മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്ത് ചാടി പള്ളികൾ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ട ലാക്കോടെയാണ്. സർക്കാർ തീരുമാനങ്ങൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള അവസരമു ണ്ടെന്നിരിക്കെ അരാധനലയങ്ങളിൽ സംഘർഷങ്ങളുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയണം. പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. മഹല്ലുകളിൽ താമസിക്കുന്ന ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങൾ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തിൽ യാതൊരു തരത്തിലുള്ള ബലാൽകാരത്തിനും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!