പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു

പരപ്പനങ്ങാടി : പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു. വെന്നിയൂര്‍ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ഫാത്തിമ ബീവി വെറുതേ വിട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി മുറിക്കകത്ത് വെച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. കുട്ടിയേയും സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ വിസ്താരം ചെയ്തതില്‍ ഇവരുടെ മൊഴികള്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായ കെ.കെ. സുനില്‍ കുമാര്‍ പട്ടരുപറമ്പ് ഹാജരായി.

error: Content is protected !!