പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; പ്രതി പിടിയിൽ

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു

നിലമ്പുർ : പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരനായ വിദ്യാർഥി മരിച്ചു. സംഭവ ത്തിൽ കെണി വെച്ചയാൾ പിടിയിൽ. വഴിക്കടവ് വളക്കട്ട അട്ടി എന്ന സ്ഥലത്താണ് സംഭവം.

വഴിക്കടവ് വെള്ളക്കട്ട അട്ടി ആമാടൻ വീട്ടിൽ സുരേഷിന്റെ മകൻ അനന്ദു എന്ന ജിത്തു (15) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. അനന്ദു വും ബന്ധു സുരേഷും ഉൾപ്പെടെ വല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയപ്പോഴാണ് ദുരന്തം.

സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവത്തിൽ ഇറച്ചി കച്ചവടക്കാരൻ ആയ വിനീഷ് പിടിയിലായി. ഇറച്ചി വിൽപനക്ക് പന്നിയെ പിടിക്കാൻ കെണി വെച്ചത് ആണെന്ന ഇയാൾ പോലീസിനോട് പറഞ്ഞു.

അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി തൊടിന് കുറുകെ താഴ്ത്തി കെട്ടിയ കമ്പിയിൽ നിന്നാണെന്നു പരിക്കേറ്റ സുരേഷ് പറഞ്ഞു.
കാൽ വൈദ്യുതി കമ്പിയിൽ കാൽ തട്ടിയതോടെയെന്നാണ് എഫ്ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്.

മൃഗവേട്ടയ്ക്കായി കെണിവെച്ച ആളെക്കുറിച്ച് പൊലീസിന് സൂചനലഭിച്ചതായും വിവരമുണ്ട്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അനന്തു എന്ന വിദ്യാർഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ് എന്നാണ് ഇവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. അതേസമയം മരിച്ച 15 വയസുകാരൻ ജിത്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

സംഭവമറിഞ്ഞ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും മറ്റ് കോൺഗ്രസ് സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
കെഎസ്ഇബിയുടെ സമ്മതത്തോടെയാണ് ഇത്തരം കെണികൾ വെക്കുന്നതെന്നും സർക്കാർ സ്പോൺസേഡ് കൊലപാതകമാണ് നടന്നതെന്നെന്നും ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കോണ്ഗ്രസ് നേതൃത്വത്തിൽ റോഡ് ഉപരോധവും നടത്തി.

വിശദമായ അന്വേഷണം വേണമെന്നും അനധികൃതമായി സ്ഥാപിച്ച ഫെൻസിംഗിൽ നിന്നാണോ അപകടമുണ്ടായതെന്ന് പരിശോധിക്കണമെന്നും എം.സ്വരാജ് പറഞ്ഞു.

error: Content is protected !!