഓപ്പണ്‍ ജിം, ടര്‍ഫ് നിര്‍മ്മാണം – 15ലക്ഷം ഭിന്നശേഷിക്ഷേമം – 50ലക്ഷം കൈത്താങ്ങ് – 10ലക്ഷം അംഗണ്‍വാടി പ്രവര്‍ത്തനങ്ങള്‍ക്ക് – 1,45,00,000കുട്ടിഡോക്ട്ര്‍ – 2ലക്ഷം സധൈര്യംമുന്നോട്ട് – 2,50,000എസ്.സി ക്ഷേമം – 82ലക്ഷം വിദ്യാഭ്യാസമേഖല – 1, 14,00,000 റോഡ്‌വികസനം – 4,80,00,000 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം – 3ലക്ഷം
ചില്‍ഡ്രന്‍സ് പാര്‍ക്ക് – 10ലക്ഷം അഭയകേന്ദ്രം – 50 ലക്ഷം, വെന്നിയൂര്‍ ക്രപാട് സ്‌കൂള്‍ സ്ഥലമെടുപ്പ് 15 ലക്ഷം. പുതിയ ബസ്‌സ്റ്റോപ്പുകള്‍, തെരുവ് വിളക്കുകള്‍, വയോമിത്രം. തുടങ്ങിയവക്കും പ്രാധാന്യം നല്‍കി. സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മയില്‍, എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, ഇ ഭഗീരഥി ഇസ്മായിൽ, സജീഷ്, അരുൺകുമാർ
സംസാരിച്ചു.

error: Content is protected !!