മുന്നിയൂരിൽ വീട് കുത്തിത്തുറന്ന് 9.5 ലക്ഷം മോഷ്ടിച്ചു, മോഷണം പുതിയ വീട്ടിലേക്ക് താമസം മാറ്റിയ ദിവസം

മൂന്നിയൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം, 9.5 ലക്ഷം രൂപ കവർന്നു. കളത്തിങ്ങൽ പാറ അരീപാറയിലാണ് വീടിന്റെ വാതിൽ കുത്തി തുറന്ന് അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കളത്തിങ്ങൽപാറ അരീപാറ സ്വദേശി കിരിണിയകത്ത്  ഉമ്മർകോയയുടെ മകൻ ഷബാസിൻ്റെ കോയാസ് വീട്ടിലാണ് മോഷണം നടന്നത്. വീട്  പുതുക്കി പണിയുമായി ബന്ധപ്പെട്ട് 
ഷബാസ് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയ ദിവസമാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി.

പഴയ വീട്ടിൽ നിന്നും സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഒന്നും മാറ്റിയിരുന്നില്ല. ഈ വീട്ടിൽ ആൾ താമസമുണ്ടായിരുന്നില്ല. പഴയ വീടിൻ്റെ പിറകിലെ ഡോർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നിരിക്കുന്നത്. അലമാരയിൽ കവറിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.  പുലർച്ചെ 12.30നും 2.30 നുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അലമാരയുടെ വാതിൽ തകർത്താണ് മോഷ്ടാവ് പണം കവർന്നിട്ടുള്ളത്. എന്നാൽ അലമാറയിൽ തന്നെ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടാവിന്റെ ദൃഷ്ടിയിൽ പെടാത്തത് കാരണം അത് നഷ്ടപ്പെട്ടില്ല.
തിരൂരങ്ങാടി പൊലീസ് സംഭവ സ്ഥലം പരിശോധിച്ചു.കേസെടുത്തു അന്വേഷണം ആരംഭിച്ചു.

error: Content is protected !!