നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസ് ; ഡിവൈഎഫ്‌ഐ നേതാവ് പൊലീസില്‍ കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

ഡിസംബര്‍ 20 ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നടന്ന സംഘഷത്തിനിടെ ജയ്‌സണ്‍ മര്‍ദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കോളേജ് മാനേജ്‌മെന്റ് നിന്ന് ജയ്‌സണെ പുറത്താക്കിയിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസെടുത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

error: Content is protected !!