Sunday, February 15

Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ചെന്നൈയില്‍ പിടിയില്‍
Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ചെന്നൈയില്‍ പിടിയില്‍

ചെന്നൈ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ചെന്നൈയിലെ വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. ഉത്തരേന്ത്യക്കാരിയായ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് ഹരിയാന പൊലീസും സൈബര്‍ ക്രൈം വിഭാഗവും നടത്തിയ നീക്കത്തിലൂടെ പിടിയിലായത്. 'മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍' എന്ന വ്യാജേനയാണ് യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നാലെ നിഷാം, ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. ജനുവരി 31ന് ഹരിയാനയിലെ ഗുരുഗ്രാം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന്, ഗുരുഗ്രാം സൈബര്‍ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ്, ദുബായ് വഴി ഈജിപ്തിലേക...
Kerala

എസ് എഫ് ഐക്ക് പുതിയ നേതൃത്വം ; കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍

തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. വലിയ ഉത്തരവാദിത്തമാണ് സംഘടന നല്‍കിയതെന്നും കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു. എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. പി എസ് സഞ്ജീവ് നിലവില്‍ എസ്എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ അവസാന വര്‍ഷ ...
Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം ; നാല് പേര്‍ക്ക് പരിക്ക്

ഇടുക്കി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഈട്ടിതോപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാര്‍ കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരട്ടയാര്‍ കാറ്റാടി കവലയില്‍ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകന്‍ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ 100 മീറ്ററില്‍ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ സ്ഥിതി ഗുരുതരമാണ്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ...
Kerala

ഭര്‍ത്താവിനെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടി ; ഇന്ന് പതിമൂന്നുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു

പത്തനംതിട്ട : 13 കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി കൊലക്കേസിലും പ്രതി. കേസില്‍ പ്രതിയായ ജെയ്‌മോനെതിരെ നാല് ബലാത്സംഗം കേസുകളും ഉണ്ടെന്ന് പൊലീസ്. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയുമായി ഒളിച്ചോടിയ ആളാണ് ഇപ്പോള്‍ പോക്‌സോ കേസില്‍ പൊലീസ് പിടിയിലായിരിക്കുന്ന ജെയ്‌മോന്‍. 2018 ല്‍ കാളികാവ് സ്വദേശിയായ മുഹമ്മദലിയെ മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് ജെയ്‌മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്‌മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്‌മോന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്‌മോന്‍ ഉള്‍പ്പെട്ട നാല് ബലാ...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ അസൈന്‍മെന്റ് സീല്‍ ചെയ്യുന്നതിന് വേണ്ടി ഓഫീസില്‍ പോയി സീല്‍ എടുത്തു കൊണ്ടുവരാന്‍ ടീച്ചര്‍ ബെന്‍സനോട് പറഞ്ഞിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓഫീസിലെത്തി ക്ലര്‍ക്കിനോട് സീല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പറ്റില്ല എന്ന് ക്ലര്‍ക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തര്‍ക്കം രൂക്ഷമായതോടെ അധ്യാപക...
Kerala

ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും....
Kerala

പാമ്പ് കടിയേറ്റു മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ; മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി

തിരുവനന്തപുരം : മനുഷ്യ - വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അന്തിമ രൂപം നല്‍കി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, മനുഷ്യ വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന...
Kerala

മീന്‍ വില്പന നടത്താന്‍ കൂകി വിളിച്ച ആളെ ആക്രമിച്ച് യുവാവ് ; ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്ന് പ്രതി ; ജോലിയില്ലെന്ന് പൊലീസ്

ആലപ്പുഴ : മീന്‍ വില്പന നടത്താന്‍ മീനേ.. മീനേ.. എന്ന് വിളിച്ചു കൂകിയ മീന്‍ വില്പനക്കാരനെ ആക്രമിച്ച് യുവാവ്. ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുചക്ര വാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി സ്വദേശി ബഷീറിനെ (51) പട്ടിക കൊണ്ട് ആക്രമിച്ച നഗരസഭ സക്കറിയാ വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ സിറാജ് (27) ആണ് അറസ്റ്റിലായത്. സിറാജിന്റെ ആക്രമണത്തില്‍ ബഷീറിന്റെ മുതുകിലും കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ക്കൂടി മീന്‍ക്കച്ചവടക്കാര്‍ ദിവസവും രാവിലെ മീനേ.. മീനേ.. എന്ന് ഉച്ചത്തില്‍ വിളിച്ച് വില്‍പ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീന്‍ കച്ചവടക്കാരന്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതിനാല്‍ തനിക്ക് ജോലികളില്‍ നിന്നുള്ള ശ്രദ്ധ തിരിയുന്നുവെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സിറജ് പൊലീസിനോ...
Kerala

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു ; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പഴയ പത്താം ക്ലാസുകാരനൊപ്പം പോയി 53 കാരി

തലശ്ശേരി : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 53 കാരി പഴയ പത്താം ക്ലാസുകാരനൊപ്പം പോയി. ബേഡകം സ്വദേശിനിയായ 53 കാരിയാണ് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പോയത്. 53 കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്. അവിടെയുള്ള സ്‌കൂളിലാണ് പഠിച്ചത്. ഇവിടെ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടര്‍ന്ന് ബന്ധം വളര്‍ന്നു. പിന്നാലെ വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാന്‍ നിശ്ചയിച്ചു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവന്‍ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ...
Kerala

2023 ല്‍ 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; ഇപ്പോള്‍ എട്ട് മാസം പ്രായമായ കുഞ്ഞും ; രണ്ടും മാതാവിന്റെ വീട്ടില്‍ വെച്ച് സമാനമായ സാഹചര്യത്തില്‍ ; പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട് : തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. നിസാറിന്റെ ഭാര്യ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രി ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ് രംഗത്ത്. 2023ല്‍ നിസാറിന്റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുമരണവും നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചായിരുന്നു. രണ്ടാമത്തെ കുഞ്ഞും സമാനമായ സാഹചര്യത്തില്‍ മരിച്ചതോടെ അസ്വാഭാവികത ചൂണ്ടിക്കാട്ടി പിതാവ് രംഗത്തുവന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യവീട്ടുകാര്‍ക്കെതിരെയാണ് നിസാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വേറെയും ചില കാരണങ്ങളുണ്ടെന്...
Kerala

താമസിക്കാൻ മറ്റു ഭൂമി ഇല്ലെങ്കിൽ നെൽവയലിൽ ആയാലും വീട് നിർമിക്കാൻ അനുമതി; തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും -മുഖ്യമന്ത്രി

തീരുമാനം നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഗുണം ചെയ്യും, അതേസമയം ദുരുപയോഗവും കൂടാൻ സാധ്യത താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. തിരൂരങ്ങാടി ടുഡേ ...
Kerala

സംസ്ഥാന ബജറ്റ് 2025 ; ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തിൽ: സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും.  അവ പി.എഫില്‍ ലയിപ്പിക്കും ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും.  ഇതിനായി 50 കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും. പങ്കാളിത്ത പെന്‍ഷന്  പകരം അ...
Kerala

വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും ; 750 കോടി പ്രഖ്യാപിച്ചു ; കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതാനായി 2221 കോടി രൂപ ആവശ്യമാണ്. എന്നാല്‍ കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടില്‍ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി....
Kerala

സംസ്ഥാന ബജറ്റ് : ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് കെ ഹോം പദ്ധതി. ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടത്തുക. സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമക...
Kerala

7 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍ ; സംഭവം പുറത്തറിഞ്ഞത് ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

പാലക്കാട്: 7 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടിയില്‍ ആണ് സംഭവം. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് അച്ചനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 മുതല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു....
Kerala

കോഴിക്കോട്ടെ ബസപകടം : സ്വകാര്യ ബസുകളില്‍ വ്യാപക പരിശോധന ; 30 ബസുകള്‍ക്കെതിരെ നടപടി

കോഴിക്കോട് : നഗരമധ്യത്തില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ വ്യാപക പരിശോധന. 30 ബസുകള്‍ക്കെതിരെ നിയമലംഘനത്തിനു നടപടിയെടുത്തു. 5 ബസുകള്‍ക്ക് സാങ്കേതിക തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി ആര്‍ടിഒ പി.എ.നസീര്‍ പറഞ്ഞു. കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് 50 ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ഒരു യുവാവ് മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന. ഇന്നലെ രാവിലെ പൊലീസും മോട്ടര്‍ വാഹന ഉദ്യോഗസ്ഥരും സംയുക്തമായി അരയിടത്തുപാലം അപകട സ്ഥലം പരിശോധിച്ചു. പാലത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചു പിഡബ്ല്യുഡി വിഭാഗത്തിന് ഇന്നു റിപ്പോര്‍ട്ട് നല്‍കും. അതേസമയം നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വേഗപരിധി 35 കിലോ മീറ്ററാണെങ്കിലും ഭൂരിപക്ഷം ബസുകളും അമിത വേഗത്തിലാണ് സര്...
Kerala

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി ; പി. വി. ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്

കൊച്ചി: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി. വി. ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേര്‍ത്തത്. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎല്‍എ അടക്കം പത്ത് പ്രതികള്‍ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട പരാതിക്കാരന്റെ കാറിന്റെ കണ്ണാടി അടിച്ചു തകര്‍ത്തുവെന്നുമാണ് എഫ്‌ഐആര്‍....
Kerala

കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

തൃശൂര്‍ : ആലത്തൂര്‍ എം.പിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂര്‍ക്കരയിലുള്ള വസതിയില്‍ വെച്ച് നടക്കും അല്‍പസമയം മുന്‍പ് കെ.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു' എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന കെ രാധാകൃഷ്ണന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരാ...
Kerala

കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ്. കേസില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ജംഷീറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അരയിടത്ത് പാലത്ത് വച്ച് ഇന്നലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. 50ല്‍ ...
Kerala

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല മാവുകോണം തടത്തരിക്കത്ത് പുത്തന്‍വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാര്‍ കാണുന്നത്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാര്‍ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ കേബിള്‍ ടിവി ജീവനക്കാരനായിരുന്നു. അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസ് രജി...
Kerala

മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ തെക്കേക്കണ്ടി മീത്തല്‍ സൈതലവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി....
Kerala

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കോഴിക്കോട് : സ്വിഗ്ഗി ഡെലിവറി ബോയ് റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വേളയില്‍ ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം. കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡര്‍ ഇല്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഈ സ്ഥലത്ത് ഇതിന് മുമ്പും അപകടം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള...
Kerala

തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം ; സംഭവം ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെ

കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമിയുടെ മര്‍ദനത്തെ തുടര്‍ന്നു നിലത്ത് വീണ ശ്യമിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെയായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതു കേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്യാം വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതും പ്...
Kerala

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും- മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് 84 ഗഡുക്കളായി തിരിച്ചടയ്ക്കാം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സഹകരണത്തോടെ മദ്രസ അധ്യാപകർക്ക് പലിശരഹിത സ്വയംതൊഴിൽ വായ്പയും നൽകുമെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമനിധി ചെയർമാൻ കാരാട്ട് റസാഖ് ആമുഖ പ്രഭാഷണം നടത്തി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ട...
Kerala

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച ബജറ്റ് ; പ്രതിഷേധാര്‍ഹം : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്‍കിട പദ്ധതികള്‍ ഒന്നും തന്നെയില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും...
Kerala

ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു ; എട്ടാം ക്ലാസുകാരന്‍ പിടിയില്‍

ഇടുക്കി : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു ഇന്നലെ രാവിലെയാണ് 14കാരി കുഞ്ഞിന് ജന്മം നല്‍കിയത്. എട്ടാം ക്ലാസുകാരനായ ബന്ധുവില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയാണ്. അച്ഛന്റെയൊപ്പം താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടി. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ജ്യുവനൈല്‍ ഹോമിലേയ്ക്കും മാറ്റും. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധ...
Kerala

കോഴിക്കോട്ടെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി. പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ക്ക് യാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയര്‍ലൈന്‍സ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാര്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള സാഹചര്യത്തില്‍ അവര്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാര്‍ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹ...
Kerala

രക്ഷാപ്രവര്‍ത്തനം വൈകി ; കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്

മലപ്പുറം: അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിര്‍ദേശപ്രകാരം കേസെടുത്ത് വനംവകുപ്പ്. കേസില്‍ നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഈ മാസം 23ന് പുലര്‍ച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിന്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത് മണിക്കൂറുകള്‍ എടുത്താണ്. കാടിറങ്ങിവന്ന രണ്ട് ആനകളെ നാട്ടുകാര്‍ വിരട്ടിയോടിക്കുന്നതിനിടെയാണ് സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ കിണറ്റില്‍ വീണത്. 23ന് രാവിലെ ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം നീണ്ടു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെനേരം ചര്‍ച്ച നടത്തിയതിന് ശേ...
Kerala

ട്രെയിനില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം ; യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്

തൃശ്ശൂര്‍ : കന്യാകുമാരി എക്‌സ്പ്രസില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില് കലാശിച്ചു. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയില്‍ ടിടിഇ ഫൈന്‍ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു....
Kerala

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചിരുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ ഡിനേഷനുമായി ചര്‍ച്ച നടത്തും. എല്ലാ ജില്ലകളിലും കണ്‍ ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്...
error: Content is protected !!