ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ട് ദിവസം ; വയോധികയെ ബലാത്സംഗം ചെയ്ത 23കാരനായ പ്രതി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി, കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടി

ചെന്നൈ : ചെന്നൈയില്‍ വയോധികയെ ബലാത്സംഗം ചെയ്ത പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി പിടികൂടി പൊലീസ്. 23 കാരനായ സുന്ദരവേലുവിനെയാണ് 80 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടികൂടിയത്. മോഷണക്കേസില്‍ ജയിലിലായിരുന്നു പ്രതി രണ്ട് ദിവസം മുമ്പാണ് മോചിതനായത്.

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ വൈകുന്നേരം നടക്കാനിറങ്ങിയ വയോധികയെ മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

ഇയാളെ പിടികൂടാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കത്തി വീശി. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. സുന്ദരവേലുവിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, പൊലീസിനെ ആക്രമിച്ചപ്പോഴാണ് കാലില്‍ വെടിവെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍വര്‍ദ്ധിത്തുവെന്നും സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ തമിവ്‌നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് ആര്‍ക്കുമറിയില്ലെന്നും എഐഎഡിഎംകെ ആരോപിച്ചു.

error: Content is protected !!