അനധികൃതമായി 13000ത്തോളം മദ്‌റസകള്‍, എല്ലാം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അനധികൃതമായി 13000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും ഉത്തര്‍പ്രദേശിലെ അനധികൃത മദ്‌റസകള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്‌റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതല്‍ അനധികൃത മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മദ്‌റസകള്‍ക്കെതിരെ മദ്‌റസാ ബോര്‍ഡ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്‌ഐടി പറഞ്ഞു.

ഇത്രയും മദ്‌റസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ അക്കൗണ്ടുകള്‍ സുതാര്യമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും എസ്‌ഐടി വ്യക്തമാക്കി.

error: Content is protected !!