Sunday, July 13

Tag: Ukrain war

മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി
Other

മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി

യുക്രൈനിൽ സബൂർസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് യുക്രെയ്ൻ അതിർത്തിയിൽ എത്തിയത്. ഉസ്‌ഹൊറത് അതിർത്തിയിലാണ് എത്തിയത്. 1473 വിദ്യാർഥികളിൽ പകുതിയും പെണ്കുട്ടികളാണ്. ഇതിൽ 500 പേർ മലയാളികളുമാണ്. രാത്രി 10 മണിയോടെ ബോര്ഡറിൽ എത്തിയതായി മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി പി പി ആയിഷ ജിനാൻ പറഞ്ഞു. ഇനി ഹംഗറിയിലേക്കോ സ്ലോവാക്യയിലേക്കോ ബസ് മാർഗം പോകും. അതിർത്തികളിൽ എത്താനാണ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരും കാൻസൾട്ടണ്ട് ഏജൻസി അധികൃതരുമാണ് ട്രെയിൻ യാത്ര ഒരുക്കിയത്. ട്രെയിൻ ആയതിനാൽ കുറെ പേരെ ഒന്നിച്ചു കൊണ്ടുപോകാൻ സൗകര്യമാകും. ഒറ്റക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്ന് കാൻസ്ലറ്റൻസി പറഞ്ഞു. ഇത് വരെ ഇവിടെ അക്രമം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആണവ നിലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ പെട്ടെന്ന്...
Other

ആയിഷ ജിനാനയും കൂട്ടുകാരികളും പറന്നെത്തിയത് യുദ്ധഭൂമിയിലേക്ക്

യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്. പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്. 22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു. ഫെബ്രുവരിയിൽത്തന്നെ പ്രവേശ...
error: Content is protected !!