Thursday, August 21

Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Crime

സ്‌കൂളിലെ ബാഗ് പരിശോധനയ്ക്കിടെ 31 കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍

പാരീസ് : സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോദിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍. ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിയുടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാള്‍ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാന്‍കോയിസ് ഡോല്‍ട്ടോ സ്‌കൂളിലാണ് അക്രമമുണ്ടായത്. അദ്ധ്യാപക സഹായിക്ക് വിദ്യാര്‍ത്ഥിയുടെ ബുദ്ധിശൂന്യമായ അക്രമത്തില്‍ ദാരുണാന്ത്യം സംഭവിച്ചതായാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ നിയന്ത്രണത്തില്‍ വരുത്തുമെന്നും ഇമ്മാനുവല്‍ മ...
Crime

കക്കാട് പിട്ടാപ്പിള്ളി ഷോപ്പിൽ മോഷണം; പണം കവർന്നു

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Crime, Kerala

നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍

കൊച്ചി : ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന നാല് വയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി അച്ഛന്റെ സഹോദരനായ പ്രതി മൊഴി നല്‍കി. കുട്ടിയെ ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നല്‍കി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനെയാണ് പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. ക്രൂരമായ പീഡനത്തിനാണ് നാല് വയസുകാരി ഇരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് ...
Crime, Kerala

അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍ : അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊച്ചി : എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പോക്‌സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയി...
Crime, Kerala

പുത്തനുടുപ്പിട്ട് അംഗനവാടിയിലേക്ക് പോയ കല്യാണി നാടിന്റെ നോവായി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍ ; പരസ്പരം കുറ്റപ്പെടുത്തി കുടുംബങ്ങള്‍

കൊച്ചി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റില്‍. എറണാകുളം മൂഴിക്കുളത്ത് ആണ് മൂന്ന് വയസുകാരിയായ കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊന്നത്. പുത്തന്‍ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്ര...
Crime, Kerala

15 വര്‍ഷം മുന്നെ നടന്ന 17 കാരിയുടെ തിരോധാനം കൊലപാതകം ; തുമ്പായത് എല്ലിന്‍ കഷ്ണം ; പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീല...
Crime

ബീവറേജസിന് മുമ്പിൽ മദ്യ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട് : മണ്ണാർക്കാട് ബീവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കാട് കിഴക്കേതലക്കൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദാണ് (42) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ഇർഷാദിനെ മദ്യക്കുപ്പിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ബീവറേജസ് ഔട്ട്‌ലെറ്റിനു താഴെ വെള്ളം വിൽപന നടത്തുകയായിരുന്ന ബാവാസ് എന്നയാൾക്കൊപ്പം നിൽ‍ക്കുകയായിരുന്നു ഇർഷാദ്. ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം വാങ്ങുകയും പണം ചോദിച്ചപ്പോൾ ബാവാസിനെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ഇതിൽ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ ഇർഷാദിനെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കഴുത്തിൽ സാരമായി പരുക്കേറ്റ ഇർഷാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് മൃതദ...
Crime

ബീവറേജിന് മുമ്പിൽ ക്യു നിൽക്കുന്നതിനിടെ തർക്കം; ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട്: ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി കുമരംപുത്തൂർ സൗത്ത് പള്ളിക്കുന്നിൽ താമസിക്കുന്ന ഇർഷാദ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മണ്ണാർക്കാട് ബിവറേജസിന് മുന്നിലാണ് സംഭവം. ക്യൂ നില്‍ക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടു.ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു....
Crime, Kerala

നന്തന്‍കോട് കൂട്ടക്കൊല ; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ശിക്ഷാവിധിയില്‍ വാദം നാളെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനാണ് കേരളക്കര ക്രൂര കൊലപാതകം അറിയുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരാനൊരുങ്ങുന്നത്. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്...
Crime

ഇരട്ടി പണം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ വേങ്ങര സ്വദേശി പിടിയിൽ

വേങ്ങര : നിരവധി ആളുകളിൽ നിന്നും സുമാർ ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ വേങ്ങര സ്വദേശി പിടിയിൽ. വേങ്ങര കണ്ണമംഗലം മീൻചിറ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ അബ്ദുൽ റഹീം (34) ആണ് വേങ്ങര പോലീസിന്റെ പിടിയിലയത്. ഇയാൾ നിരവധി ആളുകളിൽ നിന്നും പണം വാങ്ങി ഇരട്ടി പണം തരാം എന്ന വാഗ്ദാനം ചെയ്തു ജില്ലക്ക് അകത്തും പുറത്തു നിന്നുമായും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിക്കൊണ്ടിരുന്നത് എന്നു പോലീസ് പറഞ്ഞു. നിലവിൽ കണ്ണൂർ,തലശ്ശേരി, എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തി. തൃശ്ശൂർ ,തിരുവനന്തപുരം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. വേങ്ങര ഐപി രാജേന്ദ്രൻ നായർ എസ് ഐ നിർമ്മൽ , എസ് ഐ അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്....
Crime

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ...
Crime

സ്വകാര്യ ക്ലിനിക്കിൽ നിന്ന് കുട്ടിയുടെ മാല മോഷണം പോയി

തിരൂരങ്ങാടി : സ്വകാര്യ ക്ലിനിക്കിൽ രക്ഷിതാക്കൾക്കൊപ്പം ഡോക്ടറെ കാണിക്കാൻ വന്ന കുട്ടിയുടെ സ്വർണ മാല മോഷണം പോയതായി പരാതി. തവനൂർ അയിങ്കലം സ്വദേശി കുറ്റിപ്പുറം കൂരടയിൽ താമസിക്കുന്ന കടലം പള്ളത്ത് ഫിറോസിന്റെ മകൾ അല അനാര (5) യുടെ കഴുത്തിൽ നിന്നാണ് ഒരു പവന്റെ സ്വർണ മാല കവർന്നത്. കഴിഞ്ഞ ദിവസം ഏ ആർ നഗർ വി കെ പടിയിൽ റാഹ ക്ലിനിക്കിൽ വെച്ചാണ് സംഭവം. ഡോക്ടറെ കാണിക്കാൻ വന്ന രക്ഷിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ ഡോക്ടറെ കാണിക്കാൻ കയറിയപ്പോൾ ഉറങ്ങുകയായിരുന്നു കുട്ടിയെ ക്ലിനിക്കിലെ ഒരു മുറിയിൽ കിടത്തിയിരുന്നു. ഡോക്ടറെ കാണിച്ചു തിരിച്ചു വന്നപ്പോൾ കുട്ടിയുടെ മാല കാണാനുണ്ടായിരുന്നില്ല. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.....
Crime

ചായപ്പാത്രം കൊണ്ട് ജ്യേഷ്ഠന്റെ മർദനമേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : ചായപ്പാത്രംകൊണ്ട് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിക്കൽ കൊട്ടപ്പുറം വലിയ പറമ്പ് സ്വദേശി ഉണ്യത്തിപറമ്പ് ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ഫൈസലിനെ 12നു രാവിലെ വീട്ടിൽ വച്ച് ജ്യേഷ്ഠൻ ഷാജഹാൻ ചായപ്പാത്രം കൊണ്ടു മർദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നു പോലീസ്. 12 ന് രാവിലെ 8 മണിക്ക് വീട്ടിൽ വെച്ചാണ് സംഭവം. മരണപ്പെട്ടു പോയ പിതാവിനെ കുറ്റപ്പെടുത്തി യത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ജ്യേഷ്ഠൻ ഷാജഹാൻ ഡൈനിങ് ഹാളിലുണ്ടായിരുന്ന ചായ പാത്രം കൊണ്ട് തലയിലും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഫൈസൽ ഇന്ന് വൈകിട്ട് മരിച്ചു. സംഭവത്തിൽ ജ്യേഷ്ഠൻ ടി പി ഷാജഹാനെ (40) ,പോലീസ് അറസ്റ്റ്‌ ചെയ്തു. ടി.പി.ഷാജഹാൻ (40) റിമാൻഡിൽ ആണ്....
Crime

മധ്യവയസ്‌കൻ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ : ആലിപ്പറമ്പിൽ മധ്യവയസ്കൻ കത്തിക്കുത്തേറ്റ് മരിച്ചു. അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മുൻപും ഇരുവരും തമ്മിൽ അടിപിടി നടന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് സംഭവം....
Crime

ലഹരി വസ്തുക്കളുമായി മുന്നിയൂരിലെ 3 യുവാക്കൾ പിടിയിൽ

മുന്നിയൂർ : എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി മുന്നിയൂർ സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. മുന്നിയൂർ പാറക്കടവ് സ്വദേശി മണമ്മൽ സിംസാറുൽ മുസദ്ധിഖ് (24), പാറക്കടവ് കുട്ടുക്കവത്ത് മുഹമ്മദ് ഷാനിബ്‌ (20), വെളിമുക്ക് സൗത്ത് ആലുങ്ങൽ സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), എന്നിവരെ 25 മില്ലിഗ്രാം ഗ്രാം എം.ഡി.എം.എയും, മുപ്പത് ഗ്രാം കഞ്ചാവുമായി മണ്ണട്ടാംപാറയിൽവെച്ച് സ്‌കൂട്ടർ സഹിതം തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷ്മർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് സംഭവം. അണക്കെട്ട് 6 മീൻ പിടിക്കാനും എന്ന വ്യാജ എത്തുന്ന പലരും ലഹരി ഉപയോഗത്തിന് ഇവിടെ ഉപയോഗത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടു. മണ്ണട്ടാം പാറ, മാഹി പാലം ഇവിടെ കേന്ദ്രീകരിചാൻ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പോലീസ് നടപടി കർ...
Crime

വെള്ളത്തിലേക്ക് തള്ളിയിട്ടു; കയറിവരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി: മാളയില്‍ നടന്നത് ക്രൂരകൊലപാതകം

തൃശൂർ : തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറല്‍ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ...
Crime

ബഹളം വെച്ചതിന് പുറത്താക്കി, ചെമ്മാട്ട് ബാറിലെ ജീവനക്കാരനെ കുപ്പി പൊട്ടിച്ചു കുത്തി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ബാറിൽവെച്ച് ജീവനക്കാരനെ കുപ്പിപൊട്ടിച്ച് കുത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ.കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ പുതിയേടത്ത് മീത്തൽ സ്വദേശിയും മൂന്നിയൂർ ആലിൻചുവട് താമസക്കാരനുമായ അബ്ദുൽഅസീസ്(48)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.ചെമ്മാട് സമോറ ബിയർ ആന്റ് വൈൻസ് വിൽപന കേന്ദ്രത്തിലെ വെയിറ്റർ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടിൽ രമേശ്(37)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.40നാണ് സംഭവം. തിരൂരങ്ങാടി ടുഡേ.മൂന്നിയൂരിൽ ഫ്രൂട്ട്സ് കച്ചവടം നടത്തിവരുന്ന അബ്ദുൽഅസീസ്, സമോറയിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് ബഹളം വയ്ക്കുകയുമായിരുന്നുവത്രെ. ഇതിനെ തുടർന്ന് മാനേജർ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാൽ ഇയാൾ മദ്യക്കുപ്പി പൊട്ടിച്ച് രമേശിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു....
Crime

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണാഭരണം മോഷണം പോയി. മൂന്നിയൂർ പാറേക്കാവ് സ്വദേശി വമ്പിശ്ശേരി മുസമ്മിൽ– മുബഷിറ ദമ്പതികളുടെ മകൻ സിഹ്‍ലാലിന്റെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ രാവിലെ 11.20ന് താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന സ്ഥലത്താണ് സംഭവം. ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടയിൽ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് അറിഞ്ഞത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒപി ടിക്കറ്റ് എടുക്കാൻ വരി നിന്നപ്പോൾ 2 നാടോടി സ്ത്രീകൾ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു. ഇവർ മുൻപ് താനൂർ ഗവ. ആശുപത്രിയിലും സമാനമായ തരത്തിൽ മോഷണം നടത്തിയവരാണെന്ന് പൊലീസ് പറഞ്ഞു. മുബഷിറയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....
Crime

മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു ; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മദ്യപാനസംഘത്തെ ചോദ്യം ചെയ്തഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു. കുമാരപുരത്തെ വീടിന് സമീപത്തെ മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്നവര്‍ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രവീണിനെ കുത്തുകയായിരുന്നു. കുത്തിയ ആള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തിയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെയും നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു....
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
Crime

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് അബ്ദുറഹ്മാൻ മകൻ ഉസ്മാൻ കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.19-3 -2025 തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി...
Crime

ലഹരിവിരുദ്ധ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തകനെ കഞ്ചാവുമായി പിടികൂടി. 14ഗ്രാം കഞ്ചാവുമായി മാടായി വാടിക്കൽ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളിക്കിൽ മുക്രീരകത്ത് ഫാസിൽ (40) നെ പഴയങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. സബ് ഇൻസ്പക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നടന്നു പോവുകയായിരുന്ന യുവാവ് പൊലിസിനെ കണ്ട് പരുങ്ങുന്നത് കണ്ട് സംശയമുണർന്നതോടെയാണ് ഇയാളെ പിടികൂടി പരിശോധിച്ചത്. അടി വസ്ത്രത്തിന്റെ പോക്കറ്റിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച കഞ്ചാവാണ് പിടി കൂടിയത്. പിടിയിലായ ഫസിൽ മേഖലകളിലെ ലഹരി വിരുദ്ധ വാട്സാപ്പ് ഗ്രൂപ്പുകളിലെ സജീവാംഗമാണ്. റെയ്ഡിൽ സബ് ഇൻസ്പെക്ടർ കെ. സുഹൈൽ, ഗ്രേഡ് എസ്.ഐ സുനിഷ് കുമാർ, സി.പി.ഒമാരായ സുമേഷ് കുമാർ, സുമേഷ് ...
Crime

തെയ്യാലയിൽ 2 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

തെയ്യാല - ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ തെയ്യാല സ്വദേശികളായ ഉസ്മാനും മുഹമ്മദ് റാഷിദും പിടിയിലായി. താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുളള സ്കോഡിലെ എസ്.ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിയോടു കൂടിയായിരുന്നു പരിശോധന....
Crime

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്‍റെ ഭാര്യ കക്കാട് സ്വദേശി ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാത...
Crime

കിടപ്പുരോഗിയായ 72 കാരിയെ ബലാത്സംഗം ചെയ്തു ; മകന്‍ അറസ്റ്റില്‍ ; മദ്യത്തിന് അടിമയെന്ന് വിവരം

തിരുവനന്തപുരം : കിടപ്പുരോഗിയായ 72 കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത് 45 കാരനായ മകന്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയിലാണ് സംഭവം. മകന്‍ മദ്യത്തിന് അടിമയാണെന്നാണ് വിവരം. ഇയാളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 72 കാരിയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വയോധികയായ മാതാവിനെ മകന്‍ ബലാത്സംഗം ചെയ്തത്. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Crime

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരി അറസ്റ്റിൽ

കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്ബ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പുളിമ്ബറമ്ബിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്.പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ ...
Crime

വിവാഹം മുടക്കാൻ അപവാദം പറഞ്ഞെന്ന്.. മകന്റെ മർദനമേറ്റ പിതാവ് മരിച്ചു

കോഴിക്കോട് : മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്ബാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ്കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗിരീഷ് താമസിക്കുന്ന കുണ്ടായിത്തോടുള്ള വീട്ടിലെത്തി മകന്‍ സനല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മര്‍ദ്ദനമേറ്റ് കട്ടിലില്‍ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗിരീഷ് ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. താന്‍ ലഹരി ഉപയോഗിക്...
Crime

താനൂരിലെ കുട്ടികളെ കാണാതായ സംഭവം; കൂടെയുണ്ടായിരുന്ന യുവാവിനെ റിമാൻഡ് ചെയ്തു

താനൂർ: താനൂരിൽ നിന്നും കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലേക്ക് ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണ ആലുങ്ങൽ വീട്ടിൽ അക്ബർ റഹീം (26) നെയാണ് താനൂർ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സാമൂഹിക മാധ്യമ ആപ്പായ ഇൻസ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാൾ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പർ നിരീക്ഷിച്ചതിൽ നിന്നും ഇയാൾ മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം ഉണ്ടെന്ന് വ്യക്തമായിരുന്നു. താനാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമ...
Crime

പോലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് സംഭവം. ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം....
error: Content is protected !!