Information

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാര്‍ഥികള്‍ മരിച്ചു.
Accident, Information

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 3 വിദ്യാര്‍ഥികള്‍ മരിച്ചു.

കല്‍പറ്റ : വയനാട് കല്‍പറ്റപടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ ജിസ്ന മേരി ജോസഫ് (20), അഡോണ്‍ ബെസ്റ്റി (20), കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസ് (20) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരില്‍ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അഡോണിന്റെ സഹോദരി ഡിയോണ ബെസ്റ്റി, സ്നേഹയുടെ സഹോദരി സോന ജോസഫ് എന്നിവരെയും കണ്ണൂര്‍ പൂളക്കുറ്റി സ്വദേശി സാന്‍ജോ ജോസ് അഗസ്റ്റിന്‍ എന്നിവരെ പരുക്കുകളോടെ കല്‍പറ്റയിലെയും മേപ്പാടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുഴമുടിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്...
Information

കനിവുള്ള കരുതലായി പാറക്കടവ് ജിസിസി കെഎംസിസിയുടെ മാസാന്ത സഹായ സാന്ത്വന പദ്ധതി മുസാഅദ

മൂന്നിയൂര്‍ : പാറക്കടവ് ജിസിസി കെഎംസിസിയുടെ മാസാന്ത സഹായ സാന്ത്വന പദ്ധതിയായി മുസാഅദ. നിര്‍ധനരും, ചേര്‍ത്ത് പിടിക്കപ്പെടേണ്ടവരുമായ തിരഞ്ഞെടുത്ത 18 കുടുംബങ്ങള്‍ക്ക് / വ്യക്തികള്‍ക്ക് പാറക്കടവ് കെഎംസിസിയുടെ കനിവുള്ള കരുതലായി മാസാന്ത സഹായം വീട്ടിലെത്തിക്കുന്ന സദുദ്യമമായ മുസാഅദക്ക് തുടക്കമായി. ഫണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി സൈതലവി എന്ന കുഞ്ഞാപ്പുവിന് പാറക്കടവ് ജിസിസി കെഎംസിസി ഭാരവാഹികള്‍ കൈമാറി ചടങ്ങില് വിപി വാപ്പുട്ടു ഹാജി, വാര്‍ഡ് മെംബര്‍ ശംസുദ്ദീന്‍ മണമ്മല്, ഖാലിദ് മണമ്മല്‍, അബ്ദുല്‍ ഗഫൂര്‍ എംപി, സാജിദ് മൂന്നിയൂര്‍, ജംഷീര്‍ കെവി, റഷീദ് കൊറ്റിയില്‍, ബഷീര്‍ സിഎം, കുഞ്ഞു വിപി, അലീഷ സിഎം എന്നിവര്‍ പങ്കെടുത്തു....
Information

താനൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ജിസാനില്‍ മരണപ്പെട്ടു

താനൂര്‍ : മലപ്പുറം താനൂര്‍ സ്വദേശി ജിസാനില്‍ മരണപ്പെട്ടു. ജിസാന്‍ മഹബുജില്‍ ജോലി ചെയ്യുന്ന താനൂര്‍ അട്ടത്തോട് സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകന്‍ നാസര്‍ മെതുകയില്‍ (48) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യയും 4 ആണ്‍കുട്ടികളുമുണ്ട്. ഇവര്‍ നാട്ടിലാണ്. വര്‍ഷങ്ങളായി ജിസാനില്‍ ജോലി ചെയ്യുകയായിരുന്നു നാസര്‍....
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു ; കാമുകനും രണ്ട് യുവതികളുമടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും രണ്ട് യുവതികളുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിന്‍സാം, ജിതിന്‍ വര്‍ഗീസ്, ശ്രുതി സിദ്ധാര്‍ത്ഥ്, പൂര്‍ണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയില്‍ എത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോണ്‍ ഓഫ് ആയതിനാല്‍ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാമത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമു...
Feature, Information, Other

ടൂറിസം മേഖലയില്‍ ആസൂത്രിതമായ പദ്ധതികള്‍ നടപ്പാക്കും : മന്ത്രി പി.എ മുഹമ്മദ് റിയാസ്

താനൂര്‍ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളില്‍ തളരാതെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സ്പോര്‍ട്സ്, വഖഫ്, റെയില്‍വേ വകുപ്പുമന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ തീരദേശമേഖലയില്‍ വലിയതോതിലുള്ള ടൂറിസം സാധ്യതകള്‍ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങള്‍ കൂടി ഒട്ടുംപുറം തൂവല്‍തീരത്ത് ഒരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം ജില്ലയിലെ മികച്...
Education, Information

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 3000 കോടി രൂപ അനുവദിച്ചു ; വി ശിവന്‍കുട്ടി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഏകദേശം 3000 കോടി രൂപ അനുവദിച്ചതായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തേഴ് ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ...
Information

ഫാമിലി ഇഫ്‌ത്താർ മീറ്റ് സംഘടിപ്പിച്ച് വിസ്‌മയ ക്ലബ് ചെറുമുക്ക്

തിരുരങ്ങാടി ; ചെറുമുക്ക് വിസ്‌മയ ക്ലബിൻ്റെ കീഴിൽ പതിമൂന്നാം മത് ഇഫ്ത്താർ മീറ്റ് സംഘടിച്ചു .കഴിഞ്ഞ പതിനേഴ് വർഷകാലമായി നാടിനൊപ്പം നാടിൻ്റെ ഹ്യദയ സ്‌പന്ദങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് ചെറുമുക്ക് പ്രദേശത്തെ സാമുഹിക സാംസ്‌കാരിക കലാ കായിക ജീവകാരുണ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമായ ചെറുമുക്ക് വിസ്മയാ കലാകായിക വേദിയുടെ നേത്വത്തത്തിൽ വിസ്‌മയ മിനി സ്റ്റേഡിയത്തിൽ വെച്ച് ആയിരത്തിലേറെ പേർക്ക് ചെറുമുക്കിലെയും സമീപ പ്രദേശത്തെയും രാഷ്ട്രീയ മതസാമൂഹിക സാംസ്‌കാരിക പ്രമുഖകർ , തിരുരങ്ങാടിയിലെ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താറിൽ പങ്കാളികളായി.ഈ വര്ഷം ക്ലബിൻ്റെ കീഴിലെ ഫാമിലികൾക്ക് ഇഫ്ത്താർ ഒരുക്കി മാതൃകായായത് . ക്ലബ് പ്രവർത്തകരായ പ്രസിഡണ്ട് നീലങ്ങത്ത് ഇർഷാദ് സെക്രട്ടറി.മുസ്‌തഫ ചെറുമുക്ക് അംഗങ്ങളായ . വി പി ഉസ്മാൻ .കണ്ണിയത്ത് മൊയ്‌ദീൻ .കെ റഫീഖ് .വി പി ഫൈസൽ .വി പി നവാസ് , എ കെ ജംസീർ .പി സി ഷറഫുദീൻ . വി പി ഷാലു .തുടങ്ങ...
Information

1300 കുടുംബങ്ങള്‍ക്ക് വിഷു – റംസാന്‍ കിറ്റ് എത്തിച്ച് സിപിഐഎം

ചെമ്മലശ്ശേരി: വിഷു - റംസാന്‍ പ്രമാണിച്ച് ചെമ്മലശ്ശേരിയിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കി സിപിഐഎം.രണ്ടാംമൈല്‍, റേഷന്‍ കട, ബേങ്കും പടി, കുണ്ടറക്കല്‍പ്പടി ബ്രാഞ്ചുകള്‍ ചേര്‍ന്നാണ് 1300 ല്‍ അധികം വീടുകളില്‍ കിറ്റുകള്‍ എത്തിച്ചത്. സിപിഐ എം കുരുവമ്പലം ലോക്കല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി മുഹമ്മദ് ഹനീഫ, എന്‍.പി റാബിയ തുടങ്ങിയവര്‍ സന്നിഹിതരായി. എന്‍.പി റഫീഖ്, ഇ.റസാഖ്, ബാവ എസ് ,ശരീഫ് ടി ,സലീം പി, ദാസന്‍, സൈനുല്‍ ആബിദ്, പോക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി....
Information

സംസ്ഥാനത്ത് വേനല്‍ ചൂട് തുടരുന്നു ; വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍, ഇന്നലെ മാത്രം ഉപയോഗിച്ചത് 102.99 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. തൊട്ട് തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. പീക്ക് അവറില്‍ വൈദ്യുതി വിനിയോഗ നിരക്കിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്.വൈദ്യുതി ഉപയോഗത്തില്‍ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈ...
Feature, Information

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന...
Information

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കലില്‍ ദര്‍ഭക്കാട് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശ്യാം മാളു ദമ്പതികളുടെ മകള്‍ 11 കാരി ശിവാനിയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം കണ്ടത്. ഇവരുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ തൊട്ടടുത്തുള്ള കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Information

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരന്‍ മരിച്ച സംഭവം ; കൊലപാതകമെന്ന് സംശയം, പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12 വയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. സംഭവത്തില്‍ പിതാവിന്റെ സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്‌ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛര്‍ദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്ട്ടം റിപ്പോര്‍ട്ടിലാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ന്നെന്ന നിര്‍ണ്ണായക കണ്ടെത്തലുകള്‍ ഉണ്ടായത്. ഐസ്‌ക്രീമില്‍ മനപൂര്‍വ്വ...
Information

പ്രീ ഡിഗ്രിയും മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയവും ; 5 വര്‍ഷത്തോളം ഡോക്ടര്‍ ചമഞ്ഞ് ആളുകളെ ചികിത്സിച്ച വ്യാജന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് ( 41 ) ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. 5 വര്‍ഷത്തോളമായി ഇയാള്‍ ആളുകളെ ചികിത്സിച്ചു വരികയായിരുന്നു. വെറും പ്രീ ഡിഗ്രി മാത്രമുള്ള ഇയാള്‍ക്ക് 12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വഴിക്കടവിന് അടുത്തുള്ള അല്‍ മാസ് ആശുപത്രിയില്‍ ആയിരുന്നു ഇയാള്‍ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജര്‍ പാണ്ടിക്കാട് സ്വദേശി ഷമീര്‍ എന്നിവരെയും പോലീസ് പിടികൂടി. ഇവര്‍ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുള്ള...
Information

നടന്‍ മമ്മുട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെല്‍ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്‌മെയില്‍ ആണ് ഭര്‍ത്താവ്. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരുടെ മുത്തശ്ശിയാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന....
Information

ഒഴൂര്‍- താനാളൂര്‍ പഞ്ചായത്തിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിക്കുന്ന റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയങ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. താനൂര്‍ നിയോജക മണ്ഡലത്തിലെ ഒഴൂര്‍, താനാളൂര്‍ പഞ്ചായത്തുകളിലെ നാല് റോഡുകളാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ തീരദേശ റോഡുകളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പ്പറമ്പ്-കുറുവട്ടിശ്ശേരി റോഡ്, കുമ്മട്ടിപ്പാടം പാത്ത് വേ റോഡ്, അപ്പാട വലിയ യാഹു റോഡ്, താനാളൂര്‍ പഞ്ചായത്തിലെ ആലിന്‍ചുവട് ത്രീസ്റ്റാര്‍ ചന്ദ്രേട്ടന്‍ സ്മാരക റോഡ് എന്നിവയുടെ ...
Information

മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‍ പിടിയില്‍

എറണാകുളം: മിഠായി നല്‍കി ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ വീട്ടില്‍ തങ്കപ്പനാണ് (64) അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ പെണ്‍കുട്ടിക്ക് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് പല ദിവസങ്ങളിലായി പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന പരാതിയിന്മേല്‍ ഹില്‍പാലസ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Information

വൈക്കം സത്യാഗ്രഹത്തിന്റെ ഒരു നുറ്റാണ്ട്; എ കെ ജി പഠന ഗവേഷണ കേന്ദ്രം ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ; വൈക്കം സത്യാഗ്രഹത്തിന് ഒരു നൂറ്റാണ്ട് തികയുന്നവേളയില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കാന്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം. ഏപ്രില്‍ 24, ഉച്ചയ്ക്കുശേഷം 3 മണി എ കെ ജി സെന്റര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുന്‍പ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകള്‍ ഉപയോഗിക്കാനും വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്ടങ്ങള...
Information

അറബിയുടെ സഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ ‘അറബി’ അസീസ് പിടിയില്‍ ; പ്രതി പിടിച്ചുപറി, ബലാത്സംഗം, കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി

വഴിക്കടവ്: വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ 'അറബി' അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പോലീസിന്റെ പിടിയില്‍. പൂവ്വത്തിപൊയില്‍ സ്വദേശിയായ 70 വയസുകാരിയുടെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിയെ വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം പത്തോളം കഞ്ചാവ് കേസുകളുമുണ്ട്. സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. അറബിയെ ക...
Information

സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും.മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 ക്യാമറകള്‍ വഴിയാണ് പിഴയീടാക്കുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയില്‍ നിന്നും ഇളവുണ്ടാവുക. മുഖ്യമന്ത്രിയാണ് എ ഐ ക്യാമറകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,00...
Education, Information

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 122 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 122 വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനാവശ്യമായ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭയുടെ 2022-23 വര്‍ഷത്തെ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. 46 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷന്‍ റംല കൊടവണ്ടി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, സി.മിനിമോള്‍ കൗണ്‍സിലര്‍മാരായ ശബീബ ഫിര്‍ദൗസ്, ഫൗസിയ ബാബു, കെ.പി ഉഷ, കെ.കെ നിമിഷ, കെ.കെ അസ്മാബി, ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു....
Feature, Information

ചുള്ളിക്കോട് മലയില്‍ നിര്‍മിച്ച കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

മലപ്പുറം : മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് മലയില്‍ സ്ഥാപിച്ച കുടിവെള്ള സംഭരണിയുടെയും കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന്റെയും ഉദ്ഘാടനം ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുള്ളിക്കോട് പ്രദേശത്ത് വലിയ ടാങ്ക് നിര്‍മിച്ചിരുന്നെങ്കിലും ഉയര്‍ന്ന പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ ചുള്ളിക്കോട് മലയില്‍ പുതിയ ടാങ്ക് നിര്‍മിച്ചത്. തൊണ്ണൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കുക എന്ന ലക്ഷ്യത്തോടെ ജലജീവന്‍ മിഷന്റെ കീഴില്‍ മുപ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണിയാണ് നിര്‍മിച്ചത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബു രാജ്, വൈസ് പ്രസിഡന്റ് നദീറ മുംതാസ്, സ്ഥിരം സമിതി അധ്യക്ഷരായ ...
Health,, Information

പ്രായഭേദമില്ലാതെ എല്ലാവരും കളിക്കട്ടെ : ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി

പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക...
Information

തിരൂരങ്ങാടി നഗരസഭ പാലിയേറ്റീവ് സെന്ററിന് കീഴിലുള്ള 50 നിർധനരായകിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

പാലിയേറ്റീവ് കെയർ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി നഗരസഭ ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു.ആരോഗ്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർപേഴ്സൻ സിപി സുഹ്‌റാബി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം സുജിനി, വഹീദ ചെമ്പ,കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, ജാഫർ കുന്നത്തേരി, അരിമ്പ്ര മുഹമ്മദാലി, സമീന മൂഴിക്കൽ, ഹബീബ ബഷീർ,HMC മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, അയ്യൂബ് തലാപ്പിൽ, ശബാന ചെമ്മാട്, ആർ. എം ഒ. ഡോ:ഹാഫിസ് റഹ്മാൻ, ഡോ :ഫഹീം. നഴ്സിങ് സൂപ്രണ്ട്. ലീജ ഖാൻ,പാലിയേറ്റീവ് കൊടിനെറ്റർമാരായ സജ്‌ന,ജൂനി, സാദിഖ് ഒള്ളക്കൻ,മറ്റു ആശുപത്രി ജീവനക്കാരും സംബന്ധിച്ചു....
Accident, Information

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച് വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്ത് വച്ച് വൈകിട്ട് നാല് മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്. ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Information

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തു ; ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

പാലക്കാട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് വീട്ടിനകത്തെ മുറിയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണന്‍ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു....
Information

ലഹരിക്ക് അടിമയായ മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ സംഭവം ; മകന് മരണം വരെ തടവ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസില്‍ മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്ണോയിയാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കു...
Information, Politics

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു, പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ട്

കൊച്ചി : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ദേശീയ തലത്തില്‍ നില്‍ക്കുന്ന ഒരു ദേശീയ മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് പാര്‍ട്ടി വിട്ട ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നു. സിപിഐ, സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും. മതമേലധ്യക്ഷന്മാര്‍ക്ക് എതിരെ പുതിയ പാര്‍ട്ടി വിമര്‍ശനം ഉന്നയിക്കി...
Health,, Information

ജില്ലയില്‍ കോവിഡ് കേസ് വര്‍ധിക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് കണ്ടെത്തിയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എല്ലാ ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും ഡിഎംഒ അറിയിച്ചു. രോഗ പ്രതിരോധത്തിന് മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു. 2023 ജനുവരി മുതല്‍ ജില്ലയില്‍ 10 കോവിഡ് മരണങ്ങള്‍ സംഭവിച്ച...
Crime, Information

ചികിത്സക്കെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ; കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് ചാലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് (78) പോക്സോ കേസില്‍ അറസ്റ്റിലായത്. പ്രതിയെ കസബ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമായി ഇവിടെ ചികിത്സയ്ക്കെത്തിയിരുന്ന പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമായുള്ള പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസം സഹോദരിയോടൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. അബൂബക്കര്‍ ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ അബൂബക്കറിനെതിരെ...
Information, Politics

ചരിത്രം തിരുത്തിയെഴുതി വര്‍ഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണം ; സീതാറാം യെച്ചൂരി

ദില്ലി : ചരിത്രം തിരുത്തിയെഴുതി വര്‍ഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയുടെ ആദര്‍ശങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സാംസ്‌കാരിക സമന്വയങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും ഉപോല്പന്നമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ' ഇന്ത്യയുടെ ആദര്‍ശങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം വിദ്യാഭ്യാസം. സാംസ്‌കാരിക സമന്വയങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും ഉപോല്പന്നമാണ് ഇന്ത്യ. ചരിത്രം തിരുത്തിയെഴുതി വര്‍ഗീയ ഫാസിസ്റ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണം '. യെച്ചൂരി പറഞ്ഞു...
error: Content is protected !!