
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്‍റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്.
സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ
ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് സ്ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു.
യുവതിയെ കൊണ്ടുപോകുന്നതാരാണെന്ന് കൂടി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പലപ്പോഴും എയര്‍പോര്‍ട്ടിനകത്ത് കാര്യയര്‍മാര്‍ മാത്രമാണ് പിടിയാലാവാറ്. മയക്കുമരുന്ന് ശൃംഖലയുടെ മറ്റ് കണ്ണികളെ പിടികൂടാനോ മയക്കു മരുന്നിന്‍റെ ഉറവിവും കടത്തിന്‍റെ ലക്ഷ്യസ്ഥലവും കണ്ടെത്താനോ സാധിക്കാറില്ല.
പത്തനംതിട്ടക്കാരിയായ യുവതിയെ കൂട്ടികൊണ്ടുപോകാന്‍ കരിപ്പൂരിലെത്തിയത് മലപ്പുറം മൂന്നിയൂരുള്ള മൂന്ന് യുവാക്കളായിരുന്നു. രണ്ട് കാറുകളിലായിട്ടായിരുന്നു അവരെത്തിയത്. ഇവര്‍ സൂര്യയയേയും കൊണ്ട് കാറിലേക്ക് കയറി കാര്‍ നീങ്ങി തുടങ്ങിയപ്പോഴാണ് പോലീസ് കാര്‍ തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. രണ്ടാമത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു. തിരൂരങ്ങാടി ടുഡേ
സൂര്യയിൽ നിന്ന് എംഡിഎംഎ ഏറ്റുവാങ്ങാനായി എത്തിയ തിരൂരങ്ങാടി മുന്നിയൂർ പാറേക്കാവ് സ്വദേശികളായ ചോനാരി അലി അക്ബർ (32), ചക്കിപ്പറമ്പത്ത് സി.പി.ഷഫീർ (30), വള്ളിക്കുന്ന് പരുത്തിക്കാട് സ്വദേശി മതിലഞ്ചേരി എം.മുഹമ്മദ് റാഫി (37) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.
തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9?mode=r_t
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സൂര്യ ഒരു ‘ക്യാരിയർ’ മാത്രമായിരുന്നു എന്നാണ് വ്യക്തമായത്. ലഹരി മരുന്ന് ഒമാനിൽ നിന്ന് അയച്ചത് കണ്ണൂര്‍ സ്വദേശിയായ നൗഫൽ എന്നയാളാണ്. നൗഫല്‍ ഒമാനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ്. നൗഫലിന്റെ നിർദ്ദേശപ്രകാരം, എംഡിഎംഎ കൈപ്പറ്റിയ ശേഷം സൂര്യയെ പറയുന്ന സ്ഥലത്ത് ഇറക്കുക എന്നതായിരുന്നു തിരൂരങ്ങാടി സ്വദേശികൾക്ക് കിട്ടിയ നിർദ്ദേശം.
പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് പരിശോധന തുടരുകയാണ്. വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുന്ന സിന്തറ്റിക് ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത് എന്നതാണ് അന്വേഷണം കൂടുതൽ ഗൗരവത്തിലാകുന്നത്.
കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടത്തുന്നത്. എംഡിഎംഎയുടെ ഉറവിടം, വിതരണ ശൃംഖല, മറ്റു ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണ്.