കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളില്‍ സ്ഫോടന ശബ്ദം; തിരിച്ചടിക്ക് ഒരുങ്ങിയിരിക്കാൻ ഇസ്രായേലിനോട് ഇറാൻ
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേല്‍, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു.യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ഖത്തറിലെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുകയും ചെയ്തു.
അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അല്‍ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അല്‍ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രല്‍ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനില്‍ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) സ്ഥിരീകരി...

