വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു

വേങ്ങര : വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു.

ചേറൂർ അടിവാരം കാളങ്ങാടൻ പുരുഷോത്തമൻ എന്ന സുഭാഷി (50)നാണ് വെട്ടേറ്റത്. ഗൂഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ അടിവാരം കാളം പുലാൻ മുഹമ്മദലി (40) യെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം . മകൻ അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഭാഷിനെ ഗുഡ്സ് ഓട്ടോയിലെത്തിയ പ്രതി തടഞ്ഞു നിർത്തി മടവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെറ്റിയിൽ പരിക്ക് പറ്റിയ സുഭാഷിനെ കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമണം നടന്ന സമയത്ത് തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം
കഴിച്ചു കൊണ്ടിരുന്ന സ്റ്റേഷനിലെ സി പി ഒ മാർ വിവരമറിഞ്ഞ് ഓടിയെത്തിയതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. കഴിഞ്ഞ മാർച്ച് 11ന് ഇതേ പ്രതി ഇതേ സ്ഥലത്തു വച്ച്
സുഭാഷിനെ പട്ടാപ്പകൽ
കൊടുവാൾ കൊണ്ടു വെട്ടിപരിക്കേൽപ്പിച്ചിരുന്നു. പ്രതി മുഹമ്മദലിയെ സംഭവ സ്ഥലത്ത് വച്ച് പൊലിസ് പിടികൂടി അറസ്റ്റു ചെയ്തു.
അതേ സമയം അറസ്റ്റു ചെയ്ത പ്രതിയെ പൊലിസ് ദേഹപരിശോധനക്കായി വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ
സുഭാഷിൻ്റെ സഹോദരങ്ങൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആശുപത്രിയിലെ പരിശോധനാ മുറി തല്ലി തകർത്തായും പരാതിയുണ്ട്. ഡ്യൂട്ടി ഡോക്ടറുടെ പരാതിയെ തുടർന്ന് സുഭാഷിന്റെ സഹോദരങ്ങളടക്കം 5 പേർക്കെതിരെ പൊലിസ് കേസ് എടുത്തു.

error: Content is protected !!