Blog

വഖ്ഫ് : പ്രതിഷേധ സ്വരങ്ങളെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം
Local news

വഖ്ഫ് : പ്രതിഷേധ സ്വരങ്ങളെ ശിഥിലമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം

തിരുരങ്ങാടി: വഖഫ് നിയമഭേദഗതിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുന്നതിനിടെ പ്രതിഷേധ സ്വരങ്ങളെ തകർക്കാനും സമുദായത്തെ ഒറ്റി കൊടുക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് കറിപറമ്പ് അരീപാറയിൽ വെച്ച് നടന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരൂരങ്ങാടി മണ്ഡലം മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ജാതിമത വർഗങ്ങൾക്കതീതമായി വഖഫ് നിയമത്തിനെതിരെ ഇന്ത്യൻ പാർലമെൻ്റിലെ കേരളത്തിൻ്റെ സിംഹഗർജനം ഭരണഘടന സംരക്ഷണത്തിന് വേണ്ടിയായിരുന്നു. എന്നാൽ ഫാസിസത്തിൻ്റെ അരമന തേടിയിറങ്ങിയ ചില പുരോഹിതൻമാരുടെ സമീപനങ്ങളും പ്രസ്താപനകളും ചേക്കുട്ടിമാരെ ഓർമിപ്പിക്കുന്നു. സമുദായ രാഷ്ട്രീയത്തെ നിരാകരിച്ച് വഖഫ് സംവിധാനത്തെ തകർക്കാൻ നിയമനിർമാണം നടത്തിയ ഫാസിസ്റ്റുകളെ വെള്ള പൂശുന്ന ഒറ്റുകാരെ കരുതിയിരിക്കണമെന്നും മെമ്പേഴ്സ് മീറ്റ് പറഞ്ഞു. യോഗം വിസ്‌ഡം ഇസ്ലാമിക്‌ ഓർഗാനൈസേഷൻസംസ്ഥാന വൈസ് പ്രസിഡന്റ് സി പി സലീം ഉത്ഘാടനം ചെയ്തു, മണ...
Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ കരിപ്പൂർ ഹജ്ജ് ഹൗസിലെത്തി ; ഫ്ളൈറ്റ് ബുക്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു

കരിപ്പൂർ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ ഹജ്ജ് ഹൗസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഹഷം അഹ്മദ് പർക്കാർ, അഹ്മദ് ഷൈഖ്, അബ്ദുൽ വാഹിദ് മുഖദ്ദം എന്നിവരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി ഹജ്ജ് ഹൗസിലെത്തിയത്. ഹജ്ജ് ഹൗസിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കായി പ്രത്യേകം ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ (ചൊവ്വ) ഫ്ളൈറ്റ് ബുക്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ ബുക്കിംഗ് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നിർവ്വഹിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഇൻചാർജ് ഹഷം അഹ്മദ് പർക്കാർ, പി.കെ. അസ്സയിൻ, പി.കെ.മുഹമ്മദ് ഷഫീക്ക്, കെ.പി നജീബ്, എൻ.പി. സൈതലവി, സിറാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു....
Gulf

ഹജ്ജ് 2025: ആദ്യ വിമാനം മെയ് 10ന് കരിപ്പൂരിൽ നിന്നും

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതണ്. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ടോക്കൺ രജിസ്‌ട്രേഷൻ വിദൂര വിഭാഗം ആറാം സെമസ്റ്റർ ( CBCSS ) ബി.എ., ബ.എ. അഫ്സൽ - ഉൽ - ഉലമ, ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് മെയ് ഏഴ് മുതൽ ടോക്കൺ രാജ്‌സിട്രേഷൻ എടുക്കാം. ഫീസ് 2980/- രൂപ. പി.ആർ. 489/2025 ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും ആറാം സെമസ്റ്റർ (2022 ബാച്ച്) ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി ഏപ്രിൽ 2025 ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും ( പേപ്പർ : SDC6FI31 INTERNSHIP & PROJECT) മെയ് ഏഴിന് നടക്കും. കേന്ദ്രം :  എം.ഇ.എസ്. അസ്മാബി കോളേജ് പി. വെമ്പല്ലൂർ. പി.ആർ. 490/2025 പ്രക്ടിക്കൽ പരീക്ഷ ആറാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്‌മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ( പേപ്പർ : SDC6FM33 ( Pr ) INTERNSHIP & PROJECT ) മെയ് ഒൻപതിന് നടക്കും. കേന്...
Malappuram

ഹജ്ജ് 2025: ആദ്യ വിമാനം മെയ് 10ന് കരിപ്പൂരിൽ നിന്നും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും ആദ്യ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ ഹാജിമാർ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോർട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തലെ പില്ലർ നമ്പർ 5-ന് സമീപമാണ് റിപ്പോർട്ട് റിപ്പോർട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതണ്. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർത്ഥാടകർ കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 11ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ ...
Kerala

171 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 6 പോക്‌സോ കേസുകളില്‍ അധ്യാപകന് ജാമ്യം ; അന്നത്തെ ദേഷ്യത്തില്‍ മൊഴി കൊടുത്തതാണെന്ന് വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം : 171 ദിവസത്തെ ജയില്‍വാസത്തിന് ശേഷം അധ്യാപകന് 6 പോക്‌സോ കേസുകളില്‍ ജാമ്യം. വിദ്യാര്‍ത്ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തിരുവനന്തപുരം നഗരത്തിലെ യുപി സ്‌കൂളിലെ അധ്യാപകന്‍ ബിനോജ് കൃഷ്ണക്ക് ജാമ്യം അനുവധിച്ചത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്നാണ് കൂറുമാറിയ വിദ്യാര്‍ഥിനികള്‍ പറഞ്ഞത്. ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിച്ചെന്ന കേസിലായിരുന്നു അധ്യാപകനെതിരെ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്സോ കേസുകളാണ് ചുമത്തിയത്. മൂന്ന് മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണ...
Local news

പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് ; കൊച്ചി ടൈറ്റന്‍സ് ജേതാക്കളായി

പരപ്പനങ്ങാടി : ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡെയ്ഞ്ചര്‍ ബോയ്‌സിനെ കൊച്ചി ടൈറ്റന്‍സ് തോല്‍പ്പിച്ച് വിജയ കിരീടം നേടി. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനല്‍ മത്സരം മുന്‍ കേരള പോലീസ് ഫുട്‌ബോള്‍ താരവും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അരുണ്‍. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്‌സ് സെക്രട്ടറി അജീഷ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരില്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്....
Local news

കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി കൂട്ടായ്മ അനുശോചിച്ചു

തിരൂരങ്ങാടി: നിരക്ഷരർക്ക് അക്ഷര വെളിച്ചം നൽകിയും ഭിന്നശേഷിക്കാർക്ക് ചലനാത്മക പ്രവർത്തനങ്ങൾ നടത്തിയും നിരാലംഭരായ സ്ത്രീകൾകളെ ശാക്തീകരിച്ചും ഒരു രാജ്യത്തിന്റെ തന്നെ പ്രതീകമായി മാറിയ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്ന പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അനുശോചന യോഗം സംഘടിപ്പിച്ചു. സിഗ്നേച്ചർ പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അക്ഷയ് എം, രക്ഷാധികാരി ഡോ: കബീർ മച്ചിഞ്ചേരി,വർക്കിംഗ് സെക്രട്ടറി അഷ്റഫ് മനരിക്കൽ , വൈസ് പ്രസിഡണ്ട് സലാം ഹാജി മച്ചിങ്ങൽ, ട്രഷറർ സുജിനി മുളുക്കിൽ , അമൽ ഇഖ്ബാൽ, ഭാരവാഹികളായ സത്യഭാമ ടീച്ചർ, സമീറ കൊളപ്പുറം, ശബാന ചെമ്മാട്, സൽമ തിരൂർ, റാഷി എന്നിവർ പ്രസംഗിച്ചു....
Accident, Local news

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

താനൂരിൽ നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍ ആണ് അപകടം നടന്നത്. താനൂർ കട്ടിലങ്ങാടി സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ആണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. താനൂരിൽ നിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. റിനാസ്, ഫർവിൻ , നിഹാദ് , ഷഹബാസ് , അൻഫാസ്, അജ്നാസ് , ലാഷിം എന്നിവരെ കൂടാതെ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാഗവര ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ....
Kerala

ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുവാ, അവിടെ വേസ്റ്റ് ഇടരുത് എന്ന് എല്ലാവരോടും പറഞ്ഞു ; നെഞ്ച് പൊട്ടി പേവിഷബാധയേറ്റ് മരിച്ച് ഏഴു വയസുകാരിയുടെ മാതാവ്

തിരുവനന്തപുരം : ആരുടെയും നെഞ്ച് തകര്‍ക്കുന്നതായിരുന്നു തെരുവുനായ കടിച്ചതിനു മൂന്നു തവണ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി നിയാ ഫൈസലിന്റെ മാതാവ് ഹബീറയുടെ പ്രതികരണം. ''ഇനിയും വളര്‍ത്ത്, കുറേ പട്ടികളെ കൂടി വളര്‍ത്ത്. അവിടെ വേസ്റ്റ് ഇടരുത്, ഇടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അതു തിന്നാന്‍ വന്ന പട്ടികളാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ എന്റെ കുഞ്ഞിനെ കടിച്ചുപറിക്കുവാ. അപ്പോഴേ എടുത്തോണ്ടു പോയി ഞാന്‍… എനിക്കിനി കാണാന്‍ പോലുമില്ല…'' നെഞ്ചുപൊട്ടിയായിരുന്നു തന്റെ മകളുടെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് പറഞ്ഞത്. വീടിന് സമീപത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാണ്. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. വീടിന് സമീപത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും നിയാ ഫൈസലിന്റെ മാതാവ് ഹബീറ തിരുവനന്തപുരം എ...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക ; ആളുകളെ ഒഴുപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. നിലവില്‍ ആറാം നിലയില്‍ രോഗികളില്ല. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്ന ആറാം നിലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പെടെ നടന്ന...
Kerala

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം ; വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ ഏഴുവയസ്സുകാരി മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷബാധയേറ്റ് വീണ്ടും മരണം. തെരുവുനായ കടിച്ചതിന് ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച ഏഴു വയസ്സുകാരി മരിച്ചു. പത്തനാപുരം കുന്നിക്കോട് കിണറ്റിന്‍കര ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രില്‍ 8നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് വാക്‌സീന്‍ എടുത്ത കുട്ടിക്ക് തുടര്‍ന്നു രണ്ടാമത്തെയും മൂന്നാമത്തെയും ഡോസുകളും എടുത്തിരുന്നു. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വന്നിരുന്നു. ഞരമ്പില്‍ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. നിയയുടെ ഖബറടക്കം പൂര്‍ത്തിയാ...
Local news

പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു

തിരൂരങ്ങാടി: പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് ആം ആദ്മീ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഷമീം ഹംസ പി ഓ അനുശോചനകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. 1990 കളില്‍ കേരളത്തെ ഇളക്കിമറിച്ച ശാസ്ത്രത്തിന്റെ അമരക്കാരി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേ...
Kerala

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി

എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്...
Other

ഈ മാസം മുതൽ എല്ലാ റേഷൻ കർഡിനും മണ്ണെണ്ണ

തിരുവനന്തപുരം : ഈ മാസം മുതൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിതരണം ആരംഭിക്കുന്നു. വർഷങ്ങളായി മുടങ്ങി കിടന്നതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും ഈ മാസം മുതൽ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലിറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും. മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷ ത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്ന...
Local news

പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ

തിരൂരങ്ങാടി : പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ശാരീരിക പ്രതിസന്ധികളെ അതിജീവിച്ചാണ് അവര്‍ അക്ഷരപാതയിലും സാമൂഹ്യവീഥിയിലും വിപ്ലവം തീര്‍ത്തത്. സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കനപ്പെട്ട സംഭാവനയര്‍പ്പിച്ചും മാതൃകാപമായ ജീവിതം കാഴ്ച്ചവെച്ചു. റാബിയയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരായാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. അവസാനം വരെയും സമൂഹത്തിനു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു. താന്‍ അവസാനമായി കണ്ടപ്പോഴും റാബിയ ആവശ്യപ്പെട്ടത് ഒട്ടേറെ സാമൂഹ്യ സേവനങ്ങളെ കുറിച്ചായിരുന്നു. തന്റെ പരിസരത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കന്ന കടലുണ്ടിപുഴയോരത്ത് സുരക്ഷയൊരുക്കാനായി ഭിത്തി കെട്ടുന്നതിനെകുറിച്ചായിരുന്നു. അവരുടെ ഒരു അഭ്യാര്‍ത്ഥന. അത് പ്രകാരം അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്തിയിരുന്നതായും മജീദ് പറഞ്ഞു....
Malappuram

മനസിന്റെ ശക്തി കൊണ്ട് ലോകം കീഴടക്കാമെന്ന് തെളിയിച്ച മഹത് വ്യക്തിത്വം : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മനസ്സിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയയെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു പികെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ...
Malappuram

കെവി റാബിയ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം : സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു കെവി റാബിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്...
Malappuram

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു ; 1 മണിക്ക് പൊതുദര്‍ശനം ; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് തന്നെ ഖബറടക്കും

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന മലപ്പുറത്തെ സാക്ഷരതാ പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ മമ്പുറത്തെ ജ്യേഷ്ഠത്തിയുടെ വീട്ടില്‍ വച്ചാണ് മരണം. ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു,. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഒരു മണിക്ക് പിഎസ്എംഒ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. സ്ത്രീകള്‍ക്ക് മാത്രമാണ് പൊതുദര്‍ശനത്തിന് അനുമതിയുള്ളത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം ആറ് മണിയോടെ നടുവില്‍ പള്ളിയില്‍ ഖബറടക്കും....
Obituary

ചെമ്മാട് ചെമ്പൻ അബ്ദുൽ മജീദ് അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട് സ്വദേശിയും പന്താരങ്ങാടി പാറപ്പുറം താമസക്കാരനുമായ ചെമ്പൻ അബ്ദുൽ മജീദ് (68) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് പാറപ്പുറം ജുമുഅത്ത് പള്ളിയിൽ. ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മത് റാഫി , അൻവർ സാദത്ത്, അൻസാർ, ജുമൈല, ഹഫ്സത്ത്, സൈഫുദ്ധീൻ, അനസ് അബ്ദുള്ള. മരുമക്കൾ: മൈമൂന, ഫസ്ലിയ, സമീറ, നാസർ നിലമ്പൂർ, ഉമ്മർ പറമ്പിൽ പീടിക....
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തം : മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം, തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങി : മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിയുടെ തകരാര്‍ കൊണ്ടായിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ കോളജില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്ടോബര്‍ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല...
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം : മരണങ്ങള്‍ പുക ശ്വസിച്ചിട്ടല്ലെന്ന് അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയില്‍ ഉണ്ടായ അഞ്ച് രോഗികള്‍ മരിച്ചതും പുക ശ്വസിച്ചാണ് എന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. മരണങ്ങള്‍ക്ക് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരാള്‍ സംഭവത്തിനു മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. മൂന്ന് നിലകളില്‍ നിന്നുള്ള...
Accident

കോട്ടക്കലിൽ ചക്ക തലയിൽ വീണ് വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കൽ: കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പതു വയസുകാരി മരിച്ചു. കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി മിനി റോഡിൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നി(9)യാണ് മരിച്ചത്. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Malappuram

പെരിന്തൽമണ്ണ അൽഷിഫാ കോളേജിൽ എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായുളള സാറ്റലൈറ്റ് സെന്റർ മലപ്പുറം പെരിന്തൽമണ്ണ അൽഷിഫാ നഴ്‌സിംങ് കോളേജിൽ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ൺ അധ്യക്ഷത വഹിച്ചു. യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനം. ജർമ്മൻ ഭാഷയിൽ ബി 1 വരെയുളള പരിശീലനമാണ് സാറ്റലൈറ്റ് സെന്ററുകൾ വഴി ഇപ്പോൾ ലഭ്യമാകുന്നത്. ചടങ്ങിൽ അൽഷിഫാ നഴ്‌സിംങ് കോളേജ് പ്രിൻസിപ്പൽ ഡോ. തമിഴ് സെൽവി സ്വാഗതം പറഞ്ഞു. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി ഡോ.പി ഉണ്ണീൻ, യൂറോനാവ് പ്രതിനിധി റോസമ്മ ജോസ് എന്നിവർ സംബന...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണമംഗലം: യുവാക്കളിൽ വർദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ് ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അലവി പി.ടി (പ്രസിഡണ്ട്) , സന്തോഷ് (ജനറൽ സെക്രട്ടറി), സാലിഹ് വളക്കീരി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ, (വൈസ് പ്രസിഡന്റുമാർ), എൻ.കെ. റഷീദ്, മുനീർ സി എം, റസാക്ക് വി.പി, മിശാൽ ഇ കെ പടി, (ജോയിന്റ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജനറൽബോഡി സിപിഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ.പി. സ്വാഗതവും...
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Accident

മണ്ണട്ടാംപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം. പരപ്പനങ്ങാടി കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.....
Malappuram

യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ; ജില്ലയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി

മലപ്പുറം: യാത്രക്കാര്‍ക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന്‍ പദവി നേടി ജില്ലയിലെ നാലു റെയില്‍വേ സ്റ്റേഷനുകള്‍. അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിര്‍ത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. കേരളത്തില്‍ ആകെ 35 റെയില്‍വേ സ്‌റ്റേഷനുകള്‍ക്കു പദവി ലഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യവില്‍പന സ്ഥാപനങ്ങളുടെ അടുക്കളകള്‍ മുതല്‍ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലുള്‍പ്പെട്ട് നവീകരണ പ്രവൃത്തികള്...
Malappuram

അനസ് എടത്തൊടിക യൂത്ത് ലീഗില്‍ ചേര്‍ന്നു

കൊണ്ടോട്ടി : ഇന്ത്യന്‍ ഫുട്ബാള്‍ താരം അനസ് എടത്തൊടിക മുസ്ലിം യൂത്ത് ലീഗില്‍ ചേര്‍ന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിലാണ് അനസ് അംഗത്വം സ്വീകരിച്ചത്. കാമ്പയിന്‍ മണ്ഡലംതല ഉദ്ഘാടനം അനസ് എടത്തൊടികക്ക് നല്‍കി യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.എം. അലി, മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്റ് യു.കെ. മുഹമ്മദ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇസ്മയില്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മന്‍സൂറലി കോപ്പിലാന്‍, പി.വി.എം. റാഫി, അസ്‌കര്‍ നെടിയിരുപ്പ്, പി.കെ. സദഖത്തുള്ള, മന്‍സൂര്‍ കൊട്ടപ്പുറം, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.സി. ഷരീഫ്, മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ. ഷറഫലി, മുസ്തഫ കളത്തില്‍, ഇസ്മയില്‍ അമ്പാട്ട്, അര്‍ഷദ് എന്നിവര്‍ പങ്കെടുത്തു....
error: Content is protected !!