മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി.

അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യതി) ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെ നാഷണല്‍ ഹൈവേ- 66 ല്‍ (കോഹിനൂര്‍ മുതല്‍ എടരിക്കോട് വരെ) വലിയ ചരക്ക് വാഹനങ്ങളുടെയും ടാങ്കര്‍ ലോറികളുടെയും മറ്റു വലിയ വാഹനങ്ങളുടെയും ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ ഇവിടെ താഴെപറയും പ്രകാരമുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന പരപ്പനങ്ങാടി, തിരൂര്‍ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും യൂണിവേഴ്സിറ്റി – ചെട്ട്യാര്‍മാട് എന്ന സ്ഥലത്ത് നിന്ന് ഒലിപ്രം അത്താണിക്കല്‍ കടവ്- പോകേണ്ടതാണ്.

കോഴിക്കോട് ഭാഗത്ത് നിന്നും കോട്ടക്കല്‍, തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ കോഹിനൂര്‍ നിന്ന് നീരോല്‍പ്പാലം-പറമ്പില്‍പീടിക-കരുവാന്‍കല്ല് – കൊളപ്പുറം വഴി തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്

തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങള്‍ കോട്ടക്കല്‍ എടരിക്കോട് നിന്നും വൈലത്തൂര്‍ താനൂര്‍- പരപ്പനങ്ങാടി – ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റ് വാഹനങ്ങള്‍ കൊളപ്പുറത്ത് നിന്നും എയര്‍പോര്‍ട്ട് റോഡ് വഴി കരുവാന്‍കല്ല് – പറമ്പില്‍പിടിക നീരോല്‍പ്പാലം- കോഹിനൂര്‍ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

error: Content is protected !!