
തിരൂരങ്ങാടി : നഗരസഭ വാർഡിൽ 33-ാം വാർഡിൽ അങ്കം സഹോദരിമാർ തമ്മിൽ. യൂഡിഎഫിനും എൽഡിഎഫ് ഉൾപ്പെടുന്ന ടീം പോസിറ്റിവിനും വേണ്ടി മത്സരിക്കുന്നത് ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. ലീഗ് സ്‌ഥാനാർഥിയായി സി.എം.സൽമയും ടീം പോസിറ്റിവ് സ്വതന്ത്രയായി പി.ഒ.റസിയയുമാണ് മത്സരിക്കുന്നത്, പരപ്പനങ്ങാടിയിലെ പുതിയ ഒറ്റയിൽ കുടുംബമാണ് ഇവർ. സൽമയുടെ വീട് ചെമ്മാട് സികെ നഗറിലും റസിയയുടെ വീട് പന്താരങ്ങാടിയിലുമാണ് ഇരുവരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും നേർക്കുനേർ മത്സരിക്കുന്നത് ആദ്യമായാണ്. സൽമ നിലവിൽ വാർഡ് കൗൺസിലറാണ് മുൻപ് എൽഡിഎഫ് സ്വതന്ത്രയായി തിരൂരങ്ങാടി പഞ്ചായത്തംഗമായിട്ടുണ്ട്. പിന്നീട് ബ്ലോക്കിലേക്കും മത്സരിച്ചിരുന്നു. പിന്നീട് ലീഗിൽ ചേർന്ന ശേഷം നഗരസഭ കൗൺസിലറായി. 30 -ാം വാർഡ് കൗൺസിലറാണ്.
അനുജത്തി റസിയ വാർഡിലെ ആശാ പ്രവർത്തകയാണ്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാരിൻ്റെ മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തവണ പന്താരങ്ങാടി ആണിത്തറ വാർഡിൽ സ്വതന്ത്രായി മത്സരിച്ചിരുന്നു. കുറഞ്ഞ വോട്ടുകൾക്കാണ് യൂഡിഎഫ് സ്‌ഥാനാർഥിയോട് പരാജയപ്പെട്ടത്. ഇവിടെ എൽഡിഎഫ് സ്‌ഥാനാർഥി മൂന്നാം സ്‌ഥാനത്തായിരുന്നു.
റസിയയെയാണ് ആദ്യം സ്‌ഥാനാർഥിയായി തീരുമാനിച്ചത് പിന്നീടാണ് സൽമയെ തീരുമാനിച്ചത്. എതിർ സ്‌ഥാനാർഥി സഹോദരിയാണെങ്കിലും പാർട്ടിക്കാർ പറഞ്ഞതിൻ്റെ അടിസ്‌ഥാനത്തിലാണ് മത്സരിത്തിന് തയാറായത്. രാഷ്ട്രീയത്തിൽ ഇരുവരും വ്യത്യസ്ത പാർട്ടി സ്‌ഥാനാർഥികളാണെങ്കിലും കുടുംബത്തിൽ ഒറ്റക്കെട്ടാണ് ഇരുവരും വാർഡിലെ പ്രചാരണ വിശേഷങ്ങളും മറ്റും പരസ്‌പരം പങ്കുവയ്ക്കാറുണ്ട് രാഷ്ട്രീയം വേറെ കുടുംബ കാര്യം വേറെ എന്നതാണ് ഇവർ പറയുന്നത് ഏതായാലും ആര് ജയിച്ചാലും പുതിയ ഒറ്റയിൽ കുടുംബത്തിൽ നിന്ന് ഒരാൾ കൗൺസിലറായി ഉണ്ടാകുമെന്ന് ഉറപ്പാണ്.