ട്രെയിന്‍ യാത്രയ്ക്ക് ഒരുങ്ങുകയാണോ.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ… ; ഇന്ന് മുതല്‍ റെയില്‍വേയില്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാക്കുന്നു

ദില്ലി : നിങ്ങള്‍ ട്രയിന്‍ യാത്രക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ. റെയില്‍വേയില്‍ ഇന്നു മുതല്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പാകുകയാണ്. ടിക്കറ്റ് നിരക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കല്‍, തത്കാല്‍ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങള്‍.

ടിക്കറ്റ് നിരക്കില്‍ വര്‍ധന

ടിക്കറ്റ് നിരക്കിലെ വര്‍ധന ഇന്നു പ്രാബല്യത്തില്‍ വരും. എക്‌സ്പ്രസ് ട്രെയിനുകളില്‍ എസി കോച്ചിന് കിലോമീറ്ററിന് 2 പൈസയും സെക്കന്‍ഡ് ക്ലാസില്‍ ഒരു പൈസയുമാണു വര്‍ധിക്കുക. ഓര്‍ഡിനറി ട്രെയിനുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കു നിരക്കില്‍ മാറ്റമില്ല. 500 കിലോമീറ്ററിനു മുകളിലെങ്കില്‍ കിലോമീറ്ററീന് അര പൈസ വര്‍ധനയുണ്ടാകും സീസണ്‍ ടിക്കറ്റിന് നിരക്കു വര്‍ധന ഇല്ല. നേരത്തെ റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ക്ക് വര്‍ധന ബാധകമല്ല.

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്.

നിരക്ക് വര്‍ധന കിലോമീറ്ററിന് ഇങ്ങനെ:


സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി-50 പൈസ
ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി-50 പൈസ
സെക്കന്‍ഡ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്)- ഒരു പൈസ
സ്ലീപ്പര്‍ ക്ലാസ് (മെയില്‍/എക്‌സ്പ്രസ്)- ഒരു പൈസ
ഫസ്റ്റ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്)- ഒരു പൈസ
എസി ചെയര്‍ കാര്‍-2 പൈസ
എസി 3 ടയര്‍/3 ഇ-2 പൈസ
എസി 2 ടയര്‍-2 പൈസ
എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ-2 പൈസ

തത്കാല്‍ ടിക്കറ്റിന് ആധാര്‍ വേണം

ഇന്നു മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെയും ആപ്പിലുടെയും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധനയ്ക്കു ശേഷമേ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. അതായത്, ആധാര്‍ വഴി തിരിച്ചറിഞ്ഞ ഉപ യോക്താക്കള്‍ക്കു മാത്രമേ തത്കാല്‍ ടിക്കറ്റ് ലഭിക്കു. കൗണ്ടറിലൂടെ നേരിട്ടു ബുക്ക് ചെയ്യാനും ആധാര്‍ നമ്പര്‍ നല്‍കണം.

തത്കാല്‍ ബുക്കിങ്ങിന്റെ ആദ്യ അരമണിക്കൂറില്‍ ഏജന്റുമാര്‍ക്കു വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങിന് രാവിലെ 10 മു തല്‍ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങിന് രാവിലെ 11.00 മുതല്‍ 11.30 വരെയുമാണു നിയന്ത്രണം.

റിസര്‍വേഷന്‍ ചാര്‍ട്ട് 8 മണിക്കൂര്‍ മുന്‍പ്

ട്രെയിനുകളിലെ റിസര്‍വേഷന്‍ ചാര്‍ട്ട് ഇന്നു മുതല്‍ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂര്‍ മുന്‍പു പ്രസിദ്ധീകരിക്കും ഇതുവരെ 4 മണിക്കൂര്‍ മുന്‍പാണ് പാര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ഉച്ചക്ക് 2 ന് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളിലെ ചാര്‍ട്ട് തലേന്ന് രാത്രി 9നു പ്രസിദ്ധീകരിക്കും

വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ കൂട്ടി

ഇന്നു മുതല്‍ ട്രെയിനിലെ ബെര്‍ത്തിന്റെ എണ്ണത്തിന്റെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കും ഇത് 25 ശതമാനമായി വെട്ടി കുറച്ച നടപടിയാണു പിന്‍വലിച്ചത്. ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കും ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് അത് 30 ശതമാനമായിരിക്കും. തത്കാല്‍ ടിക്കറ്റുകള്‍ക്കും ഇതേ രീതിയായിരിക്കും.

റീഫണ്ട് അപേക്ഷ ഓണ്‍ലൈനില്‍

ട്രെയിന്‍ യാത്രയിലുണ്ടാകുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റീഫണ്ട് അപേക്ഷ ഇന്നു മുതല്‍ ഓണ്‍ലൈനില്‍ നല്‍കാം. 3 മണിക്കൂറിലേറെ വൈകിയോ ടല്‍, എസി പ്രവര്‍ത്തിക്കാതിരി ക്കല്‍, ട്രെയിന്‍ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കല്‍ എന്നീ കാര്യങ്ങള്‍ക്ക് ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആര്‍) ഫയല്‍ ചെയ്യാം. ഐആര്‍സിടിസി സൈറ്റിലും ആപ്പിലും ടിഡിആര്‍ ഫയല്‍ ചെയ്ത് റീഫണ്ട് നേടാനാകും.

പുതുമയോടെ പിആര്‍എസ്

നവീകരിച്ച റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പ്രി ആര്‍എസ്) ഇന്നു മുതല്‍ ലഭ്യമാകും നിലവില്‍ ഒരു മിനിറ്റില്‍ 32,000 ടിക്കറ്റ് ബുക്കിങ്ങാണു സാധിക്കുന്നതെങ്കില്‍ പുതിയ സംവിധാനത്തില്‍ മിനിറ്റില്‍ ഒന്നരലക്ഷം ടിക്കറ്റുകള്‍ ലഭ്യമാക്കും. ഓരോ ദിവസവും നിരക്കിലുണ്ടാകുന്ന മാറ്റം കലണ്ടര്‍ രൂപത്തില്‍ കാണാനാകും ലഭ്യമായ സീറ്റുകള്‍ ഏതൊക്കെയാണെന്ന് അറിയാം. ഭിന്നശേഷിക്കാര്‍, പ്രത്യേകം പരിഗണന അര്‍ഹിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ക്കായി സൗകര്യങ്ങളുണ്ട്.

error: Content is protected !!