Other

ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
Other

ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു....
Other

പെരുവള്ളൂരിലെ വിദ്യാർത്ഥി മണ്ണുത്തിയിൽ മുങ്ങി മരിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂര് സിദ്ദീഖബാദ് അമ്പായി വളപ്പ് സ്വദേശി പാലമഠത്തിൽ മണ്ണുകുത്ത് സിദ്ദിഖിന്റെ മകൻ ദുൽഫുഖാർ ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം തൃശ്ശൂർ മണ്ണുത്തിയിലെ വെറ്റിനറി സർവകലാശാലക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ ക്വാറിയിൽ കുളിക്കുന്നതിനിടെ ദുൽഫുഖാർ മുങ്ങി പോവുകയായിരുന്നു. സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി മൃതദേഹം മുങ്ങിയെടുത്തു ഹോസ്പിറ്റലിലേക്ക് മാറ്റി....
Other

ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി

ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30,  ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍  ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാവ...
Other

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്. രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാ...
Other

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുന്നിയൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും M. Phil കമ്പ്യൂട്ടർ സയൻസിൽ മുന്നിയൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക്. പടിക്കൽ അയോധ്യപുരിയിൽ 'സ്നേഹ തീരത്തിൽ' താമസിക്കുന്ന പി.എസ്. പ്രവിതക്ക് ആണ് റാങ്ക് ലഭിച്ചത്. പ്രശാന്തിന്റെയും ഷൈജയുടേയും മകളാണ്. 
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബി...
Other

ആയിഷ ജിനാനയും കൂട്ടുകാരികളും പറന്നെത്തിയത് യുദ്ധഭൂമിയിലേക്ക്

യുക്രൈനിലേക്കു പറന്നിറങ്ങി നാലു മണിക്കൂറിനകം യുദ്ധഭീതി എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി ആയിഷ ജിനാൻ. സപ്രോസിയ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ ഒന്നാംവർഷ മെഡിസിനു ചേരാനാണ് ആയിഷ യുക്രൈനിലേക്ക് വിമാനം കയറിയത്. പ്രശ്‌നങ്ങളൊന്നും ഇല്ല, എല്ലാം സമാധാനപരമായി നീങ്ങുകയാണെന്ന് സർവകലാശാല അറിയിച്ച ധൈര്യത്തിലാണ് യാത്ര തിരിച്ചത്. കീവ് വിമാനത്താവളത്തിൽ കാലുകുത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. നാലു മണിക്കൂർ കഴിഞ്ഞപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കീവിൽനിന്ന് സർവകലാശാലയിലേക്ക് ഒൻപതു മണിക്കൂറാണ് യാത്ര. ഈ സമയത്താണ് യുദ്ധം തുടങ്ങിയത് അറിഞ്ഞത്. 22-ന് കോഴിക്കോട് വിമാനത്താവളം വഴിയാണ് യുക്രൈനിലെത്തിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ യാത്ര പോകുന്നതിലെ ബുദ്ധിമുട്ട് ആയിഷയെയും കൂടെയുള്ളവരെയും അറിയിച്ചിരുന്നു. എന്നാൽ യാത്ര അനിവാര്യമായിരുന്നു. ഫെബ്രുവരിയിൽത്തന്നെ പ്രവേശ...
Other

ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘമെത്തി

യുദ്ധം കൊടുമ്പിരി കൊണ്ട ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘം സുരക്ഷിതമായി നാട്ടിലെത്തി. മലപ്പുറത്ത് നിന്നുള്ള 4 karippooril വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥി കളെ ബന്ധുക്കളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഒരു ആണ്കുട്ടി ഉൾപ്പെടെ 4 പേരാണ് ഉള്ളത്. പരപ്പനങ്ങാടി പുത്തൻപീടിക ചെട്ടിയാൻ പറമ്പിൽ മുഹമ്മദ് ആശ്രഫിന്റെ മകൾ സനം, https://youtu.be/OuCCFH3q7YA കുറ്റിപ്പുറം മൂടാൽ സ്വദേശി പരപ്പാറ സിദ്ധീഖിന്റെ മകൻ അമർ അലി, കോട്ടക്കൽ കുറുകത്താണി ഫാത്തിമ സുഹ്റയുടെ മകൾ പി കെ തൻസീഹ സുൽത്താന, പെരുമണ്ണ കോഴിച്ചെന വൈലിശ്ശേരി അബ്ദുൽ റഷീദ്, ഖദീജ എന്നിവരുടെ മകൾ ഫാത്തിമ ഖുലൂദ എന്നിവരാണ് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. ഇന്ന് രാത്രി 7 മണിക്ക് 9 വിദ്യാർഥികൾ കൂടി എത...
Other

ആക്രി ശേഖരിച്ചു വിറ്റ് ഡിവൈഎഫ്ഐ വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു

ചേലേമ്പ്ര: ഡി വൈ എഫ് ഐ ചേലേമ്പ്ര ഈസ്റ്റ് - വെസ്റ്റ് മേഖലാ കമ്മറ്റികൾ സംയുക്തമായി വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു. ആക്രി ശേഖരിച്ച് വിറ്റ് ലഭിച്ച തുകയും നാട്ടുകാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് അകാലത്തിൽ മരണപെട്ട ഡി വൈ എഫ് ഐ നേതാവ് പി.സി.രാജേഷ് സ്മാരക ആംബുലൻസ് വാങ്ങിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. എ എ റഹീം ചേലൂപ്പാടത്ത് നടന്ന ചടങ്ങിൽ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഈസ്റ്റ് മേഖല കമ്മറ്റി സെക്രട്ടറി മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.രാജേഷ്, എൻ. രാജൻ, കെ.ശശീധരൻ ,പ്രഭാഷകൻ സി.ജംഷീദലി,ദേവകി അമ്മ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഉണ്ണി, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റിയംഗം അനൂപ് ചേലേമ്പ്ര സ്വാഗതവും വെസ്റ്റ് മേഖലാ സെക്രട്ടറി ജസീർ കുമ്മാളി നന്ദിയും പറഞ്ഞു....
Local news, Other

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് പ്രവര്‍ത്തനം തുടങ്ങി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വളരെ നല്ല രീതിയില്‍ നടക്കുന്ന ആശുപത്രിയില്‍ ബ്ലെഡ് സ്റ്റോറേജ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും കൃത്യമായി നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അനുമതി റദ്ദായി. ഇതേ തുടർന്ന് പുതിയ സുപ്രണ്ട് ചുമതലയേറ്റ ശേഷം സ്റ്റോറേജ് യൂണിറ്റ് പുനരാരംഭിക്കാൻ ശ്രമം നടത്തുകയായിരുന്നു. 100 യൂണിറ്റ് ബ്ലഡ് സൂക്ഷിക്കാൻ സൗകര്യമുള്ള യൂണിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ 20 യൂണിറ്റാണ് സൂക്ഷിക്കുന്നത്. തിരൂർ ജില്ല ആശുപത്രി യിലെ ബ്ലഡ് ബാങ്കിൽ നിന്നും രക്തം കൊണ്ടു വന്നു സൂക്ഷിക്കുകയാണ്. അത്യാവശ്യത്തിന് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പുറമെ പുറത്തു നിന്നുള്ള രോഗികൾക്കും ഇവിടെ നിന്ന് രക്തം നൽകും. ഇതിനായി അടുത്ത ആഴ്...
Other

വയോധികന്റെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ

വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ ഇരിങ്ങാലക്കുടയിലെ വയോധികന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. മൂത്രസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വള്ളിവട്ടം സ്വദേശി 79 വയസുകാരനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ.ജിത്തുനാഥ് നടത്തിയ വേദന രഹിതമായ അതിനൂതന രീതിയിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് ആയിരത്തിലേറെ കല്ലുകള്‍ പുറത്തെടുത്തത്.സാധാരണ ഒന്നോ രണ്ടോ കല്ലുകള്‍ മാത്രമാണ് ഇത്തരം രോഗാവസ്ഥയില്‍ കാണാറുള്ളത്. ഇത്രയധികം കല്ലുകള്‍ പുറത്തെടുക്കുന്നത് ഇത് ആദ്യമായാണെന്നും. മൂത്രാശയത്തിലുള്ള ഗ്രന്ഥിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനിലാണ് ആണ് ഇത്രയും അധികം കല്ലുകള്‍ രൂപപെടാന്‍ കാരണമെന്നും ഡോക്ടര്‍ ജിത്തു പറഞ്ഞു. അനസ്ത്യേഷ്യസ്റ്റ് ഡോ.അജ്ജു കെ.ബാബുവും ടീമില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്...
Other

തമിഴ്‌നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് മലപ്പുറത്തെ ദമ്പതികൾ

വളാഞ്ചേരി : തമിഴ്നാട്ടിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരുപ്പത്തൂർ ജിലയിലെ വാണിയമ്പാടി നഗരസഭയിലെ മൂന്നാം വാർഡ് പെരിയപെട്ടിൽ വിജയിച്ചത് കരിപ്പോൾ സ്വദേശി ഹബീബ് തങ്ങൾ. ഇതേ നഗരസഭയിൽ വാർഡ് 18 മുസ്‌ലിംപുരിൽനിന്ന് വിജയിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ നസീമുന്നീസ ബീഗവും. വാണിയമ്പാടിയിൽ ഏറെക്കാലമായി താമസിക്കുന്ന ഹബീബ് തങ്ങൾ ഡിഎംകെ ടിക്കറ്റിലാണ് വിജയിച്ചത്. 703 വോട്ടിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ നസീമുന്നീസ ബീഗം 18ാം വാർഡിൽനിന്ന് 461 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയുടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗവും മൈനോറിറ്റി വിങ് ഉപാധ്യക്ഷനുമായ ഹബീബ് തങ്ങൾ കരിപ്പോളിലെ പരേതനായ കെ.പി.സി.തങ്ങളുടെ മകനാണ്. ഭാര്യ നസീമുന്നീസ ബീഗം വാണിയമ്പാടി സ്വദേശിയാണ്. തമിഴ്നാട്ടിൽ സ്ഥിരതാമസമാണ്....
Other

ആർ എസ് എസ് നേതാവിനൊപ്പം ഒളിച്ചോടിയ സിപിഎം പഞ്ചായത്ത് മെമ്പർ രാജിവെച്ചു

പയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്.കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടർന്ന് പയ്യോളി പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതിപ്പെട്ടു. പിന്നാലെ ഇരുവരും ചൊവ്വാഴ്ച പൊലീസിനുമുമ്പാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമർപ്പിച്ചു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാർത്ഥിയായ ശ്രീലക്ഷ്മി അഞ്ചാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. തിക്കോടി പഞ്ചായത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപിച്ചത്.മെമ്പർ രാജിവെച്ചതോടെ എൽ.ഡി.എഫ് ഭരിക്കുന്ന...
Other

സമസ്തയുടെ സഞ്ചാരം ശരിയായ റൂട്ടില്‍; ‘അച്ചാര്‍’ സംസ്കാരം കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ട: എം.ടി അബ്ദുല്ല മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സഞ്ചാരം ശരിയായ റൂട്ടില്‍ തന്നെയാണെന്നും പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി 'അച്ചാര്‍ സംസ്കാരം' കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തില്‍ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നുഅബ്ദുല്‍ വഹാബിന്റെ സിദ്ധാന്തം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഖുര്‍ആന്‍ വായിച്ചു സ്വന്തം വ്യാഖ്യാനം നല്‍കാനുള്ള മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്.  സംഘടന പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടില്‍ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദ...
Other

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ഏപ്രില്‍ 30 വരെ www.eemployment.kerala.gov.in ലൂടെ  ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം വഴി  പ്രത്യേക പുതുക്കല്‍ നടത്...
Other

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ല- ഹൈക്കോടതി

വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില് അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു.ചേർത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം....
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാ...
Other

കൊടിഞ്ഞിയിൽ ‘മഞ്ഞ മഴ!!’

നന്നമ്പ്ര: കൊടിഞ്ഞിയിൽ 'മഞ്ഞ മഴ!!'. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിൻ്റെ വീട്ടിലാണ് 'മഞ്ഞ മഴ' പോലെ അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നത്.ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ദ്രാവകം തുടച്ചാൽ മാഞ്ഞു പോകുന്നുണ്ടെങ്കിലും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.വീട്ടിൽ മതിലിൻ്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂർ സ്വദേശികളായ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്.തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനങ്ങളിലും, ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു.ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു....
Other

മുതിർന്ന നടി കെ പി എ സി ലളിത അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാ...
Other

ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും

പൊന്നാനി : പൊന്നാനിയിലെ ജനങ്ങള്‍ ഭൂമിയുടെ ഭാവിക്കായി ലോകനേതാക്കള്‍ക്ക് വഴി കാട്ടാന്‍ സജ്ജരായി. പൊന്നാനിയിലെ വിവിധ ഉപജീവന മാര്‍ഗങ്ങളിലേര്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്നതില്‍ ലോകനേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തിലെ ആദ്യ ആഗോള പൗരസഭയുടെ(ഗ്ലോബല്‍ സിറ്റിസണ്‍ അസംബ്ലി) ഭാഗമായി. അസംബ്ലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി ഇഴുവത്തിരുത്തിയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കമ്യൂണിറ്റി അസംബ്ലിയില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. മാനവികതയ്ക്ക് എങ്ങിനെ ഏറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയില്‍ കാലാവസ്ഥ-പാരസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാമെന്നതായിരുന്നു കമ്യൂണിറ്റി അസംബ്ലിയിലെ ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളിലായതുകൊണ്ട് തന്നെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുട...
Other

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ സ...
Other

പിഎസ്എംഒ കോളേജിൽ പക്ഷി സർവേ നടത്തി, 52 ഇനം കണ്ടെത്തി

തിരൂരങ്ങാടി: ബേർഡ് കൗണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാക്ക്-യാർഡ് ബേർഡ് കൗണ്ടിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പസ് ബേർഡ് കൗണ്ട് പി.എസ്.എം.ഒ കോളേജിൽ പൂർത്തിയായി.മലപ്പുറം ബേർഡ് അറ്റ്ലസും പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനയും സംയുക്തമായി സംഘടിപ്പിച്ച "ക്യാമ്പസ് പക്ഷി സർവ്വേ" കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV പ്രശസ്ത പക്ഷി നിരീക്ഷകരായ നജീബ് പുളിക്കൽ, ഉമ്മർ മാളിയേക്കൽ, പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ് പി.കബീറലി എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.ഹിമാലയത്തിൽ നിന്ന് വിരുന്നെത്തുന്നഇന്ത്യൻ പാരഡൈസ് ഫ്ലൈ കേച്ചർ എന്ന ദേശാടനപ്പക്ഷിയടക്കം 52 ഇനം പക്ഷികളെ ക്യാമ്പസിലെ സർവ്വേയിൽ കണ്ടെത്തി....
Other

തലശ്ശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു, ആർഎസ്എസ് എന്ന് സിപിഎം

തലശ്ശേരിയിലും ന്യൂ മഹിയിലും ഇന്ന് ഹർത്താൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഹരിദാസന്‍റെ വീടിനു സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരന് വെട്ടേറ്റു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിദാസിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക...
Other

കാക്കപ്പേടിയിൽ മലപ്പുറത്തെ ഒരു നാട്

പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ നടന്നു പോകുമ്പോൾ പോലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. പൊലീസിനെ പേടിച്ചല്ല. പകരം കാക്കളെ പേടിച്ചാണ് ! ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ..ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും…ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി. ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്. മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെയും കാക്കകൾ കൊത്തിപരുക്കേൽപ...
Other

തിരൂരങ്ങാടിക്ക് അഭിമാന നിമിഷം; സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച  രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  സ്വരാജ് പുരസ്‌കാരം  തിരൂരങ്ങാടി നഗരസഭ  ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്   നടന്ന പരിപാടിയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി  പുരസ്‌കാരം ഏറ്റുവാങ്ങി.   15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു.തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.   ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്വരാജ് പുരസ്കാര...
Other

ഹാസ്യകവി രാവണ പ്രഭു അന്തരിച്ചു

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (90 ) അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ( 19-02-2022) 5 .30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഉമാദേവിയമ്മ. മക്കൾ, ഡോ :ശ്രീകുമാർ (CHC നെടുവ) ഗീതാലക്ഷമി, നിഷ. മരുമക്കൾ, ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ MVHSS അരിയല്ലൂർ). സഹോദരങ്ങൾ എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ...
Other

ദാറുല്‍ഹുദാ ബിരുദദാന മിഅ്റാജ് സമ്മേളനം ഈ മാസം 27,28 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം  4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ. ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. https://fb.watch/bgjt9zNRHc/
error: Content is protected !!