ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം അറസ്റ്റ്, ശക്കമായി സമര്‍ദ്ദം, തന്നെ സമീപിച്ചത് സുഹൃത്ത് വഴി ; വെളിപ്പെടുത്തി ദില്ലി മന്ത്രി അതിഷി

ദില്ലി: ബിജെപിയില്‍ ചേരാന്‍ ശക്തമായ സമ്മര്‍ദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ദില്ലി മന്ത്രിയുമായ അതിഷിമര്‍ലെനെ. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം താന്‍ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അതിഷി വെളിപ്പെടുത്തി. സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും. തന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞു.ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി. അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വെളിപ്പെടുത്തി.

തന്നെയും സൗരവ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി പറഞ്ഞു. അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ജയിലിലടച്ചിട്ടും ആംആദ്മി പാര്‍ട്ടി ഇപ്പോഴും ഒറ്റക്കെട്ടായി ഐക്യത്തോടെ തുടരുന്നുവെന്ന് ബിജെപിക്ക് മനസ്സിലായി. ഇനി ആംആദ്മി പാര്‍ട്ടിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലില്‍ അടയ്ക്കാനാണ് അവരുടെ നീക്കമെന്നും അതിഷി പറഞ്ഞു.

ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലാണ് . പതിനഞ്ച് ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു .അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറയില്ലെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‌വേര്‍ഡുകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതെല്ലാം കണക്കില്ലെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. ഭാവിയില്‍ വീണ്ടും കസ്റ്റഡി ആവശ്യം വരുമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.

error: Content is protected !!