Monday, July 7

Malappuram

നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്
Malappuram

നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്

മലപ്പുറം : സുരക്ഷിത നാടന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയുടെ വാര്‍ഷിക നാടന്‍ പച്ചക്കറി ഉത്പാദന വിടവ് 2.5 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ വിടവ് നികത്തുന്നതിന്റെ ഭാഗമായി 2285 ഹെക്ടര്‍ സ്ഥലത്ത് അധികമായി പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് 1341 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.പദ്ധതിയുടെ ഭരണപരവും സാങ്കേതികവുമായ നിര്‍വ്വഹണം, ഏകോപനം എന്നിവ ഉറപ്പ് വരുത്തുന്നതിന് ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹൈ പവര്‍ കമ്മിറ്റിയില്‍ എം.എല്‍.എ.മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ലീഡ് ബാങ്ക് മാനേജര്‍ സി.ആര്‍ ബിനോയ...
Malappuram

18 കാരിയുടെ മരണം ; നിപ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

മലപ്പുറം : ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വ യലന്‍സ് നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജ...
Malappuram

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണം മോഷ്ടിച്ചു ; 17-കാരന്‍ പിടിയില്‍

കിഴിശ്ശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 17-കാരന്‍ പോലീസിന്റെ പിടിയില്‍. കിഴിശ്ശേരി വാളശ്ശേരി ചോലയില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിഴിശ്ശേരി സ്വദേശിയായ 17 കാരന്‍ തന്നെ ആണ് പോലീസ് പിടികൂടിയത്. രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് 17 കാരന്‍ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി ഏഴിന് വീടു പൂട്ടി പുറത്തുപോയ മുഹമ്മദ് ബഷീറും കുടുംബവും രാത്രി 11-ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കിഴിശ്ശേരി അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുളവാക്കിയ ഒരു വാഹനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാണ് പതിനേഴുകാരനിലെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ടര...
Malappuram

മലപ്പുറത്ത് ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് കുട്ടികള്‍ ഓടിച്ച 200 വാഹനങ്ങള്‍ ; രക്ഷിതാക്കള്‍ക്കെതിരെ കേസ്

മലപ്പുറം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍' ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയുന്നതിനായാണ് ലാസ്റ്റ് ബെല്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...
Malappuram

പെരിന്തല്‍മണ്ണയില്‍ ചികിത്സയിലുള്ള 38 കാരിക്ക് നിപ സ്ഥിരീകരിച്ചു ; യുവതി വെന്റിലേറ്ററില്‍ ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

മലപ്പുറം : പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്. അതേസമയം 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പാലക്കാട് ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കള്‍ക്കും നിലവില്‍ പനിയി...
Malappuram

വനമഹോത്സവം ആചരിച്ചു

മലപ്പുറം : കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യവല്‍ക്കരണ വിഭാഗം മലബാര്‍ സ്‌പെഷ്യല്‍ പോലീസുമായി ചേര്‍ന്ന് മേല്‍മുറി എം.എസ്.പി ഫയറിങ് റേഞ്ചില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. എം.എസ്.പി ഫയറിങ് റേഞ്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി 400 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പോലീസ് ട്രെയിനികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ 'സ്‌കൂള്‍ നഴ്‌സറി യോജന' പ്രകാരം മൊറയൂര്‍ വി.എച്ച്.എം.എച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉത്പാദിപ്പിച്ച തൈകളാണ് നട്ടുപിടിപ്പിച്ചത്. മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണുരാജ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. ദിവാകരനുണ്ണി പദ്ധതി വിശദീകരണം നടത്തി. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മര്‍സൂക്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എന്‍....
Malappuram

മലപ്പുറത്ത് വീണ്ടും നിപ ? മരിച്ച 18 കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം : ജില്ലയില്‍ വീണ്ട നിപയെന്ന് സംശയം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 18 കാരിക്കാണ് നിപയെന്ന് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ നിപ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കുന്നതിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയുടെ നില ഗുരുതരാവസ്ഥയില്‍ തു...
Malappuram

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി: സമത സമ്മാന വിതരണം നടത്തി

തിരൂരങ്ങാടി : കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും ചേർന്ന് നടപ്പിലാക്കിയ സമ്മാനപദ്ധതിയിലെ സമ്മാനങ്ങൾ ഹോംഷോപ്പ് ഉടമകൾക്ക് വിതരണം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഹോംഷോപ്പ് ഉടമകൾക്കാണ്  മിക്സർ ഗ്രൈൻഡർ, ഗൃഹോപകരണങ്ങൾ, ചുരിദാർ, ഡബിൾ മുണ്ടുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങി നിരവധിയായ സമ്മാനങ്ങങ്ങൾ വിതരണം ചെയ്തത്. തിരൂരങ്ങാടി ബ്ലോക്ക്‌ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺമാരായ സുഹറാബി പരപ്പനങ്ങാടി, ബിന്ദു വള്ളിക്കുന്ന്, റംല തിരൂരങ്ങാടി, ഷൈനി നന്നമ്പ്ര, ഷെരീഫ മൂന്നിയൂർ, ജീജാഭായ് പെരുവള്ളൂർ തുടങ്ങിയവർ സമ്മാനങ്ങളുടെ വിതരണം നടത്തി. ഹോംഷോപ്പ് ഉടമകളായ ഷാഹിന പരപ്പനങ്ങാടി, ലിൻസി പരപ്പനങ്ങാടി, സോണിയ പരപ്പനങ്ങാടി, പുഷ്പലത വള...
Malappuram

പുതുമുഖങ്ങള്‍ വരട്ടെ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കാന്‍ മുസ്ലിം ലീഗ് ; ഈ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും

മലപ്പുറം : ടേം വ്യവസ്ഥ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം രണ്ട് പേര്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്കായിരിക്കും ഇളവ്. ടേം വ്യവസ്ഥ വന്നാല്‍ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും. ടേം വ്യവസ്ഥ മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ മാറി നില്‍ക്കേണ്ടിവരുന്നവരില്‍ പ്രമുഖരുടെ നീണ്ടനിരയുണ്ട്. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര...
Malappuram

വീട്ടിനുള്ളില്‍ വൃദ്ധ തീപ്പൊളലേറ്റു മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം : മഞ്ചേരിയില്‍ വീട്ടിനുള്ളില്‍ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറക്കല്‍ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭര്‍ത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്....
Kerala, Malappuram

ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഷ്മില്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയില്‍ & ഗ്യാസ് കമ്പനിയില്‍ ഇന്റേണ്‍ഷിപ് ചെയ്യാനെത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവര്‍ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് നാല...
Kerala, Malappuram

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്ര ; ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന് ഇല്ലിക്കല്‍ കല്ല് - വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന് ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവില...
Malappuram

പുറത്ത് നോക്കിയാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട ; ഉള്ളില്‍ വന്‍ ലഹരി വില്‍പ്പന ; നാല് പേര്‍ പിടിയില്‍

മഞ്ചേരി : വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണ കടയുടെ മറവില്‍ വന്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. പയ്യനാട് ചോലക്കല്‍ സ്വദേശി സൈഫുദ്ധീന്‍, ഇളംകുര്‍ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്‌മാന്‍, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കല്‍ സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. പയ്യനാട് മണ്ണാറം വുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയുടെ ഓഫീസില്‍ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന 9.46 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ചു കാലമായി ഫര്‍ണിച്ചര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്....
Malappuram

വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണം : സ്പീക്കര്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ ബേബി, എന്‍.സി. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ പി. ആരിഫ, പി. ബഷീര്‍, പി. അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ദുല്‍ നാസര്‍, പ്രധാനധ്യാപിക എസ്. പ്രഭ, പിഡബ്ല്യുഡി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കളത്ത്, പ...
Malappuram

കേരള കോൺഗ്രസ് (എം) വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.ഐ.എസ്.എഫിൽ ചേർന്നു

മലപ്പുറം: കെ.എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം ഫവാസ് കൂമണ്ണ എ.ഐ.എസ്.എഫിൽ ചേർന്നു. എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി പി കബീർ സംഘടനയിലേക്ക് സ്വീകരിച്ചു. മതേതര നിലപാടും, ചില വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്ത പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന വിടുന്നതെന്ന് ഫവാസ് വ്യക്തമാക്കി. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അസിസ്റ്റന്റ് സെക്രട്ടറി ഇ. സൈദലവി, എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് അർഷാദ്, ജില്ലാ പ്രസിഡന്റ് കെ.പി നിയാസ്, എ.ഐ.എസ്.എഫ് നേതാക്കളായ ശരണ്യ, സവാഹിർ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു....
Malappuram

മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കോഴിക്കോട്ടെ റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഫൊറന്‍സിക് സര്‍ജന...
Malappuram

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പൊതുമേഖലാ ബാങ്കുകളെ ദുര്‍ബലമാക്കുന്നു: പി.പി സുനീര്‍ എം.പി

മലപ്പുറം : ഉദാരവത്കരണ നയങ്ങള്‍ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് പി.പി. സുനീര്‍ എം.പി. മഹേന്ദ്രപുരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രാഞ്ചുകള്‍ വന്നത് സ്വകാര്യ മേഖലയിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്നും കിട്ടാത്ത വരുമാനമാണ് കേരളത്തില്‍ നിന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകള്‍ നിര്‍ബന്ധമായും വന്നാല്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാവുമെന്നും എംപി പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ല...
Malappuram

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു ; മന്ത്രി വി. അബ്ദുറഹ്മാൻ

തവനൂർ : സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. 'നക്ഷത്രത്തിളക്കം 2025' എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആൺകുട്ടികളെക്കാൾ ഉന്നതിയിൽ പെൺകുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെൺകുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. തവനൂർ എം.എൽ.എ ഡോ: കെ.ടി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അ...
Malappuram

വീട്ടില്‍ പ്രസവം, പ്രതിരോധ കുത്തിവെപ്പ് എടുത്തില്ല, മഞ്ഞപ്പിത്തം ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല ; ഒരു വയസായ കുഞ്ഞ് മരിച്ചു ; കേസെടുത്ത് പൊലീസ്

കോട്ടക്കല്‍ : കോട്ടക്കലില്‍ ഒരു വയസുകാരന്‍ മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാങ്ങ് സ്വദേശി കൊട്ടേക്കാരന്‍ നവാസിന്റെയും ഹിറ ഹറീരയുടെയും മകന്‍ ഇസന്‍ ഇര്‍ഹാന്‍ (14 മാസം) ആണു മരിച്ചത്. എടരിക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവര്‍ താമസം. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് ക...
Malappuram

കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും ; സൂംബ ഡാന്‍സിനെതിരെ സമസ്ത എപി വിഭാഗം

മലപ്പുറം : സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെതിരെ സമസ്ത എപി വിഭാഗം. ഡാന്‍സ്, കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയും ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫും രംഗത്തുവന്നിരുന്നു .ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള...
Malappuram

വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് ആശ്ലീല സന്ദേശവും ഫോണ്‍ വിളിച്ച് ശല്യം ചെയ്യലും ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ഥികളുടെ അമ്മമാരെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചും വിളിച്ചും ശല്യംചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പിടിയിലായത്. പെരുമ്പടപ്പ് പൊലീസാണ് മാറഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. അയിലക്കാട് ഒരു സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായിരുന്ന വിഷ്ണു ബസില്‍ വരുന്ന വിദ്യാര്‍ഥികളുടെ അമ്മമാരുടെ ഫോണിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചും വിളിച്ചും ശല്യം ചെയ്യുക പതിവായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ഡ്രൈവര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ മുതല്‍ ഇയാള്‍ മറ്റൊരു സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിഷ്ണുവിനെ പെരുമ്പടപ്പ് പൊലീ...
Malappuram

നിലമ്പൂരില്‍ കോണ്‍ഗ്രസിന് മുന്നേ ആദ്യം പ്രവര്‍ത്തനം തുടങ്ങിയത് ലീഗ് ; പാണക്കാട് തങ്ങളെ സന്ദര്‍ശിച്ച് ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിനു വേണ്ടിയാണ് ഷൗക്കത്ത് എത്തിയതെന്നും വളരെ സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണിതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ ഭയപ്പാട് കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരില്‍ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാന്‍ കഴിഞ്ഞതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഇതിന് നിയോഗമാകാന്‍ ഷൗക്കത്തിന് സാധിച്ചു. ഷൗക്കത്തിനെ എല്ലാവിധ ആശ...
Malappuram

റാഷിദിന് ഇനി സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാം; ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് ജില്ലാ കളക്ടര്‍

മലപ്പുറം : കലക്ടറേറ്റില്‍ നടന്നുവരുന്ന `ഒപ്പം' പി.എസ്.സി കോച്ചിങ് ക്ലാസ്സിലെ ഉദ്യോഗാര്‍ഥിയായ മുഹമ്മദ് റാഷിദിന് ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചു. പ്രജാഹിത ഫൗണ്ടേഷന്റെ സ്പോണ്‍സര്‍ഷിപ്പോടു കൂടി വാങ്ങിയ വീല്‍ ചെയറാണ് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് സമ്മാനിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആക്സസ് സെക്രട്ടറിയും കൊണ്ടോട്ടി ഗവ. കോളേജ് അധ്യാപകനുമായ അബ്ദുള്‍ നാസര്‍, പ്രജാഹിത ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്. സൂരജ്, കോഴ്സ് കോര്‍ഡിനേറ്റര്‍മാരായ മോഹന കൃഷ്ണന്‍, കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആക്‌സസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഞായറാഴ്ചകളില്‍ ജില്ലാ കലക്ടറേറ്റില്‍ സൗജന്യമായി പി.എസ്.സി, എസ്.എസ്.സി പരീക്ഷാ പരിശീലന ക്ലാസ്സ് നല്‍കുന്നുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി പരീക്ഷാ പഠന സാമഗ്രികളും നല്‍കുന്നുണ്ട്. ക...
Malappuram

വിജയമാഘോഷിക്കാന്‍ ബാപ്പുയില്ല ; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു ( 73 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്യാടന്‍ മുഹമ്മദിന്റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ആര്യാടന്‍ മുഹമ്മദിന്റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്റെ വിയോഗം. ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാന്‍. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, മരുമകള്‍ ആയിഷ ലുബിന....
Malappuram

നോർക്ക നെയിം പദ്ധതി: തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിന് രജിസ്റ്റര്‍ ചെയ്യാം

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. ഈ പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴലുടമകൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) രജിസ്റ്റർ ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്നു. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിൽ ഉടമകൾക്കാണ് ശമ്പളവിഹിതത്തിന് (വേജ് കോമ്പൻസേഷന്) അർഹത. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www...
Malappuram

ജന്മനാട്ടിലും സ്വന്തം ബൂത്തിലും പിന്നിലായി ; സിപിഎമ്മിന്റെ ഉജ്വലനായ പോരാളിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം വച്ച് കച്ചക്കെട്ടിയിറങ്ങിയ എല്‍ഡിഎഫിന് മുഖത്തേറ്റ അടിയാണ് പാര്‍ട്ടിയിലെ ഏറ്റവും മികച്ച വ്യക്തിത്വമുള്ള വ്യക്തിയായ എം സ്വരാജിന്റെ പരാജയം. പിവി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കുമിടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തിയെ തന്നെയായിരുന്നു പാര്‍ട്ടി അങ്കത്തിനിറക്കിയത്. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ വലിയ പ്രചരണവും നടന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. എന്നാല്‍ അതെല്ലാം വിഫലമായി. സ്വന്തം മണ്ഡലത്തില്‍ തോറ്റു എന്നതിനൊപ്പം ജന്മനാട്...
Malappuram

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി 'മുന്നേറുക, പഠിക്കുക, കണ്ടെത്തുക- ഒരു മികച്ച ലോകത്തിനായി ഒരുമിച്ച് നില്‍ക്കുക മയക്കുമരുന്നുകളോട് നോ എന്ന് പറയുക' എന്നീ ആശയത്തെ മുന്‍നിര്‍ത്തി ജില്ല ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്ന 2036 ഒളിമ്പിക്‌സിന്റെ പശ്ചാത്തലത്തിലാണ് രാജ്യമാകെ ഒളിമ്പിക് ദിനാചരണം സംഘടിപ്പിക്കുന്നത്. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ നിന്ന് ആരംഭിച്ച ഒളിമ്പിക്‌സ് റണ്‍ കുന്നുമ്മല്‍ വഴി എംഎസ്പി എല്‍പി സ്‌കൂളില്‍ സമാപിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ഹബീബ് റഹ്‌മാന്‍ റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. റണ്ണില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികളും കായിക താരങ്ങളും പങ്കെടുത്തു. ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ അധ്യക്ഷത വഹിച...
Malappuram

ആകെ പോള്‍ ചെയ്ത വോട്ടില്‍ ഷൗക്കത്ത് സ്വന്തമാക്കിയത് 44.17%, സ്വരാജിന് 37.88%

മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വോട്ട് സ്വന്തമാക്കിയതിലും ആധിപത്യം പുര്‍ത്തി ഷൗക്കത്ത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് ആണ് ഷൗക്കത്ത് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 37.88 % വോട്ടാണ് നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം ആര്യാടന്‍ ഷൗക്കത്ത് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. പിവി അന്‍വര്‍ 11.23ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. ഇനി വോട്ടുനില നോക്കാം ആര്യാടന്‍ ഷൗക്കത്ത് : 77737 എം. സ്വരാജ് : 66660 പിവി അന്‍വര്‍ :19760 മോഹന്‍ ജോര്‍ജ് : 8648 സാദിഖ് നടുത്തൊടി : 2075 ...
Malappuram

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂര്‍ പരാജയപ്പെടുത്തി: വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം : വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സംഘപരിവാറിനെ തോല്‍പ്പിക്കുന്ന വര്‍ഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ജനങ്ങള്‍ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ ദുഷ്ടപ്രവര്‍ത്തനത്തെ ജ...
Malappuram

നിലമ്പൂരിന്റെ ഷൗക്കത്ത് ; വിജയം ഉറപ്പിച്ചു, ഭൂരിപക്ഷം പതിനായിരം കടന്നു : എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം

മലപ്പുറം: നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ എംഎല്‍എ. പിവി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച...
error: Content is protected !!