Friday, August 22

ജയിക്കാന്‍ വേണ്ടി വ്യാപകമായി ജമ്മു കശ്മീരില്‍ നിന്നടക്കം പുറത്തു നിന്ന് ആളെ കൊണ്ടുവന്നു ഞങ്ങള്‍ വോട്ട് ചേര്‍ക്കും, അത് നാളെയും ചെയ്യിക്കും, ഇത് കള്ളവോട്ടല്ല ; വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍ : ജയിക്കാന്‍ വേണ്ടി മണ്ഡലങ്ങളില്‍ വ്യാപകമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നു താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിക്കവേയാണു ഗോപാലകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തല്‍. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടു വന്ന് ഒരു വര്‍ഷം താമസിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്, ഇത് കള്ളവോട്ടല്ല. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കും. അതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ല. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനു 2024ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയിയെന്നും ഗോപാലകൃഷണ്ന്‍ ചോദിച്ചു.

error: Content is protected !!