കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശസിന്‍ മുഹമ്മദിന് നാഷണല്‍ സ്‌കൂളിന്റെ ആദരം

ചെമ്മാട്: കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശസിന്‍ മുഹമ്മദിനെ അധ്യാപകര്‍ അനുമോദിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി ഒറ്റത്തിങ്ങല്‍ സിദ്ധീഖിന്റെ മകള്‍ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിന്‍ അടങ്ങുന്ന മൂവര്‍ സംഘം രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകര്‍ന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയില്‍ വീണ് പരിക്കുപറ്റിയ മുസ്ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവര്‍ സംഘം ആഴത്തില്‍ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുസ്ലിഹയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മാതൃകാപരമായ ധീര പ്രവര്‍ത്തനം നടത്തി ഒരു വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് കൈപിടിച്ച ശെസിന്‍ മുഹമ്മദിനെ പ്രിന്‍സിപ്പള്‍ മുഹ്യുദ്ധീന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി എന്നിവര്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ആദരിച്ചു. അധ്യാപകരായ സ്മിത, അന്‍ഫാസ്, ആക്കിഫ്, ബീന, ഷബീറ, സന്തോഷ്, രമ്യ, ജൗഹറ,നിസാര്‍ ഫൈസി, റഫീഖ് അലി, ഹൈദര്‍ അലി,എന്നിവര്‍ സന്നിഹിതരായി.

error: Content is protected !!