Saturday, April 11

Malappuram

മലപ്പുറം ഡിഡിഇ ഓഫീസ് അടയ്ക്കുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു
Malappuram

മലപ്പുറം ഡിഡിഇ ഓഫീസ് അടയ്ക്കുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അടയ്ക്കുന്നതിനിടെ ഓഫീസ് അറ്റന്ററായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കില്‍നിന്ന് പാമ്പുകടിച്ചത്. ഉടനെ ജൗഹറിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെന്‍ ട്രിന്‍കറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണ് മുഹമ്മദിനെ കടിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഗവ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പിന്‍ഭാഗത്തുള്ള ശിക്ഷക് സദന്‍ കെട്ടിടത്തിലാണ് താത്കാലികമായി ഡിഡിഇ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ താത്കാലികമായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകര്‍ന്ന...
Malappuram

ഹജ്ജ് 2025: ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി വീണ്ടും നവംബർ 11 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 11 പ്രകാരം അറിയിച്ചിരിക്കുന്നു. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 11-11-2024നകം പണമടക്കേണ്ടതാണ്. പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്....
Malappuram

എല്‍പിജിയില്‍ വെള്ളവും മായവും കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണം : ധര്‍ണ്ണാസമരവുമായി കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

തിരൂരങ്ങാടി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഐഒസി ചേളാരി ബോട് ലിംഗ് പ്ലാന്റ് കമ്പനിക്കുമുന്‍പില്‍ വ്യാഴാഴ്ച ധര്‍ണ്ണാസമരം നടത്തുന്നു. രാവിലെ 7 മുതല്‍ 9 വരെയാണ് സമരം. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നല്കിയിരുന്നെങ്കിലും ഇതുവരെ അന്വേഷണം നടത്തി കുറ്റക്കാരെകണ്ടെത്താത്തതിനാലും നിരപരാധികളായ ലോറി ഡ്രൈവര്‍മാരെ ബലിയാടാക്കി യഥാര്‍ത്ഥകുറ്റവാളികളെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്നതിലും പ്രതിഷേധിച്ചു കൊണ്ട് അടിയന്തിര അന്വേഷണം ആവശ...
Malappuram

പാചകവാതക സിലിണ്ടറുകളില്‍ മായം കലര്‍ത്തുന്നതായ പരാതി: കര്‍ശന നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍

മലപ്പുറം : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് സിലിണ്ടറുകളില്‍ വെള്ളവും മറ്റും നിറക്കുന്നത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ സംശയകരമായ സാഹചര്യത്തില്‍ വഴിയില്‍ ...
Malappuram

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍ കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതന ധര്‍മപീഠത്തിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതനമൂല്യങ്ങളുടെ ഭാഗമാണ്. അത് പ്രാപഞ്ചിക ദര്‍ശനമാണ്. അതിലടങ്ങിയിരിക്കുന്ന വിജ്ഞാന നിധി കണ്ടെത്താന്‍ ലോകത്തെ സഹായിക്കേണ്ടത് സനാതനധര്‍മ പീഠത്തിന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സനാതനധര്‍മ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കോ - ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പി. പുരുഷോത്തമന്‍, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരാ...
Malappuram

പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ചുവയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

എടപ്പാള്‍ : പിതാവ് പുതുതായി നിര്‍മിക്കുന്ന വീട്ടിലെത്തിയ അഞ്ച് വയസുകാരന്‍ ആലൂരിലെ കുളത്തില്‍ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീര്‍ബാബു, റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂര്‍ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീഴുകയായിരുന്നു. ഷമീര്‍ ബാബു പുതുതായി ചിറ്റേപുറത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയ്മനെ കുളത്തില്‍ കണ്ടെത്തിയത്. ഉടനെ എടപ്പാള്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചക്ക് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും....
Malappuram

ഒപ്പം ; ഭിന്നശേഷിക്കാര്‍ക്ക് പി.എസ്.സി പരിശീലന ക്ലാസുകള്‍ തുടങ്ങി

മലപ്പുറം : ഭിന്നശേഷിക്കാര്‍ക്കായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന `ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ പി.എസ്.സി ക്ലാസുകള്‍ തുടങ്ങി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ എന്നിവര്‍ നേതൃത്വം നല്‍കി. അജീഷ്, ഫസീല എന്നിവര്‍ ക്ലാസെടുത്തു. വിബിന്‍, മോഹനകൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തുക. കോഡൂര്‍ സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 94467 68447 എന്ന നമ്പറില്‍ വിളിക്കാം....
Malappuram

തിരൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരൂര്‍ : പുല്ലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരിലെ കോഴിമുട്ട വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ വയനാട് മേപ്പാടി സ്വദേശി ഷബീറലി (40) ആണ് മരിച്ചത്. താമസസ്ഥലത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
Malappuram

ജില്ലയില്‍ മസ്റ്ററിങ് നടത്തിയത് 80.62 ശതമാനം പേര്‍ ; അവശേഷിക്കുന്നത് 3,98,890 പേര്‍

മലപ്പുറം : ജില്ലയില്‍ ഇതുവരെ 80.62 ശതമാനം പേര്‍ മസ്റ്ററിംഗ് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെയുള്ള പി.എച്ച്.എച്ച്, ഓ.വൈ.വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 20,58,344 അംഗങ്ങളില്‍ 16,59,454 പേര്‍ ഇതിനകം മസ്റ്ററിംഗ് നടത്തി. അവശേഷിക്കുന്ന 3,98,890 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ എത്രയും വേഗം മസ്റ്ററിംഗ് നടപടികളുമായി സഹകരിച്ച് റേഷന്‍ കാര്‍ഡുകളിലെ പേരും, വിഹിതവും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നടത്തുന്ന ക്യാമ്പുകളില്‍ നേരിട്ടെത്തി (5വയസ്സില്‍ താഴെയുള്ള കുട്ടികളും കിടപ്പു രോഗികളും ഒഴികെ) ക്യാമ്പുകളില്‍ നിന്നും സൗജന്യമായി മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. വിവിധ താലൂക്കില്‍ ഉള്ള ക്യാമ്പുകള്‍ ഞായറാഴ്ച മുഴുവന്‍ സമയവും പ്രവര്‍ത്തിക്ക...
Malappuram

ഇറങ്ങേണ്ട സ്റ്റോപ്പില്‍ വയോധികന് ബസ് നിര്‍ത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടു : ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്ന വയോധികന്റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗര്‍ സ്വദേശി രാമചന്ദ്രന്റെ പരാതിയിലാണ് നടപടി. മലപ്പുറം ആര്‍ടിഒ ഡി റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ രമേശാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 9 നായിരുന്നു സംഭവം. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെട്ടത്തൂര്‍ വഴി അലനല്ലൂര്‍ പോകുന്ന ബസിലാണ് രാമചന്ദ്രന്‍ കയറിയത്. മനഴി ടാറ്റ നഗറില്‍ ബസ് നിര്‍ത്തി തരണം എന്ന് ബസില്‍ കയറുന്നതിന് മുന്‍പ് തന്നെ വയോധികന്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ ടാറ്റ നഗറിന് അടുത്ത സ്റ്റോപ്പിലാണ് ബസ് നിര്‍ത്തിയത്. പിന്നാലെ ആര്‍ട...
Malappuram

സമസ്ത പണ്ഡിതര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെയുള്ള ജല്‍പനങ്ങള്‍ തള്ളിക്കളയുക: എസ്എംഎഫ്

മലപ്പുറം : ഇസ്ലാമിക വിശ്വാസങ്ങളെയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങളെയും തള്ളിപ്പറഞ്ഞും സമസ്തയുടെ നിലനില്പിനെ ചോദ്യം ചെയ്തും സുന്നീ സ്ഥാപനങ്ങളെയും നേതാക്കളെയും പണ്ഡിതന്മാരെയും മോശമായി ചിത്രീകരിച്ചും പുത്തന്‍ പ്രസ്ഥാന ബന്ധം ആരോപിച്ചും ജല്‍പനങ്ങള്‍ നടത്തുന്ന പ്രഭാഷകരെ പൊതുസമൂഹം തള്ളിക്കളയണമെന്ന് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠന ക്ലാസ്സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സമസ്ത സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും നവീനാശയ ബന്ധങ്ങള്‍ ആരോപിക്കുന്നതും അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ് . അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ പരിശുദ്ധ ഇസ്്‌ലാമിന്റെയും സുന്നത്ത് ജമാഅത്തിന്റെയും ശത്രുക്കള്‍ക്ക് അവസരം നല്‍കുന്നതാണെന്നും ദീനീ പ്രബോധന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമസ്തയെയും സ്ഥാപനങ്ങളെയും സംശയത്തിന്റെ നി...
Malappuram

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്....
Malappuram

സി.ഇ.ഒ മലപ്പുറം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: നവംബര്‍ 8,9 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ജില്ലയിലെ സി.ഇ.ഒ മെമ്പർമാര്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് വെച്ചും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും സോഷ്യല്‍ മിഡിയ പ്രചരണത്തില്‍ പങ്കാളികളായി...
Malappuram

പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് ; സംഭവം മലപ്പുറത്ത്

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസില്‍ ഭാര്യ ഹാജറയുടെ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒന്‍പതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസില്‍ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വര്‍ഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു. പിഴ വന്നതി...
Malappuram

സൗഹൃദത്തില്‍ നിന്ന് പിന്മാറി : യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു : മലപ്പുറം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളത്ത് സൗഹൃദത്തില്‍ നിന്നും പിന്മാറിയതിന് യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത മലപ്പുറം സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവും പെരുമ്പാവൂര്‍ സ്വദേശിയായ 21 കാരിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍ അടുത്തിടെ യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് തണ്ടേക്കാട് അല്‍ അസ്സര്‍ റോഡില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച യുവതിയുടെ കൈ പിടിച്ച് പ്രതി തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി...
Malappuram

സുഹൃത്തിന് ലൊക്കേഷന്‍ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാന്‍ പോകുന്നതിന്റെ തൊട്ട് മുമ്പ് ലൊക്കേഷന്‍ സുഹൃത്തിന് ഗൂഗിള്‍ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പില്‍ ബാലകൃഷ്ണന്റെ മകന്‍ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം തിരൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സുഹൃത്തിന് താന്‍ മരിക്കാന്‍ പോകുന്ന സ്ഥലം ഗൂഗിള്‍ മാപ്പ് വഴി അയച്ചു കൊടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകുമെന്ന് യുവാവ് ചില കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലിസ് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്ത്, രമേശ് എന്നിവര്‍ സഹോദരങ...
Malappuram

മാലിന്യമുക്തം നവകേരളം: ക്വസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. എ.ഡി.എം എന്‍. എം. മെഹ്‌റലി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും സ്‌കൂള്‍ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും എ.ഡി.എം പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.എം. സുജാത ക്വിസ് മത്സരം നയിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ റിയ ഫാത്തിമ (എം.ഐ.സി.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അത്താണിക്കല്‍) ഒന്നാം സ്ഥാനവും, കെ.എസ് ശ്രദ്ധ (പി.എച്ച്.എസ്...
Malappuram

ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. പൂക്കോട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്ററിന് പതാക കൈമാറി. ആരോഗ്യസന്ദേശ റാലിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന വാടി ടീച്ചര്‍മാര്‍ ഉള്‍പ്പെടെ മൂന്നൂറ്റി അമ്പത് പേര്‍ പങ്കെടുത്തു. ഡി.എം.ഒ ഡോ. ആര്‍ രേണുക ദിനാചരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ആരോഗ്യ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ...
Malappuram

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ, അസിസ്റ്റന്റ് പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ സേതു കുമാര്‍ എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ജി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മികച്ച രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്കി വരുന്നതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ പറഞ്ഞു. എ.ഐ ടെക്‌നോളജിയില്‍ അക്ഷയ കേന്ദ്രം വഴി പുതിയ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉമ്മര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇതൊടൊപ്പം നടന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അരുണ്‍ജിത്ത് സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോകുല്‍ പിജി അദ്ധ്യക്ഷത വഹിച്ചു. സാദിഖലി എ.പി നന്ദി രേഖപ്പെടുത്തി....
Malappuram

റേഷന്‍ മസ്റ്ററിങ് : ജില്ലയില്‍ ഇതുവരെ 79.16 ശതമാനം പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ ആകെയുള്ള 20,58,344 അംഗങ്ങളില്‍ 16,29,407 പേര്‍ ഇതിനകം മസ്റ്ററിങ് നടത്തിയതായും അവശേഷിക്കുന്ന 4,28,937 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ.വിനോദ്കുമാര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ കാര്‍ഡും കാര്‍ഡിലെ പേരും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ കടയില്‍ നിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാവുന്നതാണ്...
Malappuram

മലപ്പുറത്ത് 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ സംഭവം : സഹോദരന് 123 വര്‍ഷം തടവും പിഴയും

മലപ്പുറം : 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കോടിനടുത്ത 24കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. വിധി കേട്ട ശേഷം പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി 13 വയസ്സുകാരിയായ സഹോദരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. 6 മാസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ പൊലീസില്‍ അറിയിച്ചില്ല. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ മ...
Malappuram

ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം : ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേര്‍ന്നു

2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദ...
Malappuram

നിലമ്പൂരില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ച് വയസായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

നിലമ്പൂര്‍ : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈന്‍ (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പലഹാരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Malappuram

കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം : ഐക്കരപടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഇജ്‌ലാന്‍ ( 17 ) ആണ് മരിച്ചത്. രണ്ട് കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Malappuram

വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എംപി തുറന്ന് നല്‍കി

വളാഞ്ചേരി : പുറമണ്ണൂര്‍ വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ എംപി മാരുടെ ഫണ്ടില്‍ നിര്‍മിച്ച ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ബ്രിട്ടാസ് എംപിയും, വൊക്കേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പി.വി.അബ്ദുല്‍വഹാബ് എം പിയും ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, സലീം കുരുവമ്പലം, വി.ഉമ്മര്‍ കോയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായ ത്ത് പ്രസിഡന്റ് പി.ടി.ഷഹ്നാസ്, വി.ടി.അമീര്‍, കെ.എം.അബ്ദുറ ഹ്മാന്‍, പി.വി.ഷില്‍ജി, ഡോ.വി. കെ.മുഹമ്മദ് അഷ്‌റഫ്, ഡോ.അ യിഷ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു...
Malappuram

അധികാരപരിധി പുനഃക്രമീകരിച്ചു : അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര വയ്ക്കുന്ന കേന്ദ്രങ്ങളില്‍ മാറ്റം വരുത്തി

തിരൂരങ്ങാടി : ലീഗല്‍ മെട്രോളജി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പ് ഓഫീസുകളുടെ അധികാരപരിധി പുനഃക്രമീകരിച്ചതിനാല്‍ 2024 ഒക്ടോബര്‍ മുതല്‍ വ്യാപാരികള്‍ക്ക് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്തി. തിരൂര്‍ സര്‍ക്കിള്‍ 2 ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തെന്നല, പറപ്പൂര്‍ പഞ്ചായത്തുകളിലെ വ്യാപാരികള്‍ ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലും പൊന്മള പഞ്ചായത്തിലെ വ്യാപാരികള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോള്‍ ഓഫീസിന്റെ പരിധിയിലുമാണ് മുദ്രപതിപ്പിക്കേണ്ടത്. പെരിന്തല്‍മണ്ണ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ അളവ് ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കു...
Malappuram

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ /സര്‍ക്കാര്‍ എയഡഡ് കോളേജുകളില്‍ മെഡിക്കല്‍ /മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ടര ലക്ഷം രൂപ്. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയ്യതി ഒക്ടോ. 15....
Malappuram

പിവി അന്‍വറിനെ എതിര്‍ക്കാന്‍ മലപ്പുറം ജില്ലക്കെതിരെ പുകമറ സൃഷ്ടിക്കരുത് : കെപിഎ മജീദ്

തിരൂരങ്ങാടി : സ്വര്‍ണക്കടത്തിന്റെ പേരില്‍ മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെ കെപിഎ മജീദ് എംഎല്‍എ. അന്‍വറിനെ എതിര്‍ക്കുന്നു എന്ന പേരില്‍ മലപ്പുറം ജില്ലക്കെതിരെ പുകമറ സൃഷ്ടിച്ച് തടി രക്ഷിക്കാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 120 കോടിയുടെ 150 കിലോ സ്വര്‍ണം മലപ്പുറത്ത് നിന്നും പിടിച്ചെടുത്തിച്ചുണ്ടെന്നും സ്വര്‍ണക്കടത്തും ഹവാല പണവും ഉപയോഗിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെയാണ് എംഎല്‍എ രംഗത്തെത്തിയത്. ദ ദിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും ഹവാല പണവും പിടികൂടി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കേസുകളുടെ ന...
Malappuram

5 വര്‍ഷത്തിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചത് 150 കിലോ സ്വര്‍ണം ; പണം രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് : മുഖ്യമന്ത്രി

മലപ്പുറം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് 150 കിലോഗ്രാം സ്വര്‍ണം പൊലീസ് പിടികൂടിയെന്നും സ്വര്‍ണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം - ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് അദ്ദേഹം പറഞ്ഞു. ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ...
Malappuram

വഖഫ് ഭേദഗതി – ഹജ്ജ് തീര്‍ഥാടനം : മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര പാര്‍ലമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 10 ന് എറണാകുളത്ത് കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ ലഭ്യമായ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെ.പി. സി) ചെയര്‍മാന് അയച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസല്‍ ആണ് ജെ.പി. സിക്ക് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് നല്‍കി. ജെ.പി.സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു. എല്ലാ...
error: Content is protected !!