തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരൂരങ്ങാടി : തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു കുട്ടി സംരംഭം ആരംഭിച്ചാല്‍ സഹപാഠികള്‍ക്കും തൊഴിലവസരം നല്‍കാന്‍ കഴിയും എന്നതിനാല്‍ സംരംഭകത്വ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.

ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം.സുഹറാബി, ടി.വിജിത്ത്, വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടില്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. രമണി അത്തേക്കാട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോ. ഡയറക്ടര്‍ പി.ബീന, റീജ്യണല്‍ ജോ. ഡയറക്ടര്‍ കെ.എം രമേഷ്, ജോ. കണ്‍ട്രൊളര്‍ ഡോ. എം. രാമചന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!