Crime

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ടുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി ; ഭര്‍ത്താവിന് തടവും പിഴയും
Crime, Kerala, Other

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ടുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി ; ഭര്‍ത്താവിന് തടവും പിഴയും

കൊല്ലം : വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം ശിക്ഷയും 6 ലക്ഷം പിഴയും. മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേര്‍ഡിനെ ആണ് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. 2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. ഭാര്യ വര്‍ഷ, മക്കളായ 2 വയസുള്ള അലന്‍, മൂന്നു മാസം പ്രായമുള്ള ആരവ് എന്നിവരെ എഡ്വേര്‍ഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ശിക്ഷ വിധിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് അനസ്‌തേഷ്യയ്ക്കു മുന്‍പു മസില്‍ റിലാക്‌സേഷന് വേണ്ടി നല്‍കുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്. മുറിയില്‍ അബോധാവസ്ഥയിലെന്ന രീതിയില്‍ അഭിനയിച്ചു കിടന്...
Crime, Kerala, Other

വാഹനം കയറി മരണപ്പെട്ടയാളുടെ മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിച്ച കേസ്സിലെ പ്രതി പോലീസിന്റെ പിടിയില്‍

തൃശൂര്‍ : റോഡരികില്‍ കിടക്കുകയായിരുന്ന ഊരും പേരുമറിയാത്ത ഒരാളുടെ ശരീരത്തില്‍ വാഹനം കയറി ഗുരുതരപരിക്കുപറ്റി മരണപെടുകയും മൃതദേഹം വാഹനത്തില്‍ കയറ്റി നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശിയായ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സമീപമുള്ള പൂനം നിവാസില്‍ വിശാല്‍ ദിലീപ് സോണി (40) എന്നയാളെയാണ് മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തത്. ഈ മാസം 24 ന് രാവിലെ 07.00 മണിയോടെ നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്ത് ഊരും പേരും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹം കാണപെട്ടിരുന്നു. മൃതദേഹത്തില്‍ മുറിവും ഉരച്ചിലുകളും കണ്ടതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് മണ്ണുത്തി ഇന്‍സ്‌പെക്ടര്‍ എ.കെ സജീഷ് കേസ്സ് ഏറ്റെടുത്തുള്ള അന്വേഷണങ്ങളിലും മറ്റ് ശാസ്ത്രീയ പരിശോധനകളിലും കൂടാതെ, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവ ന...
Crime, Malappuram, Other

കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ്...
Crime, Malappuram, Other

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ട...
Crime

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി

തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു....
Crime, Kerala, Other

ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ പിടിയില്‍

പാലക്കാട് : വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബാംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ അറസ്റ്റില്‍. 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. പ്രതി മയക്കുമരുന്ന് നാട്ടില്‍ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ്) അനില്‍കുമാര്‍ ടി. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു....
Crime

സകാത്ത് പൈസ ചോദിച്ചെത്തിയ ആൾ റെസ്റ്റ് ഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : ചെമ്മാട്ടെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ജീവനക്കാരനെ യുവാവ് കുത്തി പരിക്കേല്പിച്ചതായി പരാതി. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റ് ഹൗസിലെ വാച്ചർ കം കുക്ക് ആയ തേഞ്ഞിപ്പലം സ്വദേശി ചെറാട്ട് അഖിൽ ഗോവിന്ദിനെ (24) യാണ് കുത്തിയത്. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ കെ.പി. മുഹമ്മദ് സിയാദിന (24) പോലീസ് അറസ്റ്റ് ചെയ്തു. സകാത്ത് പൈസ ചോദിച്ചെത്തിയ പ്രതി കയ്യിലുണ്ടാ യിരുന്ന കത്രിക കൊണ്ട് കുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിൽ നൽകിയ പരാതി. മുഖത്ത് കുത്തുന്നത് തടഞ്ഞപ്പോൾ കൈ വിരലില കണ്ണാടിയിലും കൊണ്ടു. മുറിയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോൾ സിമന്റുകൾക്ക് കേടുപാടുകൾ പറ്റിയെന്നും ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. മുറിയിൽ പൂട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. പ്രതിയായ യുവാവ് ബാംഗ്ളൂറിൽ വിദ്യാർഥി ആണെന്ന് അറിയുന്നു. അക്രമത്തിന് മറ്...
Crime, Other

നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം ; യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

എറണാകുളം: ഇടപ്പള്ളിയില്‍ നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം സ്വദേശി അഷല്‍ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. യുവതി രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ആര്‍ഷല്‍ കളമശേരി എകെജി റോഡില്‍ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്....
Crime, Malappuram, Other

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ആപ്പിലൂടെ എടുത്ത വായ്പ തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ എടക്കര സ്വദേശിനിയായ യുവതി സൈബര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പിലൂടെ 4000 രൂപയാണ് വായ്പ എടുത്തത്. എന്നാല്‍ വായ്പയുടെ പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയായിട്ടും കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 43,500 രൂപ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്. ...
Crime

16 കാരന് ബൈക്ക് ഓടിക്കാൻ നൽകി, മാതാവിനെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് ഉമ്മാക്ക് എതിരെ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ടി സി റോഡിലെ 38 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ 16 വയസ്സുള്ള മകന് ബൈക്ക് ഓടിക്കാൻ നല്കിയതിനാണ് കേസ്. തിരൂരങ്ങാടി യിൽ നിന്ന് ബൈക്ക് ഓടിച്ചു വരുമ്പോൾ താഴെച്ചിനയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ ആർ സി ഉടമ പിതാവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹം ചെന്നൈ യിലാണ്. വണ്ടിയുടെ കൈവശക്കാരൻ കുട്ടിയുടെ ഉമ്മയാണെന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മറ്റുള്ളവർക്കും ജീവന് അപായം വരും എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്ക് എതിരെയാണ് കേസെടുക്കുക. ആർ സി ഉടമ സ്ഥലത്തുള്ളവരാണെങ്കിൽ ഉടമക്ക് എതിരെയും, ഇല്ലെങ്കിൽ ആരാണോ വണ്ടി കൈവശം വെക്കുന്നത് അവർക്കെതിരെയും കേസെടുക...
Crime, Malappuram, Other

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍

മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. ലഹരി, മോഷണ കേസുകളില്‍ പ്രതിയായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. നിരന്തരം കേസുകള്‍ വന്നതോടെ ഇയാളെ പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ കളവ് കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ല്‍ നടന്ന ഈ കേസില്‍ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതല്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വിധി വന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതി പിടിയിലാവുന്നത്. പന്നിയങ്കരയില്‍ നിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Crime, Local news, Other

താനൂരിലെ നവജാത ശിശുവിന്റെ കൊലപാതകം ; മാതൃസഹോദരിയും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

താനൂര്‍: ഒട്ടുംപുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റില്‍. പരിയാപുരം ഒട്ടുംപുറം ആണ്ടിപ്പാട്ട് ബീവിജ(26)യെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകവിവരം മറച്ചുവെച്ചതിനാണ് ബീവിജയുടെ അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജുമൈലത്തിന്റെ പ്രസവം. പരിചരിക്കാന്‍ ബീവിജയും ഇവരുടെ മാതാവുമായിരുന്നു ആശുപത്രിയില്‍ തങ്ങിയത്. കുഞ്ഞുമായി കോഴിക്കോടു നിന്ന് ഇവര്‍ വന്ന ഓട്ടോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നജീബ്, ഇവര്‍ കുഞ്ഞിനെ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി കാരണം ആണ് കുഞ്ഞിനെ കൊന്നത്. വീട്ടുമുറ്റത്തുതന്നെ കുഞ്ഞിനെ കുഴിച്ചിടുകയുംചെയ്തു. രഹസ്യസന്ദേശത്തെത്...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കേട്ടതിനേക്കാള്‍ വലിയ ക്രൂരത ; ഭാവഭേദമില്ലാതെ എല്ലാം വിവരിച്ച് പ്രതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പൊലീസിന്റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. ആള്‍ക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഹോസ്റ്റല്‍ നടുമുറ്റം, ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി എന്നിവിടങ്ങളില്‍ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സിദ്ധാര്‍ത...
Crime

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം ; നിലമ്പൂര്‍ സ്വദേശി പിടിയില്‍

പരീക്ഷക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ നിലമ്പൂര്‍ സ്വദേശി പിടിയില്‍. മംഗളുരുവിലെ കടബയില്‍ ആണ് സംഭവമുണ്ടായത്. പരീക്ഷക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. കടബ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വരാന്തയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്. സ്‌കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു....
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; മൃതദേഹം മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, അരും കൊല പുറത്തറിഞ്ഞത് ബന്ധുവിന് സംശയം തോന്നിയതോടെ

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അരുംകൊല തെളിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്ന് തിരൂരിലെത്തിയെ ശ്രീപ്രിയയെ സഹോദരിയുടെ ഭര്‍ത്താവ് കണ്ടതോടെയാണ്. കുഞ്ഞിനൊപ്പം 3 മാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം തമിഴ്‌നാട് കടലൂര്‍ നെയ്വേലി കുറിഞ്ചിപ്പാടിയില്‍ നിന്ന് തിരൂര്‍ പുല്ലൂരിലെത്തിയത്. 2 വര്‍ഷം മുന്‍പാണ് ശ്രീപ്രിയയും മണിപാലനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ട 11 മാസം പ്രായമുള്ള കളയരസന്‍. പ്രണയത്തിലായിരുന്ന ശ്രീപ്രിയയും ജയസൂര്യയും...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂ...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി ; പ്രതികള്‍ കസ്റ്റഡിയില്‍

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ കസ്റ്റഡിയില്‍. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടപ്പോള്‍ കുട്ടി ഇവരുടെ കൂടെയില്ലായിരുന്നു. ഇതില്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
Crime, Local news

താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി ; ക്രൂര കൃത്യം നടത്തിയത് മാനഹാനി ഭയന്ന്, എല്ലാം തുറന്ന് പറഞ്ഞ് മാതാവ്

താനൂര്‍ : താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയത്. മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക...
Crime

ചെമ്മാട്ടെ ലോഡ്ജിൽ പണം വെച്ചു ചീട്ടുകളി, 9 പേർ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട്ട് ലോഡ്ജിൽ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ചെമ്മാട് ടൗണിൽ റോയൽ പ്ലാസ ലോഡ്ജിൽ ചീട്ടുകളിക്കുകയായിരുന്ന 9 അംഗ സംഘത്തെയാണ് തിരൂരങ്ങാടി പോലിസ് പിടികൂടിയത്. പാലത്തിങ്ങൽ ഊപ്പാട്ടിൽ അബൂബക്കർ (52), വി കെ പടി തെങ്ങിലാൻ മൊയ്‌ദീൻ (57), വി കെ പടി പൊനക്കൽ ഇബ്രാഹിം (52), വെന്നിയുർ കരുമ്പിൽ ചിരിത പറമ്പൻ ഷംസുദ്ദീൻ (33), കണ്ണാട്ടിപ്പടി കോയസ്സൻ അബ്ദുറസാഖ് (33), വി കെ പടി കൊറോനോട് അബ്ദുൽ അസീസ് (53), വി കെ പടി പരിപറമ്പൻ അഷ്‌റഫ് ,(49), ചുള്ളിപ്പാറ പാങാട്ട് അബ്ദുൽ ഗഫൂർ (52), ഊരകം പൂളാപ്പീസ് ആൽപറമ്പിൽ കുഞ്ഞിമുഹമ്മദ് (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 54290 രൂപയും കണ്ടെടുത്തു....
Crime

തിരൂരങ്ങാടി നഗരസഭ കൗൺസിലറെ അഞ്ചംഗ സംഘം മർദിച്ചു

ചെമ്മാട്: തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി 33-ാം ഡിവിഷന്‍ കൗണ്‍സിലറും യുവ കര്‍ഷകനുമായ കരിപറമ്പത്ത് സൈതലവിയെ ഒരു സംഘം ആക്രമിച്ചതായി പരാതി. ഇന്ന് വൈകുന്നേരം വെഞ്ചാലി കനാൽ റോഡിൽ കരിപറമ്ബ് റോഡ് ജംക്ഷൻ സമീപത്ത് വെച്ചാണ് സംഭവം. വെഞ്ചാലിയിലെ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കനാലില്‍ പണിയെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയ സംഘം സൈതലവിയെ ആക്രമിക്കുകയായിരുന്നു. നാഭിക്കും നെഞ്ചത്തും ചവിട്ടി പരിക്കേല്‍പ്പിച്ച സംഘം തലക്കും മാരകമായി ആക്രമിച്ചിട്ടുണ്ട്. സൈതലവിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മദ്യ ലഹരിയിലെത്തിയ സംഘം കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടരുതെന്ന് പറഞ്ഞു അക്രമിക്കുകയായിരുന്നുവെന്ന് സൈതലവി പറഞ്ഞു. സൈതലവി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി....
Crime

കരാട്ടെ അധ്യാപകൻ വേറെ കുട്ടികളെയും ദുരുപയോഗം ചെയ്തു; പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും അതിജീവിത

വാഴക്കാട് : എടവണ്ണപ്പാറയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും കുട്ടികളോടോ മോശമായി പെരുമാറിയെന്ന ആരോപണവുമായി അതിജീവിത. കരാട്ടെ ക്ലാസിന്റെ ഭാഗമെന്നു പറഞ്ഞു കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നു. മുമ്പ് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതിയുടെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അതി ജീവിത പറഞ്ഞു. 17 കാരിയുടെ മരണത്തെത്തുടർന്നാണ് ഊർക്കടവിലെ കരാട്ടെ ക്ലാസിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി കുട്ടികള്‍ രംഗത്തെത്തിയത്. കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു. ''ആദ്യം പേരന്റ്സിന്റെ വിശ്വാസമാണ്...
Crime

17 കാരിയുടെ മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

എടവണ്ണപ്പാറ : വാഴക്കാട്ട് 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സംശ...
Crime, Kerala, Other

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു....
Crime, Kerala

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
Crime, Kerala

കട കുത്തിത്തുറന്ന് ചോക്ലേറ്റും പണവും മോഷ്ടിച്ചു ; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റും മേശവലിപ്പിലെ പണവും മോഷ്ടിച്ച കേസില്‍ നാലംഗ സംഘത്തിലെ 17 കാരനടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ആസിഫ് (23) എന്നയാള്‍ ഗോവയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് നാലംഗ സംഘം ചോക്ലേറ്റും മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പ...
Crime

മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിലെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവ്

തിരൂരങ്ങാടി: മുന്നിയൂർ പാറക്കടവിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡ് സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഛത്തീസ്ഗഡ് ബിൻരാജ് നഗർ സ്വദേശി ബൂട്ടിഭാഗേലിനെയാണ് (47) തിരൂർ ജില്ലാ അഡിഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒഡീഷ സ്വദേശിയായ ലക്ഷ്മൺ മാജി (41) ആണു കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി 20ന് മുന്നിയൂർ പാറക്കടവ് ക്വാർട്ടേഴ്‌സിൽ ആണു കൊല നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ലക്ഷ്മണൻ മാജിയെ കൂടെ താമസിച്ചിരുന്ന ബൂട്ടി ഭാഗേൽ പുലർച്ചെ ഒരു മണിയോടെ മഴു കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. തിരൂരങ്ങാടി പോലീസ് ആണ് കേസ് അന്വേഷിച്ചത്. അഡീഷനൽ ജില്ലാ സെഷൻസ് സ്പെഷൽ കോടതി ജഡ്ജി എൻ.ആർ.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമേ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.പി.അബ്ദുൽ ജബ്ബാറാണു കേസ് വാദിച്ചത്. എൻ.വി.ഷിജി...
Crime

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം അറസ്റ്റിൽ

കോട്ടക്കൽ : കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനെ (37) യാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി പോലീസ് കൈമാറിയ പ്രതിയെ കോട്ടക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വടകര സ്വദേശികളുമായി അടിപിടി ഉണ്ടായതിനെ തുടർന്ന് തിരുരങ്ങാടി പൊലീസ് തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സിസ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ കോട്ടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസുണ്ട്. തട്ടിപ്പിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ആണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 6 ബ്രാഞ്ചുകളുണ്ട്. മലപ്പുറത്ത് ചേളാരി, കോട്ടക്കൽ എന്...
Crime

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ...
Crime

എആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌. 2 ബ്രാഞ്ചുകളിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടി. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. ബാങ്കുകാർ സംശയം തോന്നി സമീറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ ബ്രാഞ്ച് മാനേജർമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു....
error: Content is protected !!