ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് പീഡനം; പരപ്പനങ്ങാടിയിൽ എത്തിയത് കാമുകനെ തേടി

സംഭവത്തിൽ കൂടുതൽ പ്രതികൾ
പരപ്പനങ്ങാടി: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി (19) പരപ്പനങ്ങാടിയിൽ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പോലീസ്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ , ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള കാമുകൻ അനസ് പരപ്പനങ്ങാടിയിലെത്തി പെൺകുട്ടിയുടെ കാലിനുള്ള സ്വാധീന കുറവു കണ്ട് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറഞ്ഞ് ട്രെയിൻ കയറി പോവുകയായിരുന്നുവത്രെ. കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച പെൺകുട്ടിയെ ഇരുവരും ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ശേഷം കെട്ടുങ്ങൽ സ്വദേശി സഹീറും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി. അവശയായ പെൺകുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിൽ നിന്നും മംഗലാപുരം ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസർഗോഡ് നിന്നും കണ്ടെത്തിയത്. അനസിനെ തേടി അവിടെ എത്തിയതാണെന്നു കരുതുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പോലീസിൻ്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

error: Content is protected !!