Thursday, March 19

Other

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത; ത്രി എ വിജ്ഞാപനം ഈ മാസം അവസാനം
Other

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാത; ത്രി എ വിജ്ഞാപനം ഈ മാസം അവസാനം

നഷ്ടപരിഹാരം 100 ശതമാനം ഉറപ്പ്  ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട് - പാലക്കാട്‌ ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും. നേരത്തെ മലപ്പുറം ജില്ലാകലക്ടറായ വി. ആർ പ്രേം കുമാറിന്റെ  നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനത്തിന് പാത കടന്നുപോകുന്നയിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയേറ്റെടുക്കുന്നതിനായി ത്രീ എ വിജ്ഞാപനം ഇറക്കാനുള്ള നിർദേശവും യോഗത്തിൽ നൽകിയിരുന്നു. എന്നാൽ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കാരണം ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസമുണ്ടായി. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ഗ്രീൻഫീൽഡ് പാതയുടെ മലപ്പുറം ജില്ലയിലെ ത്രീ എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയപ...
Other

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: ഒരാഴ്ചക്കിടെ നശിപ്പിച്ചത് 410 കിലോ മത്സ്യം

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ച ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയതുമായ 410 കിലോ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഭക്ഷ്യമത്സ്യങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 60 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 136 സാമ്പിളുകളും പരിശോധിച്ചു. പരിശോധനയിലാണ് 410 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്.കൊണ്ടോട്ടി, തിരൂര്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മത്സ്യം കേടാവാതിരിക്കാന്‍  ഫോര്‍മാലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ജില്ലയില്‍ 2020-21 വര്‍ഷത്തില്‍ 237 സാമ്പിള...
Other

സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി.

മലപ്പുറം : കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കരി പ്പൂരിൽ സ്വീകരണം നൽകി.മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് നൽകിയ സ്വീകരണത്തിന് അസോസിയേഷൻ ഭാരവാഹികളായ പി.അബ്ദുൽ കരീം, പി.അബ്ദുറഹ്മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്മാൻ വടക്കേമണ്ണ, യു.അബ്ദുൽ റഊഫ്, അഷ്റഫ് മാസ്റ്റർ, കെ.മുഹമ്മദ് റാഫി , സിദ്ദീഖ് പുല്ലാര, ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു....
Other

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ

തിരൂരങ്ങാടി നഗരസഭയില്‍ ചെമ്മാട് പുതുതായി നിര്‍മിച്ച മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മെയ് 9ന് 4 മണിക്ക് തുറന്നുകൊടുക്കാന്‍ നഗരസഭ കൗണ്സിൽ തീരുമാനിച്ചു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ഉദ്ഘടനത്തോട് അനുബന്ധിച്ച് , ചെമ്മാട് ടൗണിൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റാണ്ടിലേക്ക് മിനി സിവിൽ സ്റ്റേഷൻ റോഡ് വഴിയാണ് കയറേണ്ടത്. വില്ലേജ് ഓഫീസ് ജംക്ഷൻ വഴിയാണ് സ്റ്റാൻഡിൽ നിന്നു പുറത്തിറങ്ങേണ്ടത്. നഗരസഭയില്‍ കിടപ്പിലായവര്‍ക്ക് വാതില്‍ പ്പടി സേവനങ്ങള്‍ ലഭ്യമാക്കാനും കൗണ്സിൽ യോഗം തീരുമാനിച്ചു. ഏപ്രില്‍ 30ന് ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ചേര്‍ന്ന സ്റ്റിയറിഗ് യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി, ഇപി ബാവ. വഹ...
Other

തിരൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന: ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു

ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ അളവില്‍  ഐസ് ചേര്‍ക്കാത്തതിനാല്‍ ഭക്ഷ്യയോഗ്യമല്ലാതായ 80 കിലോ മത്സ്യവും പിടികൂടി. പുലര്‍ച്ചെ മൂന്നോടെയായിരുന്നു പരിശോധന.എല്ലാ  കച്ചവടക്കാരുടെയും മത്സ്യശേഖരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും അവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബില്‍ പരിശോധിക്കുകയുമായിരുന്നു. ഈ പരിശോധനയിലാണ് 150 കിലോ  തളയന്‍ മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്  ചെറുകിട മത്സ്യകച്ചവടക്കാര്‍ തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നാണ് മത്സ്യം  വാങ്ങി വില്‍പ്പനക്കായി കൊണ്ടുപോകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ മത്സ്യവും തമിഴ്‌നാട്, കര്‍ണ...
Other

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡൽഹി: എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റാണ് എ.പി അബ്ദുല്ലക്കുട്ടി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി സി. ഫൈസിയെ ഉൾപ്പെടുത്തിയത്.ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി സിപിഎമ്മിലും കൊണ്ഗ്രെസിലും പ്രവർത്തിച്ച ശേഷമാണ് ബി ജെ പി യിൽ എത്തുന്നത്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു. അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും ...
Other

വർഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കുക; ‘മവദ്ദ’ സൗഹൃദ ഇഫ്താർ സംഗമം

കോട്ടക്കൽ: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ പ്രചാരണങ്ങളെയും തീവ്രവാദ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികൂട്ടായ്മകൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് 'മവദ്ദ' സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. വിദ്യാർഥികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാനവിക വിരുദ്ധ പ്രമേയങ്ങളെയും ക്യാമ്പയിനുകളെയും അതിശക്തമായി നേരിടുവാനും പുതിയ വിദ്യാർത്ഥി തലമുറ സന്നദ്ധമാവണമെന്നും സംഗമം ആഹ്വാനം ചെയ്തു. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ എം എസ്‌ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ലീഡേഴ്‌സ് സൗഹൃദ ഇഫ്താർ മീറ്റ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജോ. സെക്രട്ടറി ജാസിർ രണ്ടത്താണി മുഖ്യ പഭാഷണം നടത്തി, എം എസ്‌ എം ജില്ലാ പ്രസിഡന്റ് മുസ്തഫ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ലാ ട്രഷറർ എൻ വി ഹാഷിം ഹാജി, എം എസ് എം സംസ്‌ഥാന ജ. സെക്രട്...
Other

‘എന്ന് സ്വന്തം ശ്രീധരൻ’; സുബൈദയുടെയും ശ്രീധരന്റെയും ജീവിതം സിനിമയാകുന്നു

ഒരുവയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ശ്രീധരനെയും രണ്ടു സഹോദരിമാരെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് സ്വന്തം മക്കളായി വളർത്തിയ കാളികാവ് അടയ്ക്കാക്കുണ്ടിലെ തെന്നാടൻ സുബൈദയുടെ ജീവിതം ചലച്ചിത്രമാകുന്നു. മൂന്നുവർഷം മുൻപ് മരിച്ച സുബൈദയുടെ മാതൃകാജീവിതം ചലച്ചിത്രമാകുമ്പോൾ മക്കളായ ഷാനവാസിനും ശ്രീധരനും ഒരേ സന്തോഷം. സുബൈദ മരിച്ചദിവസം ശ്രീധരൻ ഫെയ്സ്‌ബുക്കിൽ കുറിച്ച വാക്കുകളിലൂടെയാണ് സമാനതകളില്ലാത്ത നന്മ പുറംലോകമറിയുന്നത്. “എന്റെ ഉമ്മ മരിച്ചു, സ്വർഗീയ ജീവിതത്തിനായി എല്ലാവരും പ്രാർഥിക്കണം. എനിക്ക് ഒരു വയസ്സായപ്പോൾ അമ്മ മരിച്ചതാണ്. രണ്ട് ചേച്ചിമാരും ഉണ്ട്. അമ്മ മരിച്ച ദിവസംതന്നെ ഞങ്ങളെ മൂന്നുപേരെയും ആ ഉമ്മയും ഉപ്പയും കൊണ്ടുവന്ന് അവരുടെ വീട്ടിൽ താമസിപ്പിച്ചു. സ്വന്തം മക്കളായി കണ്ട് വിദ്യാഭ്യാസവും തന്നു വളർത്തി. ചേച്ചിമാർക്ക് കല്യാണപ്രായമായതോടെ അവരെ കല്യാണം കഴിപ്പിച്ചു വിട്ടതും അവരാണ്. ആ ഉപ്പാക്കും ഉമ...
Other

വഖഫ് ബോർഡ് നിയമന വിഷയത്തിൽ തുറന്ന മനസ്; ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി എസ് സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്പ...
Other

മോട്ടോർ ഡ്രൈവിങ്സ്കൂൾ ഇഫ്താർ മീറ്റ് നടത്തി

തിരൂരങ്ങാടി: ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ്, ആൻഡ് വർക്കേഴ്സ് അസോസിയേഷൻ തിരൂരങ്ങാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധിപേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു. കൊളപ്പുറത്ത് വെച്ച് നടന്ന സൗഹൃദ സംഗമംഎം വി സ്വരാജ് ഉദ്ഘാടനം ചെയ്തു. എൻ പി മജീദ് അധ്യക്ഷത വഹിച്ചു. മിൻഷ മുജീബ്, എം സി ആഷിക്, എ ബിന്ദു, ഒ അബ്ദുസമദ് , ടി ഫൈസൽ, വി എം ജിജീഷ്, എം വേണു, പി വിജയൻ എന്നിവർ സംസാരിച്ചു...
Other

വെള്ളം ക്രമാതീതമായി ഉയരുന്നു, ബാക്കിക്കയം ഷട്ടർ തുറന്നേക്കും

പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ ബാക്കിക്കയം ഷട്ടർ തുറന്നേക്കും. മഴവെള്ളം ഒഴുകിയെത്തി തടയണക്ക് സമീപം വെള്ളം നിറഞ്ഞിട്ടുണ്ട്. 4.30 മീറ്റർ ഉയരമാണ് വെള്ളം സംഭരിക്കാനുള്ള പരമാവധി അളവ്. ഇപ്പോൾ 4.20 ൽ എത്തിയിട്ടുണ്ട്. ഇനിയും ഉയരുക യാണെങ്കിൽ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്തിലെത്തുൽപ്പെടെയുള്ള കർഷകർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു. ഹെക്ടർ കണക്കിന് നെൽകൃഷി ഇവിടങ്ങളിൽ കൊയ്യാൻ ബാക്കിയുണ്ട്. നേരത്തെ വെള്ളം ലഭിക്കാൻ ഷട്ടർ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികൾ തടഞ്ഞു മടക്കി അയക്കുകയായിരുന്നു....
Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ  നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് മാത്രമേ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥലം സുതാര്യമായി ഏതു രീതിയില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തും. പരമാവധി വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ശ്രമിക്കും. ജനപ്രതിനിധികളുടെയും...
Other

ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനറായി ഇ പി ജയരാജനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ വിജയരാഘവന്‍ സിപിഐഎം പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് പകരക്കാരനായി ഇ പി ജയരാജനെ തെരഞ്ഞെടുത്തത്. സിപിഐഎം വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രം​ഗത്തേക്കുള്ള ഇ പി ജയരാജന്‍റെ പ്രവേശനം. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1997ലാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിക്കുന്നത്. 97ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011ലും 2016ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്....
Other

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മുക്കം: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
Other

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.അഞ്ചാം ക്ല...
Other

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു, തെറ്റ് ചെയ്തില്ലെന്ന് ഫേസ്‌ബുക്കിൽ കുറിപ്പ്

തൃശ്ശൂര്‍: ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്, 'പോക്‌സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വ...
Other

6 മാസം പ്രായമുള്ള കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് വീടിന്റെ മുകളിൽ

കോട്ടയ്ക്കൽ: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകൾനിലയിൽ കയറിയ യുവാവിനെ പൊലീസ് കീഴ്പ്പെടുത്തി. കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന് കുട്ടിയുമായി വീടിനു മുകളിൽ കയറിയത്. പന്ത്രണ്ടരയോടെയാണ് യുവാവിനെയും കുഞ്ഞിനെയും പൊലീസും ഫയർഫോഴ്സും ചേർന്നു താഴേക്കിറക്കിയത്. മാനസിക ദൗർബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു....
Other

മലബാർ സ്‌കൂൾ ഹരിതസേന പച്ചക്കറി കൃഷി വിളവെടുത്തു

തിരൂരങ്ങാടി: വലിയ പറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ ദേശീയ ഹരിത സേനയുടെ കീഴിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എ.ആർ നഗർ കൃഷിഭവനുമായി സഹകരിച്ച് നടപ്പിലാക്കിയ മൾച്ചിംഗ് പച്ചക്കറി കൃഷിക്ക് നൂറു മേനി വിളവ്.പ്രൊജക്ട് കോഡിനേറ്റർ സി.പി യൂനുസിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടന്നു.ഹരിത സേന കോഡിനേറ്റർ കെ.മുഹമ്മദ് അഷ്റഫ്, ഹരിത സേന വളണ്ടിയർമാരായ കെ. മിഷൽ മുജീബ്, പി.മുഹമ്മദ് നജാദ്, എം.സി റാസിൻ മുഹമ്മദ്, എ. ഹാജറ, കെ. റന , പി.പി മെഹ്ന റോന എന്നിവർ സംബന്ധിച്ചു....
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും....
Other

പള്ളിദർസുകൾ ഏകീകരിക്കും- സമസ്ത

കോഴിക്കോട്:  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഭരണഘടനയിലെ ഉദ്ദേശലക്ഷ്യങ്ങളില്‍‍ പറഞ്ഞ ദർസുകൾ ഏകീകരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ ബോർഡിന്റെയും ജംഇയ്യത്തുൽ മുദരിസീന്റെയും ആഭിമുഖ്യത്തിൽ നിലവിലുള്ള പള്ളിദർസുകൾ ഏകീകരിക്കാനും പുതിയ ദർസുകൾ സ്ഥാപിക്കാനും ഇക്കാര്യത്തിൽ പ്രധാന മുദരിസുമാരുമായി കൂടിയാലോചിച്ച് പദ്ധതികൾക്ക് രൂപം നൽകാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.കേരളത്തില്‍ പാരമ്പര്യമായി തുടര്‍ന്നുവരുന്ന മഖ്ദൂമി ദര്‍സുകള്‍ കാലോചിതമായ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചായിരിക്കും പുതിയ ദര്‍സുകള്‍ സ്ഥാപിക്കുക.സമസ്തയുടെ കീഴില്‍ നടത്തുന്ന ഔദ്യോഗിക കോഴ്സുകളായ ഫാളില, ഫളീലക്ക് പഠിക്കുന്ന പെൺകുട്ടികൾക്ക്കോഴ്സുകളുടെ കാലാവധിയായ അഞ്ചുവർഷത്തിനിടയിൽ വിവാഹിതരാവേണ്ടി വന്നാൽ വിവാഹം നടത്താമെന്നും, വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് അതേസ്ഥാപനത്ത...
Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ: ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം : ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 80 ശതമാനം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വെട്ടിമാറ്റിയ നടപടി പുന: പരിശോധിക്കണം.20 ശതമാനത്തിനു താഴെ മാത്രം ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ എംബാർക്കേഷൻ ലിസ്റ്റിലുള്ളത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ഹജ്ജ് ഹൗസും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്കും അടക്കം വിപുലമായ സൗകര്യങ്ങളാണ് കരിപ്പൂരിലുള്ളത്. ഇതേ സമയം കൊച്ചിയിൽ എല്ലാം താല്കാലികമായി ഏർപ്പെടുത്തേണ്ടതുണ്ട്. ഭീമമായ ചെലവ് സർക്കാർ വഹിക്കേണ്ടിവരും. 2002 മുതൽ ദിർഘകാലം കരിപ്പൂരിൽ നിന്നായിരുന്നു ഹജ്ജ് യാത്ര നടത്തിയിരുന്നത്.ഹജ്ജ് തീർത്ഥാടകരോടുള്ള മാനുഷിക പരിഗണന എങ്കിലും നൽകി ഈ വർഷം തന്നെ കരിപ്പൂര് എംബാർക്കേഷൻ...
Other

ഇടിമിന്നലിൽ നാശനഷ്ടം, ഒരാൾക്ക് പരിക്ക്

മുന്നിയൂർ : ഇടിമിന്നലിൽ നാശനഷ്ടം, യുവതിക്ക് പരിക്ക്. ചേളാരി മുണ്ടിയൻമാട് തേലപ്പുറത്ത് ജയരാജൻ്റെ വീടിന് കേട് പാടുകൾ പറ്റുകയും ഭാര്യ നിമിഷക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിൻ്റെ വയറിംഗ്, ടി വി മോട്ടോർ പമ്പ് തുടങ്ങിയവയെല്ലാം നശിച്ചു. വീടിൻ്റെ ചുമരുകൾ പൊട്ടി കീറിയ നിലയിലാണ്. ചേളാരി വലിയ പറമ്പിൽ തച്ചേടത്ത് മനോജിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ പമ്പ് സെറ്റ്, വയറിംഗ് എന്നിവ ഇടിമിന്നലിൽ കത്തി നശിച്ചു....
Other

ഇസ്തിരികടയിൽ തീപിടിത്തം, വസ്ത്രങ്ങൾ പൂർണമായും കത്തിനശിച്ചു

ഇസ്തിരി കടക്ക് തീപിടിച്ചു കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരുരങ്ങാടി ചെമ്മാട് റോഡിൽ മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം. രാത്രി ഫുട്ബോൾ കളി കഴിഞ്ഞ് അത് വഴി പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തീ അനക്കുകയായിരുന്നു. കടപുർണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന എല്ലാ ഡ്രസ്സുകളും കത്തിചാമ്പലായി. യു.പി.സ്വദേശി സഞ്ജയ് ആണ് കട നടത്തുന്നത്. ഷൊർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം....
Other

ഒന്നരവയസ്സുകരിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് കനിവിൻ യാത്ര

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷൊർണൂരിലെ ലിജു- നിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിക്ക് മെയ് മാസത്തിനകം ചികിൽസാ ആവശ്യാർഥം സ്വരൂപിക്കേണ്ടി വരുന്ന തുക 16 കോടി രൂപയാണ്. നിലവിൽ 5 കോടിയോളം രൂപ സഹായധനം ലഭിച്ചിട്ടുണ്ട്. ഈ തുകയിലേക്ക് ഒരു വിഹിതം കണ്ടെത്താനുള്ള ശ്രമമാണ് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നത്. ഇവർക്കൊപ്പം മഞ്ചേരി - പരപ്പനങ്ങാടി, കരുളായി- മുക്കം- കോഴിക്കോട്, അരീക്കോട് -കൊണ്ടോട്ടി-കോഴിക്കോട് തുടങ്ങി മറ്റു റൂട്ടുകളിലുള്ള ചില ബസുകളും ഈ ഉദ്യമത്തിൽ പങ്കാളികളാവും. ഇന്ന് (തിങ്കളാഴ്ച 11-04-2022) ഈ ബസുകൾ സർവീസ് നടത്തി ലഭിക്കുന്ന പണം പൂർണമായും ഗൗരിയുടെ രക്ഷിതാക്കൾക്ക് കൈമാറും.തിങ്കളാഴ്‌ച രാവിലെ മഞ്ചരി IGBT ബസ് സ്റ്റാൻഡിൽ 10 മണിക്ക് ഉബൈദുള്ള MLA ഫ്ലാഗ് ഓഫ് നിർവഹിക്കും. അതേസമയം, ഈ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ്...
Other

സാമ്പത്തിക തട്ടിപ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

സാമ്പത്തികത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജൂവലറിക്കും ഡയറക്ടർമാർക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടർന്നുള്ള നടപടിയിൽ സ്വർണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ ശാഖയിൽനിന്ന് 2013-18 കാലയളവിൽ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു. ഇത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കേരള പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. ഈ വർഷമാദ്യം അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ ജൂവലറികളി...
Other

മേലുദ്യോഗസ്ഥരുടെ പീഡനം: പോലീസുകാരനെ ക്യാമ്പിൽ നിന്ന് കാണാതായി

അരീക്കോട്: അരീക്കോട് എം.എസ്.പി. ക്യാമ്പിലെ സ്പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വടകര കോട്ടപ്പള്ളി പുരക്കൊയിലോത്ത് പി.കെ. മുബഷീറിനെയാണ്(29) കാണാതായത്. അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റിന്റെ പരാതിയിൽ അരീക്കോട് പോലീസും മുബഷീറിന്റെ ഭാര്യ ഷാഹിന എം. ഇബ്രാഹിമിന്റെ പരാതിയിൽ ബത്തേരി പോലീസും കേസെടുത്തു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പിൽനിന്ന് കാണാതായത്. ക്യാമ്പ് വിട്ടിറങ്ങിയ മുബഷീർ എഴുതിയ ദീർഘമായ കത്ത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പിൽ നിൽക്കാൻ കഴിയില്ലെന്നും ഇനിയൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നുമാണ് കത്തിലെ പ്രധാന പരാമർശം. ക്യാമ്പിലെ മെസ്സിൽ മുന്നറിയിപ്പില്ലാതെ കട്ടൻചായ നിർത്തലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് കത്തിൽ പറയുന്നു. മുബഷീർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാമ്പിലെ ഡോക്ടറുടെ നിർദ...
Other

കണ്ണഞ്ചിക്കുന്ന ലൈറ്റ് ഉപയോഗം: രാത്രി പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവർത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ഫോക്കസിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെയാണ് പരിശോധന. വൈകുന്നേരം 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു.കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും,അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെ യും, ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14,ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18,ഇൻഷുറൻസ് ഇല്ലാത്ത 3, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും തുടങ്ങിയ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ പി എച്ച് ബി...
Other

യൂത്ത് കോണ്ഗ്രസ്സ് താലൂക്ക് ഓഫീസിൽ പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോണ്‍ഗ്രസ് തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കെ റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീൻ തടത്തിൽ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മോഹനൻ വെന്നിയൂർ ,അലിമോൻ , kp ഷാജഹാൻ ,ഷംസുമച്ചിങ്ങൽ ,തൊയ്യിബ്‌ ,ഷാഫി പൂക്കയിൽ ,മറ്റു കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.പരിപാടിക്ക് അൻസാർ സ്വാഗതവും റമീസ് കോയിക്കൽ നന്ദിയും പറഞ്ഞു...
Other

മോഷ്‌ടിക്കാൻ ചുമര് തുരന്നു, തിരിച്ചിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി

ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിലേക്ക് ഒരു കുഴി തുരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്. ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്. എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോഷ...
Other

വീട് കയറി അക്രമം: ബി.ജെ.പി. കൗൺസിലറടക്കം 6 പേർക്ക് ശിക്ഷ വിധിച്ചു

പരപ്പനങ്ങാടി : വീട് കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ ബി.ജെ.പി കൗൺസിലറടക്കം 6 പേർക്ക് എസ് സി.,എസ് ടി ജില്ല കോടതി ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി അയോദ്ധ്യ നഗറിൽ 2019 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. അയോദ്ധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ജാതിയമായി ആക്ഷേപിചുന്നുമാണ് കേസ്. പരപ്പനങ്ങാടി ബി.ജെ.പി മുൻസിപ്പൽ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറും ബി.ജെ.പി നേതാവുമായ ഹരിദാസൻ , സുലോചന , രാമൻ, രഘു , ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി അൻപതിനായിരം രൂപയും തടവ്ശിക്ഷയും വിധിച്ചത്. നേരത്തെ 2007 മാർച്ച് 23 ന് പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഹമീദ് പരപ്പനങ്ങാടിയെ കൊലപെടുത്താൻ ശ്രമിച്ച കേസിലും ആർ.എസ് എസ് പ്രവർത്തകനായ കൗൺസിലർ ജയദേവനെ ശിക്ഷിച്ചിരുന്നു. ഈ കേസ് അപ്പീലിലാണ്....
error: Content is protected !!