തമിഴ്‌നാട്ടിൽ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സ്ഥാപനം ആരംഭിക്കുന്നു

തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ
മത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു

തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ മത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു. നവാസ് ഖനി എം. പി. മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള പ്ലോട്ട്  സൗജന്യമായി ലഭ്യമാക്കിയത്. സ്ഥാപനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാരും നവാസ് ഖനി എം.പി യും ചേർന്ന് നിർവ്വഹിച്ചു.

വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ ദാനമായി രജിസ്റ്റർ ചെയ്യപ്പെട്ട നിർദ്ദിഷ്ട പ്ലോട്ടിന്റെ പ്രമാണങ്ങൾ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട പ്രൌഢമായ ചടങ്ങിൽ വച്ച് ദാതാവ് മലേഷ്യയിലെ പ്രമുഖ വ്യവസായി കൂടിയായ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി എന്നിവർ ചേർന്ന് കൈമാറി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട നവാസ് ഖനി എം.പിയെ സമ്മേളനം ആദരിച്ചു. തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗ് ട്രെഷററും ജില്ലാ ഐക്യ ജമാഅത്ത് പ്രസിഡന്റുമായ എം.എസ്.എ ഷാജഹാൻ, നേതാക്കളായ ജൈനുൽ ആലം, ബഹറുൽ അമീൻ, തമിഴ്നാട് ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ജലാലുദ്ദീൻ അൻവരി, ജനറൽ സെക്രട്ടറി ജലാലുദ്ദീൻ മമ്പഈ, ഡി.എം.കെ ജില്ലാ പ്രസിഡന്റ്‌ മുത്തുരാമലിംഗം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മാലിക് ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു.

error: Content is protected !!