
കോഴിക്കോട് : പതിനഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽയുവാവിനെ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാഴി സ്വദേശിയായ ലിഗേഷ് (25) നെയാണ് മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പതിനഞ്ച് കാരിയെ പ്രേമം നടിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി
ഗർഭിണിയാവുകയും
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ്
ആദ്യം കുന്ദമംഗലം പോലീസ് കേസെടുത്തു.
പിന്നീട്
സംഭവം നടന്നപരിധിയിലുള്ള മാവൂർ പോലീസിന്
കേസ് കൈമാറുകയായിരുന്നു.
തുടർന്ന് മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ്
പന്തീരാങ്കാവിന് സമീപം കൈമ്പാലത്ത് വെച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി
റിമാൻഡ് ചെയ്തു.
പ്രതിയെ പിടികൂടുന്നതിന് മാവൂർ പോലീസ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ മുഹമ്മദ് ഷാഫി,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, ലെനീഷ് ,സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, റൂബി എന്നിവർ നേതൃത്വം നൽകി.