
തിരൂരങ്ങാടി : വസ്‌തുനികുതിയിനത്തിൽ വലിയകുടിശ്ശിക വരുത്തിയ സർക്കാർ ഓഫീസുകൾക്കെതിരെ തിരൂരങ്ങാടി നഗരസഭ നിയമനടപടിക്കൊരുങ്ങുന്നു. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷൻ, സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ്, താലൂക്ക് ഓഫീസ്, ലീഗൽ മെട്രോളജി, മൈനർ ഇറിഗേഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളാണ് നികുതി കുടിശ്ശികയുള്ള സർക്കാർ ഓഫീസുകൾ.ഇവയിൽ ചില ഓഫീസുകൾ 2019 വർഷം മുതൽ നികുതി കുടിശ്ശികയുണ്ട്.മേൽ സ്ഥാപനങ്ങളിൽ നിന്നായി പിഴപലിശ ഉൾപ്പെടെ 14 ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്. യഥാസമയം ഡിമാൻ്റ് നോട്ടീസ് നൽകിയിട്ടും തുക ഒടുക്കാത്ത മേൽ ഓഫീസുകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി എം.വി.റംസി ഇസ്‌മായിൽ അറിയിച്ചു.