Tuesday, September 2

27 കാരി 17 കാരനോടൊപ്പം മക്കളുമായി നാടുവിട്ടു, പോക്സോ കേസിൽ പിടിയിലായി

ആലപ്പുഴ : 27 കാരി മക്കളുമായി 17കാരനോടൊപ്പം നാടുവിട്ടു, പോക്സോ കേസിൽ ജയിലിലായി.

ഭര്‍ത്താവും മക്കളുമുള്ള യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മക്കളുമായി 17കാരനെയും കൂട്ടി നാടുവിടുക ആയിരുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനി സനൂഷയാണ് 17കാരനെയും കൂട്ടി നാടുവിട്ടത്. ഇരുവരും ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ കണ്ടെത്താനായില്ല. യുവതി ഫോണില്‍ നിന്നും തന്റെ ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചതോടെ കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പോലീസ് പിടികൂടുക ആയിരുന്നു.

പോക്‌സോ ആക്‌ട് പ്രകാരം യുവതിക്കെതിരേ ചേര്‍ത്തല പോലിസ് കേസെടുത്തു. പതിനേഴുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോക്‌സോ നിയമ പ്രകാരം യുവതിയെ അറസ്റ്റ് ചെയ്തത്. ആണ്കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. 12 ദിവസം മുന്‍പാണ് യുവതി മക്കളേയും കൂട്ടി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കി. ചേര്‍ത്തല പോലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി.

ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓണ്‍ചെയ്ത് ബന്ധുവിന് വാട്‌സാപ്പ്് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടര്‍ന്ന് ചേര്‍ത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

error: Content is protected !!