Malappuram

അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്
Malappuram

അങ്ങാടിപ്പുറം മേൽപ്പാലം; ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിൽ; അപകടങ്ങൾ പതിവ്

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് നാലുവരിപ്പാതകൾക്കിടയിലെ ഡിവൈഡറുകൾ കാണാമറയത്തായതോടെ അപകടം പതിവായി. റോഡ് ഉയർത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ഡിവൈഡറുകൾ റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. ഇതുമൂലം വാഹനക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഡിവൈഡറിന്റെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് വലിയതോതിൽ അപകടമുണ്ടാക്കുന്നുണ്ട്. ഡിവൈഡറില്ലാത്തതു കാരണം മധ്യഭാഗത്തുകൂടി എത്തുന്ന വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്. ഇന്നലെ വൈകിട്ടത് 4ന് വളാഞ്ചേരി ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന കാർ പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ മധ്യഭാഗത്തെ ഡിവൈഡറിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻവശം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അങ്ങാടിപ്പുറം മുതൽ ജൂബിലി ജംക്‌ഷൻ വരെ റോഡിന് നടുവിൽ ഡിവൈഡറു...
Malappuram

ആറുവരിപ്പാത: മഴ പെയ്താൽ വടക്കേക്കുളമ്പിൽ ചെളിവെള്ളം

വളാഞ്ചേരി : ചാറ്റൽമഴ പെയ്താലും പുതിയ ആറുവരിപ്പാതയിൽ നിന്നുള്ള ചെളിവെള്ളം ഒഴുകിയെത്തുന്നത് വടക്കേകുളമ്പ് മേഖലയിലേക്കാണ്. റോഡ് നിർമ്മാണം നടക്കുമ്പോഴും പണി തീർന്നാലും ആശങ്ക വിട്ടൊഴിയുന്നുമില്ല. നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന വടക്കേക്കുളമ്പിൽ കൂടുതലും ഇടത്തരം കുടുംബങ്ങളാണ് താമസിക്കുന്നത്. കർഷക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ വാർഡിൽ ഉൾപ്പെട്ട വട്ടപ്പാറ ഭാഗത്തും സ്ഥിതി ഇതുതന്നെ. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലും ചെളിയും ഒഴുകിയെത്തിയത് ഇവരുടെ വീടുകളിലേക്കാണ്. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത സ്ഥിതി. വട്ടപ്പാറ മേൽഭാഗത് കൂറ്റൻ കുന്നാണ് നെടുകെ പിളർന്ന് ആറുവരിപ്പാതയ്ക്കായി വെട്ടിനീക്കിയത്. ഇവിടെ നിന്നുള്ള ഉറവ താഴേക്ക് ഒഴുകുന്നുണ്ട്. വേനൽ മഴയിൽ തന്നെ കനത്ത നാശനഷ്ടം സംഭവിച്ച സഥിതിക്ക് മഴക്കാലമെത്തുമ്പോൾ അവസ്ഥ എന്താകുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കാനകൾ നിർമ്മി...
Malappuram

ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

മലപ്പുറം : ഏഴാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. കെഎന്‍ ഹരിലാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് ധനകാര്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. ആസൂത്രണ സമിതി ചെയര്‍പേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ആമുഖമവതരിപ്പിച്ചു. എല്ലാ ജില്ലകളിലും ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. വാര്‍ഷിക പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. ട്രഷറി നിയന്ത്രണമടക്കമുള്ളവ പദ്ധതി നടത്തിപ്പുകളെ ബാധിക്കുന്നുണ്ട്. ഇവയില്‍ പ്രായോഗിക നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിര്‍വഹണ ...
Malappuram

ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

മലപ്പുറം : എടപ്പാള്‍ മാങ്ങാട്ടൂരില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാങ്ങാട്ടൂര്‍ കേളുപറമ്പില്‍ മണികണ്ഠന്‍ (48) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. ഇന്ന് രാവിലെ മാങ്ങാട്ടൂരിനും പാറപ്പുറത്തിനും ഇടയിലുള്ള അമ്മായിപ്പടിയില്‍ വെച്ചാണ് അപകടം നടന്നത്....
Malappuram

മലപ്പുറത്ത് എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു

മലപ്പുറം : എലിപ്പനി ബാധിച്ച് 17 കാരന്‍ മരിച്ചു. എടപ്പാള്‍ ശുകപുരം അംബേദ്കര്‍ റോഡില്‍ താമസിക്കുന്ന പൂഴിയില്‍ രാജേഷിന്റെ മകന്‍ വിജയ് (17) ആണ് മരിച്ചത്. എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം.
Malappuram

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നും കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയില്‍ എത്തിക്കുമെന്നാണ് ഡിവൈഎസ്പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പൊലീസ് പുറത്തുവിട്ടിരുന്നു. അന്നൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന....
Malappuram

അമൃത് ഭാരത് പദ്ധതി : തിരൂർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തീകരണത്തിലേക്ക് ; തിരൂരിൽ മാത്രം 18 കോടി രൂപയുടെ നവീകരണം

തിരൂർ : അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന നവീകരണം അന്തിമ ഘട്ടത്തിലേക്ക്. അടുത്ത മാസം പണി പൂർത്തിയാകും. 85 ശതമാനത്തോളം പണി പൂർത്തിയാക്കിയ തിരൂരിൽ ഇനി ഒരു എസ്കലേറ്ററിന്റെ നിർമ്മാണവും പ്ലാറ്റ്ഫോം വീതി കൂട്ടിയ സ്ഥലത്തു ടൈൽ വിരിക്കേണ്ട പണിയും പെയ്ന്റിങ്ങുമാണ് ബാക്കിയുള്ളത്. തിരൂരിലെ പ്രവർത്തികൾ പൂർത്തിയായാൽ ജില്ലയിലെ അമൃത് സ്റ്റേഷനുകൾ നാടിനു സമർപ്പിക്കും. പ്ലാറ്റ്‌ഫോമുകളുടെ ഏതാണ്ടു മധ്യഭാഗത്തുനിന്നു നടപ്പാലം വന്നതുകൊണ്ട് ഇനി ട്രെയ്‌നുകൾ കയറാൻ പാലം കുറുകെ കടക്കേണ്ട ആവശ്യമില്ല. കോണി കയറി ഇവിടെ എത്താൻ പ്രയാസമുള്ളവർക്കു വേണ്ടി ഓരോ പ്ലാറ്റ്‌ഫോമിലും ഓരോന്ന് എന്ന നിലയിൽ മൂന്നു ലിഫ്റ്റുകൾ തയ്യാറായിക്കഴിഞ്ഞു. ഒന്ന്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എസ്കലേറ്ററുകളുമുണ്ട്. മലബാറിലെ ഏറ്റവും വലിയ റെയിൽവേ പാർക്കിങ് ഗ്രൗണ്ടും ഇവിടെ തയ്യാറായിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ...
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....
Local news, Malappuram

പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ

കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല. കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേ...
Local news, Malappuram

ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്

കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്....
Local news, Malappuram

കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി

മലപ്പുറം : ദേശീതപാത തകർന്ന കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരിപ്പാത കടന്നു പോകുന്ന പലയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു....
Malappuram

കടുവ സാന്നിധ്യം; ഉറക്കം നഷ്ടപ്പെട്ട് മലയോര നിവാസികൾ

കാളികാവ് : നരഭോജിക്കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കുമ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട് മലയോര നിവാസികൾ. ടാപ്പിങ്ങിന് പോലും പോകാൻ കഴിയാതെ ഭീതിയിലാണ് കർഷകർ. കഴിഞ്ഞ രണ്ടുവർഷമായി പാറശ്ശേരി എഴുപതേക്കർ, കുറുക്കനങ്ങാടി ഭാഗങ്ങളിൽ നാട്ടുകാർക്ക് വളർത്തുമൃഗങ്ങളെ നഷ്ടപ്പെടാൻ തുടങ്ങിയിട്ട്. കരുവാരക്കുണ്ട് പാന്തറയിലും കഴിഞ്ഞ ദിവസം കടുവയെ നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ പലപ്രാവശ്യം സമരം ചെയ്തിട്ടും കൂട് സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. ഇതിനിടത്തിലാണ് ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ മരിച്ചത്. വൈദ്യുത വേലികൾ സ്ഥാപിച്ചാണ് ആന, കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് കർഷകർ കൃഷിയെ സംരക്ഷിക്കുന്നത്. പോത്തൻകാട്, മാഞ്ചോല, ഉമ്മച്ചൻകാട്, റാവുത്തൻ കാട്, കേരള എസ്റ്റേറ്റ്, പുല്ലങ്കോട് എസ്റ്റേറ്റ് തുടങ്ങി പശ്ചിമഘട്ടത്തിലെ ഈ മലയോരത്ത് പുലർച്ചെ മൂന്നു മുതൽ ടാപ്പിങ് ജോലി തുടങ്ങുന്നവ...
Malappuram

ജില്ല കടക്കാൻ ഇനി 50 മിനിറ്റ് മാത്രം; മലപ്പുറത്ത് 76 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാത

കുറ്റിപ്പുറം : മംഗളൂരു -ഇടപ്പള്ളി ദേശീയപാതയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന ആറുവരിപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 93% ജോലികളും പൂർത്തിയായി. 75.6 കിലോമീറ്റർ നീളത്തിൽ മലപ്പുറം ജില്ലയിൽ പൂർത്തിയാകുന്ന പാത ജൂൺ മാസത്തോടെ പൂർണമായി ഗതാഗതത്തിനു തുറന്നുനൽകും. മെയ് 31 നകം മുഴുവൻ ജിലോയും പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശം. ഇതിന്റെ ഭാഗമായി പാല ഭാഗത്തും 24 മണിക്കൂറും ജോലികൾ പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്ന് ഇടപ്പള്ളി വഴി മുംബൈ പനവേലിൽ എത്തിച്ചേരുന്ന സുപ്രധാന പാതയാണിത്. 7800 കോടിയോളം രൂപ ചെലവിട്ടാണ് ജില്ലയിൽ പുതിയ പാത യാഥാർഥ്യമാകുന്നത്. ഇതിൽ മൂവായിരം കോടിയിലേറെ രൂപ സ്ഥലമേറ്റെടുപ്പിന് ചെലവഴിച്ചു. 2022 മാർച്ച് 22നാണ് ജില്ലയിലെ ജോലികൾ ആരംഭിച്ചത്. ജംങ്ഷനുകളും യു ടേണുകളും ഇല്ലാത്ത പാതയിലൂടെ ഇനി വെറും 50 മിനിറ്റിൽ ജില്ല കടക്കാനാകും. ജില്ലയിലെ ടോൾ പ്ലാസ വെട്ടിച്ചിറ...
Malappuram

ഹോം നഴ്‌സിംഗ് മേഖലയിൽ പ്രത്യേക സുരക്ഷാ നിയമം വേണം

മലപ്പുറം : ഹോം നഴ്സിംഗ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക സുരക്ഷാ നിയമവും ക്ഷേമനിധിയിലൂടെ സാമ്പത്തിക ധനസഹായവും പെൻഷനും അനുവദിക്കണമെന്ന്അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് റാഹില എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ, ലൈല ബാലൻ, തുടങ്ങിയവർ സംസാരിച്ചു. ജുബൈരിയ സ്വാഗതവും ഷക്കീല നന്ദിയും പറഞ്ഞു.സംഘടനയുടെ ജില്ലാ ഭാരവാഹികളായി,റൈഹാനത്ത് ബീവി (പ്രസിഡന്റ്), ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ (വൈസ് പ്രസിഡന്റുമാർ), ബേബി എസ് പ്രസാദ് (ജനറൽ സെക്രട്ടറി), ഷക്കീല, അസൂറ ബീവി , ജുബൈരിയ (ജോ.സെക്രട്ടറിമാർ),ട്രഷറർ ഷിബിനി എൻ (ട്രഷറർ,) സംസ്ഥാന സമിതിയിലേക്ക്റാഹില എസ്എന്നിവരെ തിരഞ്ഞെടുത്തു....
Malappuram

കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറക് ; പ്രഖ്യാപനം കാന്തപുരം നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറകിന്റെ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തി. ഈ വരുന്ന ഓഗസ്റ്റ് 21 മുതല്‍ 24 വരേ കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ സാദാത്തുക്കളും പ്രസ്ഥാനേ നേതാക്കളും രാഷ്ട്രീയ- സാംസ്‌കാര നേതാക്കളും സംബന്ധിക്കും. പ്രഖ്യാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, അലി ബാഖവി ആറ്റുപുറം, അബൂബക്കര്‍ സഖാഫി പറവൂര്‍, അബൂബക്കര്‍ അഹ്‌സനി തെന്നല ,നാസര്‍ ഹാജി ഓമച്ചപ്പുഴ, സിആര്‍പി കുഞ്ഞി മുഹമ്മദ് ഹാജി, ബാവ ഹാജി കുറുക, കുഞ്ഞി മുഹമ്മദ് ഹാജി പൂക്കിപ്പറമ്പ്, ഫൈസല്‍ കുറിന്തൊടി, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, ശിഹബ് ചാപ്പനങ്ങാടി, ഉസ്മാന്‍ ഹാജി പച്ചീരി തുടങ്ങിയവര്‍ സംബന്ധിച്ചു....
Kerala, Malappuram

നിപയില്‍ ആശ്വാസം : തുടര്‍ച്ചയായി മൂന്നാം ദിവസവും പുതുതായി ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ല

മലപ്പുറം : ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി ആരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതുവരെ 166 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇതുവരെ പരിശോധിച്ച 67 സാമ്പിളുകളും നെഗറ്റീവ് ആണ്. അതേസമയം നിപ സ്ഥിരീകരിച്ച രോഗി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവില്‍ തുടരുന്നു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയ പരിശോധന ഫലങ്ങള്‍ ഒന്നും വന്നിട്ടില്ല. 65 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉണ്ട്. . 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് നല്‍കിവരുന്നു. ആരോഗ്യവകുപ്പ് ഫീവര്‍ സര്‍വേയുടെ ഭാഗമായി നടത്തിയ വീട് സന്ദര്‍ശനം പൂര്‍ത്തിയായി. നിപ കോള്‍ സെന്ററില്‍ ലഭിച്ച 15 കോളുകളില്‍ ഏഴുപേര്‍ക്ക് മാനസിക പിന്തുണ നല്...
Kerala, Malappuram

നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

മലപ്പുറം : കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കെ സുധാകരന്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാകുന്ന പശ്ചാത്തലത്തിലാണ് പിഎംഎ സലാമിന്റെ പ്രതികരണം. കെപിസിസി പുനഃസംഘടനയില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം. ഇത്തരം നടപടികള്‍ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്...
Malappuram

രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം

കോഴിക്കോട് : രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം. രാമനാട്ടുകര വെങ്ങളം ദേശീയപാത 66ൽ അറപ്പുഴ പാലത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Malappuram

നാടുകാണി ചുരത്തിൽ കണ്ടെയ്നർ മറിഞ്ഞ് അപകടം

എടക്കര : കന്നുകാലികളുമായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ മറിഞ്ഞ് നാടുകാണി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ തേൻപാറക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നർ മറിഞ്ഞത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കണ്ടെയ്നറിൽ ഉണ്ടായിരുന്ന 7 കാലികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. വഴിക്കടവ് പോലീസും നെല്ലിക്കുത്ത് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും ചേർന്നാണ് കണ്ടെയ്‌നർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്....
Malappuram

ബോധവൽക്കരണം ഫലം കണ്ടുതുടങ്ങി; വീട്ടിലെ പ്രസവം കുറഞ്ഞു

മലപ്പുറം : സംസ്ഥാനത്ത് ഒരു മാസത്തിനിടെ വീട്ടിലെ പ്രസവം പകുതിയോളം കുറഞ്ഞതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്. മാർച്ചിൽ സംസ്ഥാനത്ത് 46 പ്രസവങ്ങൾ വീട്ടിൽ നടന്നപ്പോൾ ഏപ്രിലിൽ അത് 26 ആയി. മലപ്പുറത്തു മാത്രം നാലിൽ ഒന്നായി കുറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിൽ ഏപ്രിൽ 5 ന് വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി മരിച്ചത് വലിയ ചർച്ചയായിരുന്നു. പിന്നാലെ വീട്ടുപ്രസവങ്ങൾക്കെതിരെ വിപുലമായ ക്യാംപെയ്ൻ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിരുന്നു. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്,കണ്ണൂർ ജില്ലകളിലും വീട്ടിലെ പ്രസവം ഏപ്രിലിൽ കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വീട്ടുപ്രസവം കൂടിയിട്ടുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഈ 2 മാസങ്ങളിലും ഒറ്റ വീട്ടുപ്രസവവും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലത്തും കണ്ണൂരിലും കഴിഞ്ഞ മാസം വീട്ടുപ്രസവം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒന്നുപോലുമില്ല. വയനാ...
Malappuram

പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് ആന്റി വൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവന്‍ വീടുകളും (4749) സന്ദര്‍ശിച്ചു. പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ച...
Malappuram

20 മദ്‌റസകൾക്ക് സമസ്ത അംഗീകാരം

തേഞ്ഞിപ്പലം : പുതുതായി 20 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം. ഇതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,992 ആയി. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗം ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, വാക്കോട് മോയ്ദീൻകുട്ടി ഫൈസി, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു....
Malappuram

തിരൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം

തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യ വർദ്ധനവ് മൂലം അധികാരപരിധി വർദ്ധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പോലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പോലീസ് സ്റ്റേഷൻ പരിധി. തിരൂർ റെയിൽവേ സ്റ്റേഷനും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഈ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. വലിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസ...
Malappuram

മലപ്പുറം താലൂക് ആശുപത്രി ; കിടത്തി ചികിത്സ അവതാളത്തിലായിട്ട് ഒരു വർഷം, അനക്കമില്ലാതെ അധികൃതർ

മലപ്പുറം : മലപ്പുറം താലൂക് ആശുപത്രിയിലെ കിടത്തി ചികിത്സയും അനുബന്ധ സേവനങ്ങളും ഒരുവർഷത്തോളമായി അവതാളത്തിലാണെന്ന് ആക്ഷേപം. 116 ബെഡുകളുണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ 30 ബെഡുകളിൽ മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണം രോഗികൾ പ്രയാസത്തിലാണ്. താലൂക്ക് ആശുപത്രിയോടുളള അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ് മലപ്പുറം താലൂക് ആശുപത്രി സംരക്ഷണ സമിതി. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാൻ മലപ്പുറത്തെ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്ന് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ സംജീർ വാറങ്കോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021 ൽ ആശുപത്രിക്ക് ഒമ്പത് കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ബിൽഡിങ്ങിൽ കിടത്തി ചികിത്സ നിർത്തി ഒമ്പത് മാസങ്ങൾക്ക് മുമ്പ്...
Malappuram

ഭാരത് സേവാസമാജ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക്

കൊണ്ടോട്ടി : ഭാരത് സേവാസമാജ് ദേശീയ അവാർഡ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ചെയർമാനായ ഡോ. ഹുസൈൻ രണ്ടത്താണിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ചരിത്രപഠന രംഗത്തും നൽകിയ സംഭാവന കണക്കിലെടുത്താണിത് . തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ ആണ് അവാർഡ് സമ്മാനിച്ചത് ....
Malappuram

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

മഞ്ചേരി : ഏറനാട് , പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് . പെരിന്തൽമണ്ണ സബ് കലക്ട്ടരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തി . ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു . കട്ടിങ് യന്ത്രം , ജെ സി ബി , ലോറി എന്നിവക്ക് പിഴ ഈടാക്കി . മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു . ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു . പിഴ അടക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും . ജപ്തി നടപടിക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം . മുകുന്ദൻ പറഞ്ഞു ....
Malappuram

തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് : കരാറുകാരന് ബില്ല് അനുവദിക്കരുതെന്ന നിർദ്ദേശം അവഗണിച്ചു

പൊന്നാനി : തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഹാർബർ ചീഫ് എൻജിനീയർക്കും കുരുക്ക് മുറുകുന്നു .ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർക്ക് ലഭിച്ച പരാതി അവഗണിച്ചാണ് കരാറുകാരന് ചെയ്യാത്ത പണിക്കുള്ള ബില്ല് അനുവദിച്ചിരിക്കുന്നത് . റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരന് ബില്ല് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 26 ന് ചീഫ് എൻജിനീയർക്ക് പരാതി സമർപ്പിക്കപ്പെട്ടിരുന്നു . ഈ പരാതി പൂർണമായി അവഗണിച്ചുകൊണ്ടാണ് ക്രമക്കേടിന് ചീഫ് എഞ്ചിനീയർ തലത്തിലും ഒത്താശ നടന്നതെന്നാണ് ആരോപണം . പൊന്നാനി ഹാർബർ ഡിവിഷൻ ഓഫീസിൽ മുഖേന നടപ്പാക്കിയ പാലക്കാട് ജില്ലയിലെ പാലത്തറ - കൊടുമുണ്ട റോഡിലാണ് ക്രമക്കേട് നടന്നിരിക്കുന്നത് . ചെയ്യാത്ത പണികൾ ചെയ്തുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വെട്ടിപ്പ് നടത്തിയത് . ഇക്കാര്യം ധനകാര്യ വകുപ്പ് ചീഫ് ടെക്‌നിക്കൽ ക്സാമിനർ (സി...
Kerala, Malappuram

അബൂദാബിയില്‍ നിന്നും വന്നത് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് ; കരിപ്പൂരില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍, യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച കഞ്ചാവാണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. യാത്രക്കാരന്‍ ഒളിവിലാണ്. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരു...
Malappuram

ഹജ്ജ് 2025 : വനിതാ തീര്‍ത്ഥാടക സംഘങ്ങള്‍ യാത്രയായി

കരിപ്പൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വനിതാ തീര്‍ത്ഥാടകര്‍ മാത്രമുള്ള നാല് വിമാനങ്ങള്‍ സംസ്ഥാനത്ത് നിന്നും ഇത് വരെ സര്‍വ്വീസ് നടത്തി. കോഴിക്കോട് നിന്നും മൂന്ന് വിമാനങ്ങളിലായി 515, കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് യാത്രയായത്. കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.5 നും വൈകുന്നേരം 4.30 ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 നുമാണ് വനിതാ തീര്‍ത്ഥാടകരുമായി വിമാനങ്ങള്‍ പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 3.55 നും വൈകുന്നേരം 7.25 നും പുറപ്പെട്ട വിമാനങ്ങളില്‍ 171 പേര്‍ വീതമാണ് യാത്രയായത്. വനിതാ തീര്‍ത്ഥാടകരോടൊപ്പം സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി പുറപ്പെട്ടത്. ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ പെട്ട തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയില്‍ നിന്നും മൂന്ന്, കണ്ണൂരില്‍ ന...
Malappuram

നിപ: 40 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയില്‍, ആകെ 152 പേര്‍, 881 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്...
error: Content is protected !!