പനങ്ങാങ്ങര കെഎസ്ആർടിസി ബൈക്ക് അപകടം; മരണപ്പെട്ടത് സഹോദരങ്ങളുടെ മക്കൾ

രാമപുരം: പനങ്ങാങ്ങര 38 ൽ കെഎസ്ആർടിസി – ബസ്സും ബൈക്കും കൂട്ടിയിടിച്ച
വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. വേങ്ങര പാക്കടപ്പുറായ
സ്വദേശി ചെമ്പൻ ഇസ്മായിൽ ലബീബ് (19) ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന ചെമ്പൻ ഹാസൽ ഫസൽ (19) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇരുവരും സഹോദരങ്ങളുടെ മക്കളും ഉറ്റ കൂട്ടുകാരും ആണ്. ഇവരുടെ പിതാക്കളായ ചെമ്പൻ ഹംസയും ചെമ്പൻ സിദ്ധീഖും സഹോദരന്മാരാണ്.

പെരിന്തൽമണ്ണ ജെംസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം. ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ. ഹാരിസ്, ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്.
ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്.
ഉവൈസ്, മാഹിർ, സജബ്ന ഉസ്ന എന്നിവർ സഹോദരങ്ങാണ്.
കബറടക്കം പാക്കടപ്പുറായ ഇരുകുളം ജുമാത്തു പള്ളി ഖബർസ്ഥാനിൽ.

ബന്ധുക്കളായ ഇവരുടെ മരണം നാടിനെ ദുഃഖത്തിലാഴിത്തി. ഫുട്‌ബോൾ കളിക്കാരും സാമൂഹ്യ സന്നദ്ധ രംഗത്തും ഇരുവരും സജീവമാണ്. ചേറൂർ സ്കൂൾ, വേങ്ങര സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ജെംസിൽ ചേർന്നത്. ആദ്യം ബൈക്ക് സ്റ്റാൻഡിൽ ബൈക്ക് നിർത്തിയ ശേഷം ബസിൽ പോകാറായിരുന്നു. പിന്നീട് ബൈക്കിൽ തന്നെ കോളേജിൽ പോക്ക് തുടങ്ങുകയായിരുന്നു.

error: Content is protected !!