Monday, October 13

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി : എം ഡി എം എ യും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കുന്നുംപുറം കൊളോത്ത് മുഹമ്മദ് അസറുദ്ധീൻ (28), ആ ആർ നഗർ പുതിയത്ത്പുറായ കൊടശ്ശേരി താഹിർ (27) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് കാര്യാട് കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 13.09 ഗ്രാം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താഫെറ്റമിനും മറ്റു ലഹരി വസ്തുക്കളും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും പിടികൂടി. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരാൻ ഇവർ ഉപയോഗിച്ച KL 24 P 1182 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപവും, കേരളത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തി വരികയാണ് എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സ്ത്രീകളെ ഉപയോഗിച്ചാണ് കാറിൽ ലഹരിക്കടത്ത് നടത്തുന്നതെന്നും, രണ്ട് ദിവസമായി കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് ലോഡ്ജ് വാടകയ്ക്കെടുത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതായും പ്രതികൾ പറഞ്ഞു. ഈ ലഹരിക്കടത്തും ലഹരി വിൽപ്പനയുമായി പ്രവർത്തിച്ച് വരുന്ന മറ്റ് പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജ് അറിയിച്ചു. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ. ടി. ഷനൂജിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, അസ്സി. എക്സ്സൈസ് ഇൻസ്പെകടർ ദിനേശ്. ടി, പ്രിവൻ്റീവ് ഓഫീസർ സുഭാഷ്. വി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമരി, അരുൺ, ജിഷ്നാദ്, റജി, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പങ്കെടുത്തു.

error: Content is protected !!