Thursday, August 21

ധൈര്യമുണ്ടെങ്കില്‍ മാന നഷ്ടകേസ് നല്‍കട്ടെ, നേരിടാന്‍ തയ്യാര്‍, അയാളെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍, പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല ; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാന്‍ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ഹണി ഭാസ്‌കരന്റെ ആരോപണം. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്‌കര്‍ പറയുന്നു.

ശ്രീലങ്കന്‍ യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയച്ചത്. ചാറ്റ് നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. താന്‍ മറുപടി നല്‍കാത്തത് കൊണ്ട് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്.

രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മാനനഷ്ടകേസ് നല്‍കട്ടെ. നേരിടാന്‍ ഞാന്‍ തയ്യാറാണ്. രാഹുല്‍ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. ാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍ എംപിയാണ്. രാഹുലിനെതിരെ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഷാഫി തയാറായിട്ടില്ലെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ സ്നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് താന്‍ കേട്ടിരിക്കുന്നത്. തന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഹണി പറഞ്ഞു.

error: Content is protected !!