അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊതുസ്ഥലങ്ങള്‍ തുടങ്ങി വ്യക്തമായി തിരിച്ചറിയാവുന്ന അതിര്‍ത്തികളോ ആയിരിക്കേണ്ടതാണ്. കൂടാതെ വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ സമ്മതിദായകരുടെ യാത്രാസൗകര്യം, പോളിംഗ് സ്റ്റേഷന്‍ സൗകര്യം തുടങ്ങിയവയും പരിഗണിക്കേണ്ടതാണ്. കൂടാതെ പഞ്ചായത്ത് വാര്‍ഡുകളുടെ ശരാശരി ജനസംഖ്യ കമ്മീഷന്‍ നിശ്ചയിക്കേണ്ടതും പുനര്‍നിര്‍ണിച്ച വാര്‍ഡുകളുടെ ജനസംഖ്യ നിശ്ചയിച്ച ശരാശരി ജനസംഖ്യയെക്കാള്‍ പരമാവധി പത്ത് ശതമാനം മാത്രമേ കൂട്ടുവാനോ കുറക്കുവാനോ പാടുള്ളൂ.

എന്നാല്‍ സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നത് എന്നാണ് ഹൈക്കോടതിയെ സമീപിച്ച ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നീ പരാതിക്കാര്‍ ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി അബ്ദുറഹ്‌മാന്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം സ്റ്റേ ചെയ്യുകയും അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ അന്തിമ അവാര്‍ഡ് വിഭജനം ഹൈക്കോടതി അന്തിമവിധിക്ക് വിധേയമായിരിക്കും എന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കറ്റ് മുഹമ്മദ് ഷാ, അഡ്വക്കേറ്റ് നന്ദന എന്നിവര്‍ ഹാജരായി.

error: Content is protected !!