Crime

സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ
Crime

സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ

കൽപക‍ഞ്ചേരി : മകളുടെ വിവാഹമാണെന്ന വ്യാജേന വീടുകളിൽ സഹായമഭ്യർഥിച്ചെത്തി കുട്ടികളുടെ സ്വർണാഭരണം കവരുന്ന ആളെ പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മദാരി പള്ളിയാലിൽ അബ്ദുൽ അസീസിനെ(50) ആണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കൽപകഞ്ചേരി സിഐ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കഴിഞ്ഞ 5ന് ഉച്ചസമയത്ത് മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിലെത്തി സഹായം സ്വീകരിച്ചശേഷം വീടിന്റെ പിറകുവശത്ത് കളിച്ചുകൊണ്ടിരിക്കുകയാ‌യിരുന്ന രണ്ടര വയസ്സായ കുട്ടിയുടെ മൂന്നര പവൻ സ്വർണാഭരണം ഊരിയെടുത്ത് ‌ഇയാൾ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അസീസിന്റെ രേഖാചിത്രം തയാറാക്കിയശേഷം ‌ഇയാളെ കണ്ടെത്താൻ പൊലീസ് സമൂഹമാധ്യമം വഴി പ്രചാരണം നടത്തി. h...
Crime

സാമൂഹിക മാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു പിടിയിൽ

കുപ്രസിദ്ധ ഗുണ്ടാ പല്ലൻ ഷൈജുവിനെ മലപ്പുറം പോലീസ് പിടികൂടി. വയനാട് സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ മലപ്പുറം സ്‌പെഷ്യൽ ടീം പിടികൂടി കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുപ്രസിദ്ധ ഗുണ്ടാ കോടാലി ശ്രീധരന്റെ കൂട്ടാളിയായ ഷൈജു നിരവധി കൊലപാതക, ഹൈവേ കവർച്ച കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമം ചുമത്തി തൃശൂർ പോലീസ് ജില്ലയിൽ നിന്നും നാട് കടത്തിയതിന് സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്നു. https://youtube.com/shorts/rJLFcuoAZrw?feature=share ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി, കെ.ജെസിർ, ആർ.ഷഹേഷ്...
Crime

പുലർച്ചെ ക്വാർട്ടെഴ്സിൽ മോഷ്ടിക്കാനെത്തി, അതിഥിതൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു

മഞ്ചേരി : എളങ്കൂർ ചെറുകുളത്ത് അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ മോഷണം നടത്താനെത്തിയവരിൽ ഒരാളെ തൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു. ഒരാൾ ഓടി രക്ഷപ്പെട്ടു. 3 ഫോൺ, 5000 രൂപ എന്നിവ നഷ്ടമായെന്നാണ് തൊഴിലാളികളുടെ പരാതി. നിലമ്പൂർ സ്വദേശിയെയാണ് പിടികൂടി പൊലീസിലേൽപിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. ക്വാർട്ടേഴ്സിന്റെ മുകൾ‍ നിലയിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയത്. തൊഴിലാളികൾ ബഹളം വച്ചു നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഇയാളെ പിടികൂടിയിട്ടില്ല. മധ്യപ്രദേശിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് മഞ്ചേരിയിലെ‍ കടയിൽ വിറ്റ പശ്ചിമ ബംഗാൾ സ്വദേശി നജ്റുൽ ഇസിലാമിനെ (30) ഇ...
Crime

വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി; ജില്ല ആശുപത്രിയിലെ സർജൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പ്രമേഹത്താൽ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാൽവിരൽ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കണ്ണൂർ ഇരിട്ടി സ്വദേശി ഡോ. കെ.ടി. രാജേഷിനെ (49) വിജിലൻസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന പരിശോധനാമുറിയിൽനിന്നാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയിൽനിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് സംഘം അറിയിച്ചു. പിടികൂടിയ ഡോക്ടറെ വിജിലൻസ് ചോദ്യം ചെയ്യുന്നു ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം (30) നൽകിയ ആയിരം രൂപ വാങ്ങിയ ഉടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നൽകിയ നോട്ടുകളാണ് ഡോക്ടർക്ക് ഷമീം കൊടുത്തത്. കൈകൾ പ്രത്യേക ലായന...
Crime

1.140 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ചെമ്മാട്ട് നിന്നും പിടിയിലായി

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും തിരൂരങ്ങാടി ചെമ്മാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിനു സമീപത്തുള്ള കോട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 1.140 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് ജില്ലയിലെ റാണിപൂർ താലൂക്ക് ഹെരംപൂർ സ്വദേശി ഇറാജ് ( 40) എന്നയാളെയാണ് കഞ്ചാവ് വിൽപനക്കിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവെത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും രണ്ടാഴ്ച കൂടുമ്പോൾ സ്വദേശത്തേക്കാണെന്ന് പറഞ്ഞ് കഞ്ചാവ് കടത്ത് പതിവാക്കിയ ആളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ. ടി, പ്രഗേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ് കെ, നിധിൻ സി, ദിദിൻ എം.എം, വിനീഷ് പി.ബി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ത...
Crime

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 3 പേർ പിടിയിൽ

ഫെനോയിൽ കച്ചവടത്തിനെന്ന വ്യാജേന എത്തി വീടുകൾ കണ്ടുവെച്ചാണ് മോഷണം ചേലേമ്പ്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ തേഞ്ഞിപ്പലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയും അടിച്ചുമാറ്റിയ എ.ടി.എം കാർഡിൽനിന്ന് പണം പിൻവലിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കൊടപാളിയിലെ പടിഞ്ഞാറെ കൊളപ്പുറം വീട്ടിൽ കിഷോർ (23), തേഞ്ഞിപ്പലം ദേവതിയാൽ കോളനിയിലെ കൊളപ്പുള്ളി സുമോദ് (24), മൂന്നിയൂർ പടിക്കൽ മണക്കടവൻ ഫഹ്മിദ് റിനാൻ (19) എന്നിവരെയാണ് തേഞ്ഞിപ്പലം സി.ഐ എൻ.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒലിപ്രംകടവ് പതിനഞ്ചാം മൈലിന് സമീപത്തെ ആലങ്ങോ...
Crime

ബ്ലൂടൂത്ത് സ്പീക്കറിൽ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 പേർ പിടിയിൽ

പിടിയിലായവരിൽ വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട്: ഡ്യൂക്ക് ബൈക്കിൽ ബ്ലൂ ടൂത്ത് സ്പീക്കറിൽ നിരോധിത മയക്ക് മരുന്ന് എം ഡി എം എ ഒളിപ്പിച്ചു കടത്തുന്നതിനിടെ 2 യുവാക്കൾ പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്നു കോഴിക്കോട് ചേവായൂരിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. ഇവരിൽ നിന്ന് 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കും. ഉത്തരമേഖലയിൽ ഈ വർഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.കോഴിക്കോട് താലൂക്കിൽ ചേവായൂർ പച്ചാക്കിലിൽ KL 11 BP 05O8 ഡ്യൂക്ക് ബൈക്കിൽ കടത്തുകയായിരുന്ന 55.200 ഗ്രാം MDMA യുമായിമലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ അത്താണിക്കൽ ദേശത്ത് പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (വയസ്സ്: 22), കോഴിക്കോട് താലൂക്കിൽ ചേവായൂർ...
Crime

ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 പേർ പിടിയിൽ

46 കിലോ കഞ്ചാവ് പിടികൂടി പെരിന്തൽണ്ണയിൽ നിന്നും ആംബുലൻസിൽ കടത്തുകയായിരുന്ന 46 കിലോ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. 3 പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി എ ആർ നഗർ പുകയൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനാരി മഠത്തിൽ മുഹമ്മദ് അലി എന്ന ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. ആംബുലൻസിൽ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തിൽ നിരവധി തവണ ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം....
Crime

ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ പാദസരം കവർന്നു

അയൽവാസിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കോണി ഉപയോഗിച്ചാണ് മോഷണം പള്ളിക്കൽ സലാമത്ത് നഗറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ സ്വർണപ്പാദസരം കവർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നര കഴിഞ്ഞാണ് സംഭവം. സലാമത്ത് നഗർ കറുപ്പൻ വീട്ടിൽ മുഹമ്മദ് കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകൾനിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച. മുഹമ്മദ് കോയയുടെ മരുമകൾ മർവമോളുടെ പാദസരമാണ് കവർന്നത്. സംഭവമറിഞ്ഞ ഉടനെ മർവമോളും വീട്ടുകാരും ഉണർന്നെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞു. സമീപവാസിയുടെ വീട്ടിലുണ്ടായിരുന്ന ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് വീടിന്റെ മുകളിലത്തെ നിലയിൽ കയറിയത്. തേഞ്ഞിപ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശമായ അമ്പലവളവിൽ രണ്ട് വർഷം മുൻപ് സമാനമാതൃകയിലുള്ള മോഷണം നടന്നിരുന്നു. സ്റ്റേഷൻ പരിധിയ...
Crime

കോഴിക്കോട് ഇരട്ടസ്ഫോടനം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. തടിയന്‍റവിട നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിധിക്കെതിരെ എൻഐഎ സുപ്രിം കോടതിയിൽ അപ്പീൽ പോയേക്കും. കേസിലെ വിചാരണ പൂർത്തിയായ ശേഷം അബ്ദുൽ ഹാലിം, അബൂബക്കർ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിന്‍റേതാണ് വിധി. Read Also കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി പുലർന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ 2006 മാര്‍ച്ച് 3 നായിരുന്നു സ്ഫോടനങ്ങള്‍. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്സ്റ്റാൻ...
Crime

കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന വിളിച്ചു, ആപ് ഡൗൺലോഡ് ചെയ്യിച്ച് തട്ടിപ്പ്; 80496 രൂപ നഷ്ടപ്പെട്ടു

തേഞ്ഞിപ്പലം: ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന വിളിച്ച് മൊബൈ‍ൽ ആപ് ഡൗൺലോഡ് ചെയ്യിച്ച് റിട്ടയേഡ് പ്രഫസറുടെ എസ്‌ബിഐ അക്കൗണ്ടിൽനിന്ന് 80,496 രൂപ തട്ടിയെടുത്തെന്നു കേസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടത്. നെറ്റ്‌വർക് തകരാറിനെത്തുടർന്ന് ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കകം ബിഎസ്എൻഎലിൽ നിന്നെന്നു പറഞ്ഞ് ഒരാൾ വിളിക്കുകയായിരുന്നു. ബിഎസ്എൻഎൽ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങിയത്. 'എനി ഡെസ്ക്' ആപ് ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. അങ്ങനെ ചെയ്തതിൽ പിന്നെ 4 ഘട്ടങ്ങളിലായി മൊബൈൽ ഫോൺ സ്ക്രീനിൽ ഓപ്‍ഷനുകൾ തെളിഞ്ഞു. അത് വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷൻ‍ തെളിയുകയായിരുന്നു. ഒട്ടും സാവകാശം ഇല്ലാതെയാണ് 4 തവണയും ഓപ്ഷൻ‌‍ വന്നത്. തുടർന്ന് ഫോണിലെ എസ്എം...
Crime

37കാരി 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന്; കേസെടുത്തു

കൊച്ചി: 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് കുട്ടിയും വീട്ടുകാരും പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഭർതൃമതിയായ വീട്ടമ്മ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നതായി കുട്ടിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുർബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടർന്ന് വീട്ടമ്മ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോർട്ടുണ്ട്....
Crime

യൂട്യൂബ് ചാനലിൽ പാട്ട് പാടാൻ അവസരം വാഗ്‌ദാനം ചെയ്ത് 12 കാരന് പീഡനം, 3 പേർ പിടിയിൽ

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയ സംഭവത്തിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ , വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പോലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും പാർട്ടിയും അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും, പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിൻ്റെ കടയിൽ വെച്ചും ആണ് പ്രതികൾ 12 കാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഢന വിവരം പുറത്ത് വരുന്നത് . കുട്ടിക്ക് മൊബൈൽ ഫോണും പൈസയും മറ്റും പ്രതികൾ യഥേഷ്ടം നൽകിയിരുന്നു.ഉമ്മർ കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ ...
Crime

പഴയ മൊബൈൽ പകരം വെച്ച് മോഷണം, യുവാവിനെ കച്ചവടക്കാർ പിടികൂടി

തിരൂരങ്ങാടി: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ് പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും ഇത് പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയ ഫോണുമായി രക്ഷപ്പെടുന്നതാണ് ഇദ്ധേഹത്തിന്റെ തട്ടിപ്പ് രീതി. ഇക്കഴിഞ്ഞ 3 ന് ചെമ്മാട് എം എൻ കോംപ്ലെക്സിലുള്ള ഓണ് പ്ലസ് എന്ന ഷോപ്പിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വിലയുള്ള റെഡ്‌മിയുടെ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. ഇന്നലെ തൊട്ടടുത്ത കടയിൽ എത്തി റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ മോഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു....
Crime

“സി.ഐ മോശം പെൺകുട്ടിയെന്ന് പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി”; പോക്‌സോ ഇരയുടെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത് എന്നാണ് അറിയുന്നത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്. വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചവിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ബന്ധുക്കളടക്കം ആറുപേർക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാ...
Crime

പോക്‌സോ കേസിലെ പെൺകുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്റെ മൊഴിയെടുത്തു

തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിന് മുമ്പ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പൊലീസിന് മൊഴിനൽകി. യുവാവിൻ്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറി. പരസ്പരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി ബഹളംവെക്കാറുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞതായും അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സൈബർ സെല്ല് വിശദമായി പരിശോധിച്ച് വരികയാണ്. ഇരുവരുടെയും അവസാന കോൾ സംഭാഷണം, വാട്സപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്. അതേസമയം, കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൊലീസിന് വീഴ്ച്ച സംഭവി...
Crime

നിരോധിത മയക്ക് മരുന്ന് എം ഡി എം എ യുമായി മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടർ പൊലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശിയുമായ അക്കീൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളിൽ വരുമെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മയക്കുമരുന്ന് നൽകിയതാരാണ് എന്നതിനെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന നിരവധി വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. രാത്രി ഡ്യൂട്ടിയിൽ 'ഉഷാർ' കിട്ടാനാണത്രേ ഇത് ഉപയോഗിക്കുന്നത്. 15 ദിവസത്തെ ഹൗസ് ...
Crime

ഗുണ്ടാക്രമണം; യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.ഇന്ന് പുലർച്ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ എടുത്തു.മരിച്ചെന്ന് കരുതിയ ഷാൻ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയത്.നിരവധി ക്രി...
Crime

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ...
Crime

തിരൂരിൽ മൂന്ന് വയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛൻ പടിയിൽ

തിരൂരില്‍ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു....
Crime

മർദനമേറ്റ 3 വയസ്സുകാരൻ മരിച്ചു, രണ്ടാനച്ഛനെ തിരയുന്നു

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ; പൊലീസ് കേസെടുത്തു തിരൂർ: തിരൂരിൽ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച മൂന്ന് വയസുകാരൻ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് (3) ബുധനാഴ്ച രാത്രി ഏഴോടെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛൻ അര്‍മാൻ, മരണ വിവരമറിഞ്ഞതോടെ മുങ്ങി. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തിൽ ദുരൂഹതയേറി. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മിൽ തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭ...
Breaking news, Crime

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേഹത്തേക്ക് സ്ത്രീ എന്തോ ഒഴിക്കുന്നതായി കണ്ടെന്നും പിന്നീട് തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്...
Crime

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ കോണ്ഗ്രസ് കൗണ്സിലർ മർദിച്ചെന്ന്

തിരൂരങ്ങാടി. പ്രമുഖ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ (82) കോണ്ഗ്രസ് നഗരസഭ കൗണ്സിലർ മർദ്ദിച്ചതായി പരാതി. ഇന്ന് വൈകുന്നേരം മുൻസിപ്പാലിറ്റി മുറ്റത്ത് വെച്ചാണ് സംഭവം. പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭ ഓഫീസിന്റെ പുറത്തെ ബാത് റൂമിൽ മൂത്രമൊഴിക്കാൻ വന്നതായിരുന്നു കൃഷ്ണൻ കുട്ടി. ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ വഴിയിൽ തടസ്സമായി ഗ്രോബാഗുകൾ വെച്ചത് ചോദ്യം ചെയ്തപ്പോൾ കൗണ്സിലരായ അലിമോൻ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. താലൂക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി. പരാതിയിൽ പോലീസ് കേസ് എടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz അറിയപ്പെടുന്ന രാഷ്ട്രീയ ഹാസ്യ കഥാ പ്രസംഗകനാണ് ഇദ്യേഹം. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സി പി എം കരുമ്പിൽ ബ്രാഞ്ച് അംഗമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി ചെമ്മാട്ട് പ്രകടനം നടത്തി....
Breaking news, Crime

എസ്എഫ്ഐ- കെഎസ് യു സംഘർഷം, എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയവർ ഓടി രക്ഷപ്പെട്ടു....
Breaking news, Crime

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ; പ്രവർത്തനം സമൂഹ മാധ്യമങ്ങളിലൂടെ

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായ...
Crime

പൊന്നാനിയിൽ മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ഒരാളെ റിമാൻഡ് ചെയ്തു

പൊന്നാനി: മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്. വൈകുന്നേരമായതോടെ ആൺമയിൽ ഇണയെ കാണാതെ ഉച്ചത്തിൽ കരയാൻ തുടങ്ങി. നാടോടികളായ അയ്യപ്പനും സംഘവും ഈ പ്രദേശത്ത് കറങ്ങിനടന്ന വിവരമറിഞ്ഞ നാട്ടുകാർ ഇവർ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിലെത്തി അയ്യപ്പനെ പിടികൂടി. കൂടെയുണ്ടായിരുന്ന അയ്യപ്പന്റെ അമ്മാവന്റെ മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസും വനം വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ ചട്ടിയിൽ മയിലിനെ കറിവെച്ചതും കണ്ടെടുത്തു. ആളുകളുമായി ഇണങ്ങി ജീവിക്കുന്ന മയിലുകളായതിനാൽ ഇവയെ പിടികൂടാൻ എളുപ്പമായിരുന്നുവെന്ന് ...
Crime

അയൽവാസിയെ മർദിച്ച കേസിൽ ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് രാവിലെ 6.30 ഒാടെയാണ് വണ്ടൂർ പോലീസ് അറസ്റ്റ ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി....
Crime, Malappuram

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്....
Crime

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമായുള്ള ബന്ധം തുടരാൻ

കാമുകനിലുണ്ടായ കുട്ടിയാണ് എന്ന് സ്ഥാപിച്ചു ബന്ധം തുടർന്നായിരുന്നു പദ്ധതി കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ സുഹൃത്ത് കല്യാണത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതു...
Crime

മോഷ്ടിച്ച പമ്പ് സെറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: വെഞ്ചാലി - കണ്ണാടി തടം റോഡ് കോൺക്രീറ്റ് ചെയ്യുന്ന ഗവൺമെന്റ് കോൺട്രാക്ടറായ മുഹസിൻ എന്നവർ കോൺക്രീറ്റ് ചെയ്ത റോഡ് നനക്കുന്നതിനായി കൊണ്ടുവന്ന പെട്രോൾ പമ്പ് സ്സെറ്റ് റോഡരികിൽ വച്ച് ടാർപോളിൻ കൊണ്ട് മൂടിയിരുന്നത് ജനുവരി ഒന്നാം തിയ്യതി സ്ഥലത്തു നിന്നും നഷ്ടപെട്ടിരുന്നു. അന്നു തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് പല സിസിടിവികളും പരിശോധിച്ചതിനെ തുടർന്ന് ഒരു സി സി ടി വി യിൽ പമ്പ് സെറ്റ് കൊണ്ടു പോകുന്ന വ്യകത്മല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വീഡിയോയിലെ രണ്ടു പേരുടെ രൂപസാദ്യശ്യം കണ്ടെത്തുന്നതിന് പ്രദേശത്തെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും, വിവിധ ഷോപ്പുകളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിലേക്കും വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിനിടയിലാണ് ഒരു പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസ് ...
error: Content is protected !!