Tag: navakerala sadas

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍
Kerala, Other

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. വേദിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്. ...
Kerala

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി ; നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രങ്ങളിഞ്ഞ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സമീപത്ത് പൊലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസിലേക്ക് കെപിസിസി മാര്‍ച്ച് നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന്...
Kerala, Other

നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ : നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെടത്ത്. തുടർന്ന് കാര്‍ഡിയോളജിസ്റ്റ് കൂടിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അബ്ദുല്‍ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ...
Other

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു ; സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു

തിരുവനന്തപുരം : നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കാനായി മാറ്റി. നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ അന്‍പതിനായിരവും മുന്‍സിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം എന്നായിരുന്നു നിര്‍ദ്ദേശം. കോര്‍പ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കേണ്ടത് 3 ലക്ഷം രൂപയുമായിരുന്നു. സംഘാടക സ...
Malappuram, Other

നവകേരള സദസ്സ്: ജില്ലയിൽ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ

മലപ്പുറം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ. ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,546 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,835 നിവേദനങ്ങളും ബുധനാഴ്ച 21,845 നിവേദനങ്ങളും ലഭിച്ചു. ഓരോ മണ്ഡലങ്ങളും തിരിച്ചുള്ള കണക്ക്: പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച ലഭിച്ച നിവേദനങ്ങൾ. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കൽ-3773, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. മഞ്ചേരി-5683, കൊണ്ടോട്ടി-7259, മങ്കട-4122, മലപ്പുറം- 4781 എന്നിങ്ങനെയാണ് ബുധനാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ഇന്നലെ ഏറനാട് 7605, നിലമ്പൂർ 7458, വണ്ടൂർ 7188, പെരിന്തൽമണ്...
Malappuram, Other

16 നവകേരള സദസുകളും മൂന്ന് പ്രഭാത സദസുകൾ ഉൾപ്പെടെ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ

മലപ്പുറം : കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല് ദിവസങ്ങളിലായി നടന്ന 16 മണ്ഡല നവകേരള സദസ്സുകൾക്ക് പുറമെ മൂന്ന് പ്രഭാത സദസ്സുകളും ജില്ലയിൽ സംഘടിപ്പിച്ചു. നവംബർ 27ന് പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലും 29ന് കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങിലും നവകേരള സദസ്സ് സംഘടിപ്പിച്ചതോടെ ആകെ 19 പരിപാടികളാണ് നടത്തിയത്. മൂന്ന് മേഖലകളിലായാണ് ജില്ലയിൽ പ്രഭാത സദസ്സ് സംഘടിപ്പിച്ചത്. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഭാതസദസ് നവംബർ 27ന് തിരൂർ ബിയാൻകോ കാസിലിലും മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ,...
Malappuram, Other

ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരം: മുഖ്യമന്ത്രി

വണ്ടൂർ : ജനങ്ങൾ നൽകിയത് സർക്കാറിന്റെ തെളിമയാർന്ന നയത്തിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന വണ്ടൂർ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിനാൽ കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്. നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചെങ്കിലും ഇനിയും മുന്നേറാനുണ്ട്. കാലാനുസൃതമായ പുരോഗതി നേടിയില്ലെങ്കിൽ കേരളം പിന്നോട്ട് പോകും. ഭാവിതലമുറ നമ്മെ ചോദ്യം ചെയ്യും. കേരളത്തിന്റെ മുന്നേറ്റത്തിന് തടസ്സമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക സമീപനം. കേന്ദ്ര സമീപനം നാടിനെ മുന്നോട്ട് നയിക്കാൻ സഹായകരമല്ല. ഏറ്റവും കൂടുതൽ സാമ്രാജ്യത്വ വിരുദ്ധത സ്വീകരിച്ച രാജ്യം ഇന്ന് സാമ്രാജ്യത്വത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എൻ....
Other

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം: ജനലക്ഷങ്ങളെ സാക്ഷിയാക്കി നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം സമാപിച്ചു

മലപ്പുറം : കേരളത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് 'ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം' എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് സമാപനം. നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. സാധാരണക്കാരിൽ ഏറെ പ്രതീക്ഷയുണർത്തിയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി നവകേരള സദസ്സ് ജില്ലയിൽ പ്രയാണം നടത്തിയത്. തിങ്കളാഴ്ച തുടങ്ങിയ പര്യടനം ജില്ലയിലെ 16 മണ്ഡലങ്ങളിലും പൂത്തിയായി. ആദ്യദിവസം പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും രണ്ടാമത്തെ ദിവസം വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ എന്നീ മണ്ഡലങ്ങളിലും മൂന്നാമത്തെ ദിവസം കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം എന്നീ മണ്ഡലങ്ങളിലും അവസാന ദിവസമായ ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ...
Other

സ്വീകരണത്തിനിടെ കൈ കണ്ണിൽ തട്ടിയ സംഭവത്തിൽ എൻ സി സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, സമ്മാനവും നൽകി

നിലമ്പുർ: മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. "അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം" എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ...
Malappuram, Other

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി ; ചേര്‍ത്ത് നിര്‍ത്തി, ഒടുവില്‍ സ്വപ്‌ന സാഫല്യം

സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി നവകേരള സദസില്‍ വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ എത്തിയ കുരുന്നുകള്‍ മനസ് നിറഞ്ഞാണ് മടങ്ങി പോയത്. ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കുമ്പോള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍ എത്തിയത്. നാരായണന്‍ മാഷിനൊപ്പമാണ് കുട്ടികള്‍ മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. കുട്ടികള്‍ ഒരു നിവേദനവും കൊണ്ടുവന്നിരുന്നു. നിവേദനം സ്വീകരിച്ച മന്ത്രി കുട്ടികളില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ് അരീക്കോട് ജി എം എല്‍ പി സ്‌കൂള്‍. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് 400 ഓളം കുട്ടികള്‍ പ...
Malappuram, Other

ചോലനായ്ക്കരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് വിനോദ് മാഞ്ചീരി

പെരിന്തൽമണ്ണ : ആദിവാസി മേഖലയിലെ വികസന വിഷയങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സിൽ വിനോദ് മാഞ്ചീരി. ചോലനായ്‌ക്ക ആദിവാസിവിഭാഗത്തിലെ ബിരുദധാരിയും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്ര ഗവേഷക വിദ്യാർത്ഥിയുമാണ് വിനോദ്. ഗാഢവനങ്ങളുടെ ഉൾത്തടങ്ങളിലെ പ്രകൃതിജീവിതത്തിൽനിന്ന്‌ പുറത്തുകടന്ന്‌, ഒട്ടേറെ വെല്ലുവിളികളെ മറികടന്നാണ്‌ വിനോദ്‌ തന്റെ യാത്ര തുടരുന്നത്‌. ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, അമ്മമാരിലും കുഞ്ഞുങ്ങളിലും കാണുന്ന വിളർച്ച പ്രശ്നങ്ങൾക്ക് പരിഹാരം, ഇ ഗ്രാന്റ് വിഷയം, പുതുക്കിയ ബദൽ സ്കൂൾ സംവിധാനം, പ്രീ മെടിക് സംവിധാനം തുടങ്ങിയ കാര്യങ്ങൾ പ്രഭാത സദസ്സിൽ അദ്ദേഹം ഉന്നയിച്ചു. നിലവിൽ ഡിഗ്രി വിദ്യാർത്ഥികൾക്കായി നൽകി വരുന്ന ഇ ഗ്രാന്റ് കൃത്യമായി നൽകുന്നതിനും, അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും വിളർച്ചയും...
Malappuram, Other

നവകേരള നിർമ്മിതിക്ക് ക്രിയാത്മക നിർദ്ദേശങ്ങളുമായി പ്രഭാത സദസ്സ്

പെരിന്തൽമണ്ണ : നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ച് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമൊപ്പം പ്രഭാത യോഗത്തിൽ പങ്കെടുത്തത്. അതിഥികൾക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് മുൻ എംഎൽഎ വി. ശശികുമാർ അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള ...
Malappuram, Other

സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരം ; മുഖ്യമന്ത്രി

മലപ്പുറം : സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കും എടുക്കുന്ന തെളിഞ്ഞ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ജനങ്ങളുടെ ഈ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ് കാണുന്നതെന്ന് അദ്ദേഹം പെരിന്തല്‍മണ്ണയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ നാല് ദിവസത്തെ പര്യടനം ഇന്ന് പൂര്‍ത്തിയാവുകയാണ്. പൊന്നാനിയില്‍ തുടങ്ങി ഇന്ന് പെരിന്തല്‍മണ്ണയില്‍ എത്തി നില്‍ക്കുന്ന മലപ്പുറം ജില്ലയിലൂടെയുള്ള യാത്ര ഈ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ കാഴ്ച കൂടിയാണ്. വഴിനീളെ ജനങ്ങള്‍ സ്വയമേവ കാത്തു നില്‍ക്കുകയാണ്. ആവേശത്തോടെ അഭിവാദ്യം ചെയ്യുന്നു. സര്‍ക്കാര്‍ ചെയ്ത...
Malappuram, Other

സംസ്ഥാനത്തെ ക്രമസമാധനപാലനം ഏറ്റവും മികച്ച നിലയിൽ: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ക്രമസമാധാനപാലനം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൊല്ലത്തെ സംഭവം അതിന് ഉദാഹരണമാണ്. ഏഴ് വർഷത്തിനിടയിൽ ജന സൗഹൃദ സമീപനത്തിൽ രാജ്യത്തിന് മാതൃകയാവുന്ന സമീപനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മങ്കട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വർഗീയ കലാപങ്ങളുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടും നടക്കാത്തത് ഇവിടുത്തെ ആഭ്യന്തരവകുപ്പിന്റെ കൃത്യമായ ഇടപെടൽമൂലമാണ്. ഇവിടെ കേരള പോലീസിനെ ശരിയായ ദിശയിലാണ് നയിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുകയാണ്. മാനവീക ഐക്യത്തിന്റെ നാടായ മങ്കടയിൽ രണ്ട് വർഷം കൊണ്ട് 129 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി പൂർത്തിയാക്കി. ഇത് 70 ശതമാത്തിലധികം വരും. സംസ്ഥാന ശരാശരിയേക്കാളധികം മങ്കട മണ്ഡലത്തിൽ നടപ്പിലാക്കിയത...
Malappuram, Other

നവകേരള സദസ്സ്: ജില്ലയില്‍ മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 53,446 നിവേദനങ്ങള്‍

മലപ്പുറം : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളും ഇന്നലെ 21,845 നിവേദനങ്ങളും ലഭിച്ചു. ഇന്നലെ മഞ്ചേരി - 5683, കൊണ്ടോട്ടി -7259, മങ്കട - 4122, മലപ്പുറം -4781 എന്നിങ്ങനെ നിവേദനങ്ങള്‍ ലഭിച്ചു. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച നിവേദനങ്ങള്‍ ലഭിച്ചത്. ...
Local news, Other

നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി

തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്. ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ച...
Malappuram, Other

ചക്രക്കസേരയിലെ അമലിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മുഖ്യമന്ത്രി

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിൽ താൻ അടക്കമുള്ള ഭിന്നശേഷി വിഭാഗം ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചുണ്ടിക്കാട്ടാനും പുതിയ കാര്യങ്ങൾ നിർദേശിക്കാനുമായി എത്തിയതായിരുന്നു കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമൽ ഇഖ്ബാൽ. മുഖ്യമന്ത്രിയെ നേരിട്ട് കാണാനും സംവധിക്കാനുമായതിന്റെ സന്തോഷത്തിലാണ് ഈ 18കാരൻ. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശാസ്ത്രീയമാക്കണമെന്നും സ്പെഷ്യൽ സ്‌കൂൾ ടീച്ചർമാരെ സ്‌കൂളുകളിൽ സ്ഥിരപ്പെടുത്തണമെന്നും ഭിന്നശേഷിക്കാർ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വിൽപ്പന നടത്താൻ സർക്കാറുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് തുടങ്ങണമെന്നും അമൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജന്മനാ സെറിബ്രൽ പാൾസി ബാധിതനായ ഇദ്ദേഹം പത്താം വയസ്സുവരെ എഴുതാനോ വായിക്കാനോ കഴിയാത്ത അവസ്...
Local news, Malappuram, Other

നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍

തിരൂരങ്ങാടി : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,582 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,850 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,732 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി- 4314, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന സദസ്സുകളില്‍ ലഭിച്ച നിവേദനങ്ങളുടെ എണ്ണം. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂര്‍-3674, തിരൂര്‍ -4094, താനൂര്‍ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍. ...
Local news, Other

വഴിയെന്ന സ്വപ്നം പൂർത്തീകരിക്കാൻ നവകേരള സദസ്സിൽ പ്രതീക്ഷയോടെ ഷൈലജയെത്തി

വേങ്ങര : വാഹനങ്ങൾ വീട്ടിലേക്ക് എത്താൻ പാകത്തിലുള്ള വഴി എന്ന സ്വപ്നവുമായാണ് കണ്ണമംഗലം മേമ്മാട്ടുപാറ സ്വദേശി ഷൈലജ വേങ്ങര മണ്ഡലം നവ കേരള സദസ്സിലെത്തിയത്. ജന്മനാ ഭിന്നശേഷികാരിയായ ഷൈലജ വർഷങ്ങളായി വീൽചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് വീൽചെയറും ഇവർക്കാവശ്യമുണ്ട്. തന്റെ ആവശ്യങ്ങൾ നവകേരള സദസ്സിൽ പരിഗണിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് പരിപാടിയിലെത്തിയത്. പരാതി കൊടുത്ത ശേഷം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കണ്ടാണ് ശൈലജ വീട്ടിലേക്ക് മടങ്ങിയത്. ഷൈലജയുമായി സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇവരുടെ പ്രയാസങ്ങൾ ഉടനടി പരിഹരിക്കാമെന്ന ഉറപ്പും നൽകി. ...
Malappuram, Other

നവകേരള സദസ്സ്: ഇന്ന് മലപ്പുറത്ത് ഗതാഗത ക്രമീകരണം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മലപ്പുറം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് (നവംബർ 29ന്) മലപ്പുറം നഗരത്തിൽ വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെ ഗതാഗത ക്രമീകരണം. നവകേരള സദസ്സിനായി മഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾ മലപ്പുറം മൂന്നാംപടി ജൂബിലി റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ നവകേരള സദസ്സ് പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കോഴിക്കോട് റോഡിലൂടെ വരുന്ന വാഹനങ്ങൾ മച്ചിങ്ങൽ മുണ്ടുപറമ്പ് ബൈപാസിലെത്തി മൂന്നാംപടി ജൂബിലെ റോഡിലൂടെ പെരിന്തൽമണ്ണ റോഡിലെ പ്രധാന കവാടത്തിന് മുന്നിൽ ആളെ ഇറക്കി ബസുകൾ എം.എസ്.പി ഹൈസ്‌കൂൾ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ എം.എസ്.പി വർക്ക്‌ഷോപ്പ് ഗേറ്റിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. തിരൂർ റോഡിലൂടെ വരുന്ന വാഹനങ്ങ...
Local news, Other

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

മലപ്പുറം: വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ...
Malappuram, Other

തിരൂരിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ

പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും. എംടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്:സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ് തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്: റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. ബിടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് : ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) ബി.ടെക് വിഭാഗത്ത...
Malappuram, Other

നവകേരള സദസ്സ്: ജില്ലയിൽ ആദ്യദിവസം ലഭിച്ചത് 14775 നിവേദനങ്ങൾ

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് നവംബർ 27 മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകൾ. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂർ-3674, തിരൂർ -4094, താനൂർ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ. തിരൂർ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി.സ്കൂൾ മൈതാനത്ത് നവകേരള സദസിനോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ 21 പരാതി കൗണ്ടറുകളിൽ നിന്നായി 4094 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 1644 പരാതികൾ സ്ത്രീകളും ,641 എണ്ണം മുതിർന്ന പൗരൻമാരും , 235 ഭിന്നശേഷിക്കാരുടെ പരാതികളുമാണ് ലഭിച്ചിട്ടുള്ളത് ' എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങു...
Malappuram, Other

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

പൊന്നാനി : സർവതല സ്പർശിയായ, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പൊന്നാനി മണ്ഡല നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകളിൽ വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കിയും വിപുലമായ അടിസ്ഥാന സൗകര്യമാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കിയത്. കോവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ വൈഷമ്യം നേരിട്ടപ്പോൾ ഓക്സിജൻ ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജമായിരുന്നു. ഇത് ആർദ്ര മിഷൻ ശാക്തീകരിച്ച് നേടിയെടുത്തതാണ്. കോവിഡ് ബാധിതരെ മുഴുവൻ സൗജന്യമായി സംസ്ഥാനം ചികിത്സിച്ചു. കഴിഞ്ഞ ഏഴര വർഷക്കാലമായി 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സർക്കാർ സ്കൂളിൽ വർദ്ധിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്വ...
Malappuram, Other

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്നു, കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നത് ; മുഖ്യമന്ത്രി

തിരൂര്‍ ; കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. അത് പൊതു അഭിപ്രായമായി വരുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്‌കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടതെന്നും അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന്റെ പൂര്‍ണരൂപം ; ഇന്ന് നവകേരള സദസ്സ് പത്താം ദിവസമാണ്. നാല് ജില്ലകള്‍ പിന്നിട്ടു. ജനലക്ഷങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. ഇന്നലെ കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിലായിരുന്നു പര...
Malappuram, Other

നവകേരള സദസ്സ്: പുതുയുഗം തുറക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മലപ്പുറം ജില്ലയിൽ

കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് ഇന്ന് (നവംബർ 27ന്) മലപ്പുറം ജില്ലയിൽ തുടക്കമാകും. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ ഒമ്പതിന് തിരൂർ ബിയാൻകോ കാസിലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാത സദസ്സ് നടക്കും. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതസദസ്സിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങൾക്ക് പരാതി നൽകാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സ...
Malappuram, Other

നവകേരള സദസ്സിന് വരവറിയിച്ച് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു

മലപ്പുറം : നവകേരള സദസ്സിന് വരവറിയിച്ച് മലപ്പുറം മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം ജില്ലാ വെറ്ററൻസ് ടീമും കേരള പോലീസ് വെറ്റൻസ് ടീമും തമ്മിൽ ഏറ്റുമുട്ടി. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ജില്ലാ വെറ്ററൻസ് ടീം വിജയികളായി. മുൻ സന്തോഷ് ട്രോഫി താരങ്ങളായ ഹബീബ് റഹ്‌മാൻ, റഫീഖ് ഹസ്സൻ, റഷീദ്, സുൽഫീക്കർ, രാജേഷ്, സന്തോഷ്, എഡിസൺ, ഇന്ത്യൻ യൂണിവേഴ്‌സിറ്റി മുൻ ക്യാപ്റ്റൻ സുരേന്ദ്രൻ മങ്കട, ഗാന്ധി യൂണിവേഴ്‌സിറ്റി മുൻ ക്യാപ്റ്റൻ സൈദാലി, കേരള പോലീസ് ക്യാപ്റ്റൻ ഷിംജിത്ത് എന്നിവർ ഇരു ടീമുകളിൽ അണിനിരന്നു. എ.ഡി.എം എൻ.എം മെഹറലി മത്സരം ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് വി.പി. അനിൽ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ട്രോഫി കേരള ടീം ക്യാപ്റ്റൻ ആസിഫ് സഹീർ സമ്മാനദാനം നിർവഹിച്ചു. മുൻ ജില്ലാ ...
Local news, Other

നവകേരളസദസ്സ്: വള്ളിക്കുന്ന് മണ്ഡലം കൂട്ടയോട്ടം സംഘടിപ്പിച്ചു

വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കോർണറിൽ നിന്നും ആരംഭിച്ച കൂട്ടയോടം കോഹിനൂരിൽ സമാപിച്ചു. യുണിവേഴ്‌സിറ്റി സിൻഡികേറ്റ് അംഗം വസുമതി ടീച്ചർ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി നോഡൽ ഓഫീസർ വിവിധ സബ് കമ്മറ്റി അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ...
Local news, Other

നവകേരള സദസ്സ് ; ആളെ കൂട്ടാന്‍ വിദ്യാര്‍ത്ഥികളെ അയക്കണമെന്ന വിചിത്രനിര്‍ദേശം പിന്‍വലിക്കണം ; കെപിഎ മജീദ് എംഎല്‍എ

തിരൂരങ്ങാടി : നവകേരള സദസ്സിന് ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്ന തിരുരങ്ങാടി ഡിഇഒയുടെ നിര്‍ദേശം പിന്‍വലിക്കണമെന്നും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിന് നടപടി സ്വീകരിക്കണമെന്നും കെ.പി എ മജീദ് എം എല്‍ എ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചട്ടലംഘന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ല, പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികള്‍ സ്വീകരിക്കാത്ത നവ സദസ്സില്‍ ആള് കുറയുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപകര്‍ക്ക് ടാര്‍ജറ്റ് നല്‍കി കുട്ടികളെ പങ്കെടുപ്പിക്കുന്നത്. പല മേഖലയിലും ഇത് പോലെ ടാര്‍ജറ്റ് നല്‍കിയാണ് നവകേരള സദസ്സിന് ആളെ കൂട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സദസില്‍ കുട്ടികളെ പോലും നിറച്ച് നടത്തുന്ന ഈ ആഘോഷം വ...
Local news, Other

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു. നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം ...
error: Content is protected !!