Monday, January 19

ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവച്ചതോടെ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. കോഴിക്കോട് ഗോവിന്ദപുരം ജയിൽ റോഡ് തളിയിൽ പറമ്പ് ചോയിയുടെ മകൻ ദീപക് (42) ആണ് മരിച്ചത്. ബസില്‍വെച്ച്‌ ദീപക് ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി പൊലീസിലും പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.

സോഷ്യല്‍ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടില്‍ ഫാനിൻ്റെ ഹൂക്കിൽ ദീപകിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാര ശാലയിലെ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. ഇതുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യാറുണ്ട്. വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസില്‍ വെച്ച്‌ ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചുവെന്ന് കാട്ടി യുവതി വടകര പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ബസിനുള്ളില്‍ വെച്ച്‌ ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
അരീക്കോട് മുൻ ഗ്രാമ പഞ്ചായത്ത് അംഗമായ ഷിംജിത മുസ്തഫ എന്ന യുവതിയാണ് വീഡിയോ പങ്ക് വെച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത് വീഡിയോയും മറ്റൊരു വീഡിയോയും ആണ് ഇവർ പങ്കുവെച്ചത്

error: Content is protected !!