Kerala

പ്ലസ്‌വൺ: ഇതുവരെ പ്രവേശനം നേടിയത് 2.30 ലക്ഷം പേർ; അവസാന അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും
Kerala

പ്ലസ്‌വൺ: ഇതുവരെ പ്രവേശനം നേടിയത് 2.30 ലക്ഷം പേർ; അവസാന അലോട്മെന്റ് 15ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : പ്ലസ്‌വൺ രണ്ടാം അലോട്മെന്റിനു ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, സ്പോർട്സ് ക്വാട്ടകളിലും പട്ടിക ക്ഷേമ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി ആകെ പ്രവേശനം നേടിയത് 2,30,734 പേർ. 1,44,907 പേർ സ്ഥിരപ്രവേശനം നേടി. ഇതിൽ 1,07092 പേർക്കാണ് ആദ്യ ഓപ്ഷനിൽ തന്നെ പ്രവേശനം ലഭിച്ചത്. 85,827 പേർ താൽക്കാലിക പ്രവേശനമാണ് നേടിയത്. രണ്ടാം അലോട്മെന്റുൾപ്പെടെ 18,833 പേർ താൽക്കാലിക പ്രവേശനം പോലും നേടിയില്ല. ഇവർ ഏകജാലകം വഴിയുള്ള പ്രവേശന നടപടികളിൽ നിന്ന് പുറത്തായി . വിവിധ പിഴവുകൾ വെരിഫിക്കേഷനിൽ കണ്ടെത്തിയത് മൂലം 268 പേർക്ക് കൂടി പ്രവേശനം നിഷേധിക്കപ്പെട്ടു. താൽക്കാലിക പ്രവേശനം നേടിയവർക്ക് മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനുകൾ ലഭിച്ചാൽ അതിലേക്കു മാറാൻ അവസരമുണ്ട്. 15ന് ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ രണ്ട് അലോട്മെന്റിൽ വേണ്ടത്ര അപേക്ഷകരില്ലാത്തത്...
Kerala

സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില...
Kerala

അഹമ്മദാബാദ് വിമാന ദുരന്തം ; മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്....
Kerala

കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി ; രക്തം വാര്‍ന്ന് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കളിക്കുന്നതിനിടെ ടീപ്പോയ്യുടെ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറി അഞ്ചുവയസ്സുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. കുണ്ടറ പേരയം വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് - റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ആയിരുന്നു അപകടം. വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ട് നിന്ന എയ്ദന്‍ ടീപ്പോയ്യില്‍ കയറി നിന്നപ്പോള്‍ ഗ്ലാസ് പൊട്ടി കാലില്‍ തുളച്ചു കയറുകയായിരുന്നു. കുളിക്കുകയായിരുന്ന അമ്മ റൂബി വന്ന് നോക്കുമ്പോള്‍ എയ്ദന്‍ ചോര വാര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയില്‍ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിന്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാര്‍ന്ന് പോകാന്‍ കാരണം. സംഭവത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സെന്റ...
Kerala

എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി; കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി. കാഷ്യു എക്സ്പോർട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർദ്ദേശം. അപകടത്തിൽപെട്ട കപ്പലിലെ കണ്ടയ്നറിൽ കാഷ്യു ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറ് കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. MSC MANASA F എന്ന കപ്പൽ തടഞ്ഞുവെയ്ക്കാനാണ് നിർദ്ദേശം. ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടു നൽകാം. ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും....
Kerala

പ്ലസ് വൺ: അൺ എയ്ഡഡിലും 10% അധിക സീറ്റ്

തിരുവനന്തപുരം : സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും നിലവിലുള്ള ബാച്ചുകളിൽ 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച ശേഷം വർധന അനുവദിക്കും. എയ്ഡഡ് സ്കൂളുകൾക്ക് ആവശ്യാനുസരണം 10% മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ മെറിറ്റ് സ്കൂളുകളിലേക്കു രണ്ടാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. മൂന്നാം അലോട്മെന്റ് 16നു പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 15നു തന്നെ പ്രഖ്യാപിച്ചേക്കും....
Kerala

പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ; പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖാണ് പിടിയിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നതിന് ഏര്‍പ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്ട് ചെയ്യുകയുമായിരുന്നു ഇയാള്‍. സ്റ്റേഷനോട് ചേര്‍ന്ന് വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ വൈശാഖ് ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച...
Kerala

കോഴിക്കോട് വന്‍ ബാങ്ക് കവര്‍ച്ച ; സ്‌കൂട്ടറിലെത്തിയയാള്‍ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് : സ്‌കൂട്ടറിലെത്തിയയാള്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നു 40 ലക്ഷം കവര്‍ച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കറുത്ത ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കവര്‍ച്ചക്ക് ശേഷം കറുത്ത ജൂപിറ്...
Kerala

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി ; ടൈം ടേബിള്‍ പുറത്തിറക്കി

സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂളുകളിലെ അധിക സമയ ക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിള്‍ പുനക്രമീകരിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠിപ്പിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍. ആദ്യ പീരീഡ് രാവിലെ 9.45 മുതല്‍ 10.30 വരെയാക്കി. ഉച്ച ഭക്ഷണത്തിനായി 12.45 മുതല്‍ 1.45 വരെ 60 മിനിറ്റ് നല്‍കി. അവസാനപീരീഡ് 3.45 മുതല്‍ 4.15 വരെയാകും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാകും അരമണിക്കൂര്‍ വര്‍ധവ് ഉണ്ടാവുക. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ അധിക അധ്യായനം നടത്തും. എട്ട് പിരീഡ് നിലനിര്‍ത്തിയാണ് സമയക്രമീകരണം നട...
Kerala

ഷഹബാസ് കൊലക്കേസ് ; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി : വേദനാജനകമെന്ന് പിതാവ്

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്നും വിട്ടയയ്ക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വേദ...
Kerala

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാന്‍ ജൂണ്‍ 15 വരെ സമയം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്‍, ആദായ നികുതിദായകന്‍, സര്‍വീസ് പെന്‍ഷണര്‍, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകന്‍ തുടങ്ങിയവര്‍), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്...
Kerala

ഹൈസ്കൂൾ പ്രവൃത്തി സമയം അടുത്ത ആഴ്ച മുതൽ അരമണിക്കൂർ കൂടും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അര മണിക്കൂർ ദീർഘിപ്പിച്ചത് അടുത്ത ആഴ്ച നടപ്പാക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രവൃത്തി ദിനമാകുന്ന അധിക ശനിയാഴ്ചകൾ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കലണ്ടറും ഉടൻ പ്രസിദ്ധീകരിക്കും....
Kerala

കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം

ഇടുക്കി : ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിൽ കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം. നായയെ ഓടിച്ചാണ് കടുവയും കിണറ്റിൽ വീണത്. കിണറ്റിൽ വീണതോടെ നായയെ വേട്ടയാടുകയായിരുന്നു എന്ന കാര്യം കടുവ മറന്നു. നായയെ ആക്രമിക്കാതെ അഞ്ച് മണിക്കൂറും കടുവ കിണറ്റിൽ തുടർന്നു. ഒടുവിൽ മയക്കുവെടി വെച്ച് മയക്കിയാണ് കടുവയെ പുറത്തെടുത്തത്. കുരച്ച് ശബ്ദമുണ്ടാക്കിയതിനാൽ നായക്കും വെടി വെച്ചു. രണ്ടു വയസ്സോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്. പിടികൂടിയ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രിയിൽ കടുവയെ തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. മയക്കുവെടി വെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവയ്ക്ക് പര...
Kerala

നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പം ; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. രാവിലെ എട്ടു മണിക്കാണ് കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഐറിനക്ക് ഫിഫ അംഗീകാരമുള്ള നാല് ഫുട്‌ബോള്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുണ്ട്. 10 നില കെട്ടിടത്തിന്റെ ഉയരവുമുണ്ട്. 24,000 മീറ്റര്‍ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാന്‍ കഴിയും. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്ത് എത്തിയത്. 2023ല്‍ നിര്‍മ്മി...
Kerala

ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട്: തോള്‍ വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഫിസിയോതെറാപ്പിസ്റ്റിനെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ബിപിഎഡ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോള്‍ വേദനയെ തുടര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍നഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെന്ററില്‍ വിദ്യാര്‍ത്ഥിനി ചികിത്സ തേടിയത്. ചികിത്സക്കിടെ ക്ലിനിക്കിലെ മുറിക്കുള്ളില്‍ വെച്ച് പ്രതി ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് എരഞ്ഞിപ്പാലത്ത് വെച്ച്...
Kerala

സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ തന്നെ വേണം; കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം

സ്കൂളിൽ ചേർന്നാലും സർക്കാരിന്റെ കണക്കിൽ പെടണമെങ്കിൽ ആധാർ നിർബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാർത്ഥികളുടെ ജനനതിയ്യതി കണക്കാക്കാനുള്ള ആധികാരിക രേഖയായ ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിൽ 'സമ്പൂർണ' പോർട്ടലിൽ ഉൾപ്പെട്ട വിദ്യാർഥികൾ മാത്രമേ സർക്കാരിന്റെ കണക്കിൽപ്പെടൂ. ആ വിവരങ്ങൾ അന്ന് 'സമന്വയ' പോർട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നൽകുന്ന വിവരങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നത്. സ്കൂളിൽ ചേരുന്ന കുട്ടിയുടെ ആധാർ അധിഷ്ഠിത വിവരങ്ങളാണ് 'സമ്പൂർണ്ണ' യിൽ ഉൾപ്പെടുത്തേണ്ടത്. ജനനതിയ്യതിയും ആധാർ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. ആധാറില്ലാത്ത കുട്ടികളാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തിനകം അവർക്ക് ആധാർ ലഭ്യമാക്കാനുള്ള നടപടിയെ...
Kerala

യുട്യൂബ് കണ്ടും പ്രശസ്തി കണ്ടും ആരും വരണ്ട’ ; വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

തിരുവനന്തപുരം : ഗ്ലാമി ഗംഗ എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ പെൺകുട്ടിയാണ് ഗംഗ എന്ന തിരുവനന്തപുരം കാരി. ബ്യുട്ടി വ്ലോഗുകളാണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യുട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. യുട്യൂബിൽ 1.43 ഫോളോവേഴ്‌സുള്ള താരം ഈ അടുത്താണ് സ്വന്തമായി വീട് വച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്നാണ് വീടിന്റെ പാലുകാച്ചൽ ദിവസം ഗ്ലാമി പറഞ്ഞത്. യുട്യൂബ് വീഡിയോകളിൽ മാത്രമല്ല ചില ചാനൽ പരിപാടികളിലും ഗംഗ പങ്കെടുത്തിട്ടുണ്ട്. കൂടാതെ താൻ താണ്ടി വന്ന വഴികളെ കുറിച്ചും ദുരന്തപൂർണമായ ജീവിതത്തെകുറിച്ചുമെല്ലാം നിറകണ്ണീരോടെ ഗംഗ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കെല്ലാം തന്നെ ഗംഗ വീട്ടിലെ ഒരാളെപോലെയാണ്. സ്വന്തം അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ അമ്മയുടെയും അനിയത്തിയുടെയും കൂടെ വീട...
Kerala

വീട്ടിൽ കയറിയ മോഷ്ടാക്കൾ മീൻകറി കൂട്ടി ചോറ് കഴിച്ചു, ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ചായയുണ്ടാക്കി

കോഴിക്കോട് : ആളില്ലാത്ത വീട്ടിൽ കയറിയ മോഷ്ടാക്കൽ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വർഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. തലേ ദിവസത്തെ ഭക്ഷണം വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ചോറും മീൻകറിയും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നത്. ഇതെല്ലം പുറത്തെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം തന്നെയാണ് മോഷ്ടാക്കൽ കഴിച്ചത്. മേശമേൽ ഉണ്ടായിരുന്ന അച്ചാറും ചോറിനൊപ്പം കൂട്ടി. കൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പൽ പുറത്തെടുത്ത് ചായയുണ്ടാക്കി കുടിച്ചു. ചായയൊഴിച്ച നിലയിൽ 3 ഗ്ലാസുകൾ മേശപ്പുറത്തുണ്ടായിരുന്നു. അകത്തുണ്ടായിരുന്ന 2 കസേരയ്ക്ക് പുറമെ മുറിയ്ക്ക് പുറത്തുള്ള ഒരു കസേരകൂടി ഡൈനിങ് ടേബിളിന് സമീപത്തായി ഇട്ടിരുന്നു. 3 മോഷ്ടാക്കൾ വീട്ടിൽ കയറിയതായാണ് സംശയിക്കുന്നത്. വർഗീസും കുടുംബവും ബന്ധുവീട്ടിൽ പോയ തക്കത്തിലാണ് മോഷണശ്രമം നടന്നത്. രാവില...
Kerala

കേരളത്തിൽ പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് ഒരു ‘ജീവൻ’ കൂടി സമ്മാനം, മടക്കത്തിന് സൗജന്യ വാഹനവും!

തിരുവനന്തപുരം : പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുന്ന 'ജീവൻ' എന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് എസ്എടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജബ്ബാർ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്‌സിങ് ഓഫീസർമാരായ ജ്യോതി, സജിത എന്നിവർക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ നഴ്‌സിംഗ് ഓഫീസറാണ് ജ്യോതി. തലമുറകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് വനം വകുപ്പുമായി ചേർന്നാണ്. പ്രസവം നടക്കു...
Kerala

ആരുടെയും കണ്ണിൽപ്പെടാതെ, സിഗരറ്റ് ലൈറ്ററിന്റെ വെളിച്ചത്തിൽ മോഷണം; ഹോട്ടലിലെ സിസിടിവി ക്യാമറയിൽ എല്ലാം പതിഞ്ഞു

പാലക്കാട് : സിഗററ്റ് ലൈറ്ററിന്റെ വെളിച്ചത്തിൽ ഹോട്ടലിൽ മോഷണം. പാലക്കാട് യാക്കര ജംഗ്‌ഷനിലെ രമേശന്റെ ഹോട്ടലിലാണ് മോഷണം. മേശയിൽ സൂക്ഷിച്ച പണം കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച രാത്രി ഹോട്ടലിന് മുന്നിലെത്തിയത്. ഇതിലൊരാൾ ഷട്ടറിന്റെ വലതു വശത്തെ പൊട്ടിയ ഗ്ലാസ് വാതിലിലൂടെ അകത്തു കയറി. കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് മേശക്കരികിലെത്തി പണം കൈക്കലാക്കി. മുക്കാൽ മണിക്കൂറോളം ഹോട്ടലിനകത്ത് ചെലവഴിച്ച ശേഷം ആരുടെയും കണ്ണിൽപ്പെടാതെ സ്ഥലം വിട്ടെങ്കിലും സിസിടിവിയിൽ എല്ലാം പതിഞ്ഞു. നഗരത്തിൽ രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ഹോട്ടലിൽ കള്ളൻ കയറുന്നത്. കഴിഞ്ഞ മാസം 21ന് ചന്ദ്രനഗറിലെ ഹോട്ടലിൽ കള്ളൻ കയറി ഭക്ഷണം ചൂടാക്കി കഴിച്ച ശേഷം മേശയിലെ പണം കൈക്കലാക്കി മുങ്ങിയിരുന്നു. ഇയാളുടെ ദൃശ്യ...
Education, Kerala

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2.49 ലക്ഷം പേര്‍

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടിയത് 2,49,540 പേര്‍. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. അതില്‍ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റിന് ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകര്‍ക്ക് ഇനി അലോട്ട്‌മെന്റ് ലഭിക്കാനുണ്ട്. ജനറല്‍ വിഭാഗത്തിലെ 1,57,137 സീറ്റുകളില്‍ 1,57,110 എണ്ണവും അലോട്ട് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നത് 27 എണ്ണം മാത്രം. പട്ടികജാതി സീറ്റുകളില്‍ 14098 എണ്ണവും പട്ടിക വര്‍ഗ സീറ്റുകളില്‍ 17,094 എണ്ണവും ഇഡബ്‌ള്യുഎസില്‍ 10,694 സീറ്റും ബാക്കിയുണ്ട്. മറ്റു സംവരണ വിഭാഗങ്ങളില്‍ ശേഷിക്കുന്ന സീറ്റുകള്‍ ഇങ്ങനെയാണ്: ഈഴവ, തിയ്യ, ബിലവ-268, മുസ്ലിം-3740, ക്രിസ്ത്യന്‍ ഒബിസി-1246, ഹിന്ദു...
Kerala

എട്ടാം ക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം, സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 18ന്, ലിറ്റിൽ കൈറ്റ്സ് അംഗമാകാം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാന തലത്തിൽ ജൂൺ 18ന് നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ധൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, 5, 6, 7, ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. ...
Kerala

ശങ്കുവിന് ആഘോഷിക്കാം, അങ്കണവാടിയിൽ ഇനി ‘ബിർനാണി’, പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം : അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികുട്ടികൾക്കുള്ള ഭക്ഷണ മെനു വനിതാ ശിശു വികസന വകുപ്പ് പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്കൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളർച്ചക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്കരിച്ച 'മാതൃക ഭക്ഷണ മെനു' മന്ത്രി വീണ ജോർജ് പ്രകാശനം ചെയ്തത്. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ...
Kerala

സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതി ; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് പോക്‌സോ കേസ് പ്രതി. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. റീല്‍സ് ഷൂട്ടിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ മുകേഷ് എം നായറിനെതിരെ കോവളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ ഇന്നലെ സര്‍ക്കാര്‍ ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്‌സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്....
Kerala

സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം ; ഇനി അര മണിക്കൂര്‍ അധിക പഠനം, വിജയിപ്പിക്കുന്നതിലും മാറ്റം : അറിയാം പുതിയ വിദ്യാഭ്യാസ നയങ്ങള്‍

മലപ്പുറം : സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഇനി അര മണിക്കൂര്‍ അധിക പഠനം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനസമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. 9.45 മുതല്‍ 4.15 വരെയായി പഠനസമയം ഉയര്‍ത്തി. യുപി ക്ലാസുകളില്‍ രണ്ട് ശനിയാഴ്ചയും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 6 ശനിയാഴ്ചയും അധിക ക്ലാസുകള്‍ എടുക്കും. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇത്തവണ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 10 വരെ വിദ്യാര്‍ഥികളെ എല്ലാം ക്ലാസുകളിലും ജയിപ്പിച്ചു വിടുന്ന ഓള്‍ പാസ് സമ്പ്രദായം നിര്‍ത്തലാക്കി. എട്ടാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് ലഭിച്ചവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് വിജയിപ്പിക്കുകയുള്ളൂ. സബ്ജക്ട് മിനിമം പദ്ധതി അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്‌സുകള്‍ നല്‍കും. ഇത...
Kerala

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകളില്ല : പുതിയ ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി : കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ പേരുകള്‍ക്ക് പകരം പുത്തന്‍ ഉത്തരവുമായി ഹൈക്കോടതി. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കാനാണ് ഉത്തരവ്. 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'മാതാപിതാക്കള്‍' എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് വിധി. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്നെഴുതി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു....
Kerala

അവധിക്കാലത്തിന് വിട : സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുകയാണ്. മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തും. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കലവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒമ്പത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തുടര്‍ന്നാകും സ്‌കൂള്‍തല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്യും. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളില്‍ പുതിയ ക...
Kerala

സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം. 1:1 അനുപാതത്തിൽ ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലും നികത്തണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പട്ടിക വിഭാഗങ്ങളിലും മറ്റു പിന്നോക്ക വിഭാഗങ്ങളിലും (ഒബിസി) ഉള്ളവർക്കാണ് സംവരണം. ഈ വിഭാഗത്തിലെ അർഹരായവർ ഇല്ലെങ്കിൽ മാത്രം പൊതു വിഭാഗത്തിൽ നിന്നു നികത്താം. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വിഹിതം നൽകണം. അതതു ജില്ലകളിലെ പിഎസ് സി റാങ്ക് പട്ടികയിലുള്ളവർക്കാവും റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മുൻഗണന. പിഎസ് സി യുടെ ഷോർട് ലിസ്റ്റാണുള്ളതെങ്കിൽ പ്രായക്കൂടുതലുള്ളവർക്കാണ് മുൻഗണന. പിഎസ് സി പട്ടിക കഴിഞ്ഞാൽ സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് പുതുക്കി വരുന്നവർക്ക് മുൻഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ഹാജരാക്കണം. ഈ 2 പരിഗണനകളിലുമുള്ള ഉദ്യോഗ...
Kerala

കാച്ചിൽ നൽകാമെന്ന് പറഞ്ഞ് അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ക്രൂരത; 65 കാരന് 4 വർഷം തടവ്

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ പ്രതി കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി നഗ്നത കാട്ടി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കേസെടുക്കുകയായ...
Kerala

ആധാർ ഉള്ള കുട്ടികൾ കുറവ്: ആശങ്കയിൽ അദ്ധ്യാപകർ

തിരുവനതപുരം : അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ ആധാർ രേഖ (യുഐഡി) ഉള്ള കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കുകയൊള്ളു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെ സ്കൂൾ അധികൃതരും അദ്ധ്യാപകരും ആശങ്കയിൽ. മാസങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് പോലും ഇതുവരെ ആധാർ ലഭിച്ചിട്ടില്ല. പ്രവേശനം ലഭിക്കാൻ ആധാർ നിർബന്ധമല്ലെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കാൻ യുഐഡി നിർബന്ധമാണ്. ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടമാകുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു....
error: Content is protected !!