ദുരിതമൊഴിയാതെ പരപ്പനങ്ങാടി റെയിൽവേ അടിപ്പാത
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
പരപ്പനങ്ങാടി : റെയിൽവേ അടിപ്പാതയിലെ യാത്രാദുരിതത്തിന് അറുതിയായില്ല ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മഴക്കാലമായാൽ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ കാല് മാത്രമല്ല, തലയും, വസ്ത്രങ്ങളും നനയുമെന്നതാണ്
അടിപ്പാതയുടെ മുകൾഭാഗത്തെ ചതുരക്കട്ടകളുടെ വിടവിലൂടെ മഴ വെള്ളവും ചളിയും താഴേക്ക് ഒലിച്ചിറങ്ങി യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുകയെന്നദുരിത അവസ്ഥയാണ് ഇവിടെ.
മറ്റു പല സ്ഥലങ്ങളിലും അടി പ്പാതകളുടെ വിടവുകൾ ശാസ്ത്രീ യമായ രീതിയിൽ അടച്ച് ചോർച്ച ഒഴിവാക്കാറുണ്ടെങ്കിലും പര പ്പനങ്ങാടിയിൽ അതുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് അണ്ടർ ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ട പൊതുജനങ്ങൾ. മഴ ശക്തമായാൽ അടിപ്പാതയിൽ വെള്ളം നിറയുന്നതും സാധാരണമാണ്
ഇതോടെ വെള്ളത്തിലൂടെനടക്കേണ്ട അവസ്ഥയുമുണ്ട്. വെള്ളപ്പ...

