
നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ വാദം ഉപേക്ഷിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത് വിവരക്കേടാണ്. ഈ അവസരവാദ-വിചിത്ര നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന് സതീശന്‍ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്. അതിനാലാണ് കെ സി വേണുഗോപാല്‍ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്. പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ പ്രതികരിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുസ്ലിം രാജ്യവും മുസ്ലിം ലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. മുസ്ലിം ലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ് നേതാക്കള്‍ മറക്കരുത്. ജമാഅത്തെ-യുഡിഎഫ് സഖ്യവും ഹിന്ദുത്വ അജന്‍ഡയുമായി സംഘപരിവാറും ചേര്‍ന്ന് പ്രചരണം വര്‍ഗീയവല്‍ക്കരിച്ചു. മലീമസമായ ഈ വര്‍ഗീയശക്തികള്‍ക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ് എല്‍ഡിഎഫ് വോട്ടുതേടുന്നത്. ജമാഅത്തെയുമായി ഇടതപക്ഷത്തിന് ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.