ഡയമണ്ട് വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവം ; 5 പേര്‍ കൂടി പിടിയില്‍

എടപ്പാള്‍: ലോഡ്ജിലേക്ക് ജുവലറി ജീവനക്കാരനെ വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെ കൂടി പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേതൃത്വത്തില്ലുള്ള പോലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടന്ന കവര്‍ച്ചയിലെ 5 പ്രതികളെയാണ് എടപ്പാളില്‍ നിന്ന് പിടികൂടിയത്. കൊല്ലം പള്ളിതോട്ടം എച് ആന്‍ഡ് സി കോളനിനിവാസികളായ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണെന് കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേധൃത്വത്തില്ലുള്ള പോലീസ് സംഘ പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ പോലീസിനെ കണ്ടപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു.

തൃശൂര്‍ സ്വദേശിയായ ഡയമണ്ട് വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാന്‍ എന്നാ വ്യാജേനെ വിളിച്ചു വരുത്തി ആക്രമിച്ചു സുരേഷ് കുമാറിന്റെ കൈയില്‍ ഉണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വാര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. സംഭവത്തിന് സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു.

തുടര്‍ന്നുണ്ടായ അനേഷണത്തിനോടുവിലാണ് ബാക്കി ഉള്ള ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.ഇവരില്‍ ഒരാള്‍ പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ടു. കൊല്ലം ഈസ്റ്റ് പോലീസ് സി ഐ ഹരിലാലിന്റെ നേധൃത്വത്തില്‍ എസ് ഐ ദില്‍ജിത്,പോലീസ് ഓഫീസറുമാരായ ഷഫീക്, അനു, അജയകുമാര്‍, ഷൈജു, രമേശന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!