നന്നമ്പ്ര പിഎച്ച്‌സിക്ക് നിര്‍മിച്ച കെട്ടിടത്തില്‍ കെഎംആര്‍സിയുടെ പേര് എഴുതിയത് സംബന്ധിച്ച്‌ വീണ്ടും ലീഗ് – കോണ്‍ഗ്രസ് പോര്.

കൊടിഞ്ഞിയിലെ നന്നമ്പ്ര പിഎച്ച്‌സിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയ്ക്കായി കെട്ടിടമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ വാര്‍ഡ് എന്ന പേരില്‍ നിര്‍മിച്ചത് കൊടിഞ്ഞിയിലെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് ബെഡുള്ള കെട്ടിടമുണ്ടാക്കിയെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചില്ല. ഒന്നിലേറെ തവണ കിടത്തി ചികിത്സയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പഴയ കെട്ടിടത്തില്‍ സ്‌പോണ്‍സേര്‍ഡ് ബൈ – കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്‍ എന്ന് എഴുതിയത് പുതിയ വിവാഗത്തിന് കാരണമായി. പേര് മായിക്കണമെന്ന് ആവശ്യപ്പെട്ട് ,
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെഎംആര്‍സിയുടെ ഫണ്ട് കൊണ്ട് മാത്രമല്ല കെട്ടിടം നിര്‍മിച്ചതെന്നും മറ്റുള്ളവരുടെ ഫണ്ടും ഉണ്ടായിരുന്നു എന്നും അത് കൊണ്ട് ഈ പേര് എഴുതാന്‍ പാടില്ല എന്നുമാണ് കോണ്‍ഗ്രസ് വാദം. കെഎംആര്‍സി മുസ്ലിംലീഗിന് ആധിപത്യമുള്ള സംഘടനയാണെങ്കിലും എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്.
കോണ്‍ഗ്രസിന്റെ പരാതി യുഡിഎഫില്‍ വലിയ വിവാദത്തിന് കാരണമായെങ്കിലും ഒടുവില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസിന് മുന്‍പില്‍ കീഴടങ്ങി. പേര് മായിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇതു വരെ മായിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കിയിരുന്നു. ഈ അജണ്ട ചര്‍ച്ച ചെയ്യാതെ മാറ്റി വച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി യോഗം ബഹിഷ്‌ക്കരിച്ചു ഇറങ്ങിപോയി എന്നാണ് പുതിയ വിവാദം. അജണ്ട മാറ്റി വച്ചതിന് പ്രസിഡന്റ് കാരണം വ്യക്തമാക്കണമെന്നാണ് വൈസ് പ്രസിഡന്റിന്റെ ആവശ്യം എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുന്നുണ്ട്. എന്നാല്‍ പ്രചാരണം ശരിയല്ലെന്നും യോഗം അവസാനിക്കാന്‍ നേരം കാര്യമായ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്റിനോട് പറഞ്ഞിട്ടാണ് പുറത്ത് പോയതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍.വി.മൂസക്കുട്ടി തിരൂരങ്ങാടി ടുഡേയോട് പറഞ്ഞു.

https://youtu.be/sdZgdYwdt2U
കൊടിഞ്ഞി ഗവ.ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചത് സംബന്ധിച്ച് അന്നത്തെ കെഎംആര്‍സിയുടെ ഭാരവാഹിയും ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവുമായ കൊണ്ടാണത്ത് ബീരാന്‍ ഹാജി പറയുന്നു.
error: Content is protected !!