പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു ; ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍, മുഖ്യ പൂജാരി ഒളിവില്‍ : പ്രതിയെ തൃശൂരില്‍ നിന്നും പിടികൂടിയത് ബെംഗളൂരു പൊലീസ്

തൃശ്ശൂര്‍: പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയെയാണ് ബെംഗളൂരു ബെല്ലന്ദൂര്‍ പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്.

പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ യുവതി ബെംഗളൂരു പൊലീസിന് കൈമാറി. അരുണ്‍ പരാതിക്കാരിയെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത് അറ്റന്‍ഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

error: Content is protected !!